advertisement

ഗർഭിണിയായ ഭാര്യയെ മർദ്ദിച്ചു കൊന്ന ഭർത്താവിന് ജീവപര്യന്തം തടവു വിധിച്ച് കോടതി

Last Updated:

അതേസമയം, പിഴത്തുക അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ആറുമാസം കൂടി അധികമായി തടവുശിക്ഷ അനുഭവിക്കണം.

ജാർഖണ്ഡ്: ഗർഭിണിയായ ഭാര്യയെ മർദ്ദിച്ചു കൊന്നയാൾക്ക് ജീവപര്യന്തം തടവ്. സിംദേഗ കോടതിയാണ് 38 വയസുള്ള യുവാവിന് ജീവപര്യന്തം തടവ് വിധിച്ചത്. കഴിഞ്ഞവർഷം ആയിരുന്നു ഇയാൾ ഗർഭിണിയായ തന്‍റെ ഭാര്യയെ മർദ്ദിച്ച് കൊന്നത്.
കൊലപാതകത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് കുമാർ കമാൽ ബിർസു ലോഹറയ്ക്ക് ജീവപര്യന്തം തടവ് വിധിക്കുകയായിരുന്നു. 10, 000 രൂപ പിഴയും ഇയാൾക്കു മേൽ ചുമത്തിയിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂട്ടർ മഹേന്ദ്ര സിംഗ് അറിയിച്ചതാണ് ഇക്കാര്യം.
അതേസമയം, പിഴത്തുക അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ആറുമാസം കൂടി അധികമായി തടവുശിക്ഷ അനുഭവിക്കണം. ജാർഖണ്ഡിലെ ടുട്ടിക്കേൽ - കുമഹർതോലി ഗ്രാമത്തിലെ വീട്ടിൽ വെച്ചാണ് പരസ്പരമുണ്ടായ വഴക്കിനിടയിൽ ലോഹാറ 35 വയസുകാരിയായ ഭാര്യയെ അടിച്ചു കൊന്നത്.
advertisement
വിചാരണസമയത്ത് ഏഴു സാക്ഷികളെ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരാക്കിയിരുന്നു. വിചാരണസമയത്ത് ലൊഹാറ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. ലൊഹാറയുടെ നാല് കുട്ടികളെ സഹായിക്കുന്ന കാര്യത്തിൽ മുൻകൈ എടുക്കാൻ ജില്ല ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകുകയും ചെയ്തു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
ഗർഭിണിയായ ഭാര്യയെ മർദ്ദിച്ചു കൊന്ന ഭർത്താവിന് ജീവപര്യന്തം തടവു വിധിച്ച് കോടതി
Next Article
advertisement
'കേരളത്തില്‍ വൻ തീവ്രവാദഭീഷണി; വോട്ട് പോകാതിരിക്കാൻ എൽഡിഎഫും യുഡിഎഫും ഒന്നും ചെയ്യുന്നില്ല' രാജ്നാഥ് സിങ്
'കേരളത്തില്‍ വൻ തീവ്രവാദഭീഷണി; വോട്ട് പോകാതിരിക്കാൻ എൽഡിഎഫും യുഡിഎഫും ഒന്നും ചെയ്യുന്നില്ല' രാജ്നാഥ് സിങ്
  • കേരളത്തിൽ ഉയർന്നതരത്തിൽ തീവ്രവാദഭീഷണി നിലനിൽക്കുന്നുവെന്ന് രാജ്നാഥ് സിങ് ആരോപിച്ചു

  • വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭയത്തിൽ എൽഡിഎഫും യുഡിഎഫും ഭീഷണിക്കെതിരെ ഒന്നും ചെയ്യില്ല

  • എൽഡിഎഫ് സ്വർണക്കൊള്ള നടത്തി, യുഡിഎഫ് ഈ സ്വർണം വിൽക്കാൻ സഹായിച്ചുവെന്നും ആരോപണങ്ങൾ

View All
advertisement