ത്രിപുരയിൽ ഘോഷയാത്രക്കിടെ രഥം വൈദ്യുതി ലൈനിൽ തട്ടി 7 പേർ മരിച്ചു

Last Updated:

മരിച്ചവരിൽ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടും

Image: Twitter
Image: Twitter
ത്രിപുരയിൽ ഘോഷയാത്രക്കിടെ രഥം വൈദ്യുതി ലൈനിൽ തട്ടി എഴുപേർ മരിച്ചു. കുമാർഘട്ടിൽ നടന്ന ഉൽത്താ രഥയാത്രയ്ക്കിടെയാണ് സംഭവം. മരിച്ചവരിൽ രണ്ടു കുട്ടികളുമുണ്ട്. 133 കെ വി ലൈനിൽ തട്ടിയ രഥത്തിന് തീപിടിക്കുകയായിരുന്നു. സംഭവത്തിൽ പതിനെട്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ആറു പേരുടെ നില ഗുരുതരമാണ്.
മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്. രഥയാത്രയ്ക്കിടയിൽ ആളുകൾക്ക് വൈദ്യുതാഘാതമേൽക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. സിമ പാൽ (33), സുസ്മിത ബൈശ്യ (30), സുമ ബിശ്വാസ് (28), രൂപക് ദാസ് (40), രോഹൻ ദാസ് (9), ഷമാൽക്കർ (9) എന്നിവരാണ് മരിച്ചത്.
advertisement
പരിക്കേറ്റവരെ ഉനാകോട്ടി കൈലാസഹറിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി മണിക് സാഹ അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ത്രിപുരയിൽ ഘോഷയാത്രക്കിടെ രഥം വൈദ്യുതി ലൈനിൽ തട്ടി 7 പേർ മരിച്ചു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement