• HOME
  • »
  • NEWS
  • »
  • india
  • »
  • ഇനിയും അവസാനിപ്പിക്കാറായില്ലേ; കേരളത്തിൽ ഗർഭിണിയായ ആനയെ കൊലപ്പെടുത്തിയതിനെതിരെ കോഹ്ലി

ഇനിയും അവസാനിപ്പിക്കാറായില്ലേ; കേരളത്തിൽ ഗർഭിണിയായ ആനയെ കൊലപ്പെടുത്തിയതിനെതിരെ കോഹ്ലി

കേരളത്തിൽ നടന്ന സംഭവം നടുക്കത്തോടെയാണ് കേട്ടതെന്നും മൃഗങ്ങളോട് സ്നേഹത്തോടെ പെരുമാറാമെന്നും ഈകാടത്തം അവസാിനിപ്പിക്കാൻ സമയമായെന്നും കോലി ട്വീറ്റ് ചെയ്തു.

News18

News18

  • Share this:



    സ്ഫോടക വസ്തു പൈനാപ്പിൾ നിറച്ച് നൽകി കേരളത്തിൽ ഗർബിണിയായ കാട്ടാനയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി. കേരളത്തിൽ നടന്ന സംഭവം നടുക്കത്തോടെയാണ് കേട്ടതെന്നും മൃഗങ്ങളോട് സ്നേഹത്തോടെ പെരുമാറാമെന്നും ഈകാടത്തം അവസാിനിപ്പിക്കാൻ സമയമായെന്നും കോലി ട്വീറ്റ് ചെയ്തു.


     സൈലന്റ് വാലിയോട് ചേർന്നുള്ള മണ്ണാർക്കാട് ഫേറസ്റ്റ് റേഞ്ചിലെ വെള്ളിയാർ പുഴയിലാണ് ദാരുണ സംഭവമുണ്ടായത്. സംഭവത്തിൽ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
    TRENDING:Covid 19: സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തരായത് 24 പേര്‍ [NEWS]Good News Prithviraj| കോവിഡ് പരിശോധന ഫലം പരസ്യപ്പെടുത്തി പൃഥ്വിരാജ് [NEWS]എല്ലാം സെർച്ചിനും ഉത്തരമില്ല; പ്രശ്നമുണ്ടെന്ന് സ്ഥിരീകരിച്ച് ഗൂഗിൾ [NEWS]
    സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ കഴിച്ച് 15 വയസ് പ്രായം തോന്നിക്കുന്ന പിടിയാനയാണ് രിഞ്ഞത്. മീൻപിടിക്കാൻ വെച്ച തോട്ട കൊണ്ടേറ്റ വായിലെ വലിയ മുറിവാണ് ആനയുടെ മരണത്തിനിടയാക്കിതെന്നായിരുന്നു വനം വകുപ്പിന്‍റെ ആദ്യ നിഗമനം. എന്നാൽ ആനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതായി കണ്ടെത്തിയിരുന്നു.


    അമ്പലപ്പാറ വനമേഖലയിലെ കർഷകർ പന്നിയെ തുരത്താനായി കൃഷിയിടത്തിൽ പടക്കം ഉപയോഗിക്കാറുണ്ടായിരുന്നു. കൂടാതെ പൈനാപ്പിളിൽ പടക്കം നിറച്ച് വെക്കാറുണ്ടെന്നും സൂചന ലഭിച്ചു. ഇതോടെയാണ് വനം വകുപ്പിന്‍റെ അന്വേഷണം പൈനാപ്പിളിലേക്ക് നീങ്ങിയത്. ആരെങ്കിലും പടക്കം നിറച്ച പൈനാപ്പിൾ ആനയ്ക്ക് നൽകിയിട്ടുണ്ടോയെന്നും വനം വകുപ്പ് അന്വേഷിക്കുന്നുണ്ട്.

    ആനയ്ക്ക് ചികിത്സ നൽകാനായി രണ്ട് കുങ്കിയാനകളെ വനം വകുപ്പ് കൊണ്ടുവന്നെങ്കിലും ഒരു മാസം ഗർഭിണിയായ ആന പുഴയിൽ തന്നെ ചരിയുകയായിരുന്നു.





    Published by:Aneesh Anirudhan
    First published: