'ലൗ ജിഹാദ്' നിയന്ത്രണ നിയമത്തിന് പിന്നാലെ മിശ്ര വിവാഹ പ്രോത്സാഹന പദ്ധതി പിന്‍വലിക്കാനൊരുങ്ങി യോഗി സർക്കാർ

Last Updated:

മിശ്രവിവാഹിതരാകുന്ന ദമ്പതിമാർക്ക് 50,000 രൂപ നൽകിവന്നിരുന്ന സർക്കാർ പദ്ധതി പിൻവലിക്കാനാണ് യോഗി ആദിത്യനാഥ് സർക്കാരിന്റെ നീക്കം.

ലക്നൗ: വിവാഹത്തിന്റെ പേരിലുള്ള മതപരിവർത്തനം തടയാൻ പ്രത്യേക നിയമ നിർമാണം നടത്തിയതിന് പിന്നാലെ മിശ്രവിവാഹങ്ങൾക്ക് നൽകുന്ന 44 വർഷം പഴക്കമുള്ള പ്രോത്സാഹന പദ്ധതിയും പിൻവലിക്കാനൊരുങ്ങി യുപി സർക്കാർ. മിശ്രവിവാഹിതരാകുന്ന ദമ്പതിമാർക്ക് 50,000 രൂപ നൽകിവന്നിരുന്ന സർക്കാർ പദ്ധതി പിൻവലിക്കാനാണ് യോഗി ആദിത്യനാഥ് സർക്കാരിന്റെ നീക്കം.
1976ൽ അന്നത്തെ ഉത്തർപ്രദേശ് സർക്കാരിന്റെ ദേശീയ ഇന്റഗ്രേഷൻ വകുപ്പാണ് മിശ്രവിവാഹ പ്രോത്സാഹന പദ്ധതി നടപ്പാക്കിയിരുന്നത്. പിന്നീട് യു.പിയിൽ നിന്ന് വിഭജിച്ച ഉത്തരാഖണ്ഡും പദ്ധതി നിലനിർത്തിയെങ്കിലും നിലവിൽ അവരും ഈ പദ്ധതി പിൻവലിക്കാനുള്ള ആലോചനയിലാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിൽ ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നൽകി മിശ്രവിവാഹിതരായ ദമ്പതികൾക്ക് പദ്ധതി പ്രയോജനപ്പെടുത്താം. പരിശോധനയ്ക്ക് ശേഷം ജില്ലാ മജിസ്‌ട്രേറ്റ് അപേക്ഷ ദേശീയ ഇന്റഗ്രേഷൻ വകുപ്പിന് കൈമാറുന്നു.
advertisement
പദ്ധതി പ്രകാരം കഴിഞ്ഞ വർഷം 11 ദമ്പതിമാർക്ക് 50,000 രൂപ വീതം ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്. അതേസമയം 2020ൽ നാല് അപേക്ഷകൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആർക്കും പദ്ധതി ആനുകൂല്യം നൽകിയിട്ടില്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇപ്പോൾ നിലവിൽ വന്ന മതപരിവർത്തനം തടയൽ നിയമത്തിന്റെ ഓർഡിനൻസിന് ശേഷം പദ്ധതി പുനഃപരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിയമത്തിന്റെ കരട് ഉത്തർപ്രദേശ് സർക്കാർ അംഗീകരിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ഓർഡിനൻസിന് അനുമതി നൽകിയതെന്ന് വക്താവ് അറിയിച്ചു. ഗവർണർ ആനന്ദിബെൻ പട്ടേലും ഓർഡിനൻസ് അനുമതി നൽകിയിട്ടുണ്ട്.
advertisement
അതേസമയം വിവാഹ ശേഷം ദമ്പതിമാരിൽ ആരെങ്കിലും ഒരാൾ മതംമാറിയാൽ പദ്ധതി ആനുകൂല്യം നഷ്ടമാകുമെന്ന നിയമഭേദഗതി 2017ൽ യു.പി സർക്കാർ കൊണ്ടുവന്നിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
'ലൗ ജിഹാദ്' നിയന്ത്രണ നിയമത്തിന് പിന്നാലെ മിശ്ര വിവാഹ പ്രോത്സാഹന പദ്ധതി പിന്‍വലിക്കാനൊരുങ്ങി യോഗി സർക്കാർ
Next Article
advertisement
സെൽഫിയെടുക്കാൻ ഗ്രൗണ്ടിലിറങ്ങിയ റൊണാൾഡോയുടെ മലയാളി ആരാധകനെതിരെ കേസ്
സെൽഫിയെടുക്കാൻ ഗ്രൗണ്ടിലിറങ്ങിയ റൊണാൾഡോയുടെ മലയാളി ആരാധകനെതിരെ കേസ്
  • മലയാളി ആരാധകൻ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടന്നതിന് എഫ് സി ഗോവയ്ക്ക് 8 ലക്ഷം രൂപ പിഴ.

  • യുവാവ് സെൽഫിയെടുക്കാൻ മൈതാനത്തേക്ക് ഇറങ്ങിയതിനെ തുടർന്ന് എഫ്സി ഗോവയ്ക്ക് പിഴ.

  • മൈതാനത്ത് അതിക്രമിച്ചു കടന്നതിനും താരങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചതിനും കേസ്.

View All
advertisement