advertisement

വായും കാലും മുറുക്കിക്കെട്ടി റോഡരികിൽ തള്ളി; നൂറോളം തെരുവ് നായ്ക്കൾ കൊല്ലപ്പെട്ട നിലയിൽ

Last Updated:

അഞ്ച് സ്ഥലങ്ങളിലായി നൂറിലധികം നായ്ക്കളെ റോഡിൽ എറിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു

മുംബൈ: മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിൽ തൊണ്ണൂറോളം തെരുവ് നായ്ക്കളെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കിഴക്കൻ മഹാരാഷ്ട്ര ജില്ലയിലെ വനമേഖലയിലെ ഗിർദ-സവാൽദബര റോഡിലെ വിവിധ ഭാഗങ്ങളിലായാണ് നായ്ക്കളുടെ മൃതദേഹം കണ്ടെത്തിയത്. നൂറിൽ അധികം നായ്ക്കളെ വായും കാലും കൂട്ടിക്കെട്ടി റോഡരികിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. ഇതിൽ തൊണ്ണൂറോളം നായ്ക്കൾ ചത്തു. റോഡരികിൽ നിന്ന് ദുർഗന്ധം ഉയർന്നതോടെയാണ് സംഭവം ജനങ്ങളുടെ ശ്രദ്ധയിൽപെടുന്നത്.
അഞ്ച് സ്ഥലങ്ങളിലായി നൂറിലധികം നായ്ക്കളെ റോഡിൽ എറിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവയിൽ ചിലതിന് ജീവനുണ്ടെന്ന് കണ്ടെത്തി.  ഗ്രാമവാസികൾ പൊലീസിനെ വിവരം അറിയിക്കുകയും തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തുകയുമായിരുന്നു.
Also Read- ടുവില്‍ പൊലീസുകാരനെതിരെ കേസെടുത്തു
1960ലെ മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമം, ഐപിസി എന്നിവ പ്രകാരം ഞായറാഴ്ച ഫോറസ്റ്റ് ഗാർഡിന്റെ പരാതിയിൽ അജ്ഞാത കൊലയാളികൾക്കെതിരെ കേസെടുത്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചുകഴിഞ്ഞാൽ മാത്രമേ യഥാർത്ഥ മരണകാരണം അറിയാനാകൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നഗര പരിധിയിൽ നിന്ന് പിടികൂടിയ നായ്ക്കളെ കൊലപ്പെടുത്തി വനമേഖലയിൽ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
വായും കാലും മുറുക്കിക്കെട്ടി റോഡരികിൽ തള്ളി; നൂറോളം തെരുവ് നായ്ക്കൾ കൊല്ലപ്പെട്ട നിലയിൽ
Next Article
advertisement
'പെൺകുട്ടികളെ' കൊടുക്കാമെന്ന് ഡൽഹി ഓട്ടോ ഡ്രൈവർ; 'യൂബർ മാത്രം ഉപയോഗിച്ച് സുരക്ഷിതമാകൂ' എന്ന് വിനോദസഞ്ചാരി
'പെൺകുട്ടികളെ' കൊടുക്കാമെന്ന് ഡൽഹി ഓട്ടോ ഡ്രൈവർ; 'യൂബർ മാത്രം ഉപയോഗിച്ച് സുരക്ഷിതമാകൂ' എന്ന് വിനോദസഞ്ചാരി
  • ഡൽഹിയിൽ ന്യൂസിലൻഡ് വിനോദസഞ്ചാരിയെ ഓട്ടോ ഡ്രൈവർ ലൈംഗിക സേവനങ്ങൾ വാഗ്ദാനം ചെയ്തു

  • വിനോദസഞ്ചാരി അനുഭവം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു; യൂബർ മാത്രം ഉപയോഗിക്കാൻ മുന്നറിയിപ്പ് നൽകി

  • വീഡിയോ വൈറലായതോടെ ഡ്രൈവർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി

View All
advertisement