'ആഗ്രയുടെ താക്കോൽ' കൈമാറി മേയർ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ സ്വീകരിക്കും

Last Updated:

അതേസമയം, ആഗ്രയിലെ മുഴുവൻ ഭരണസംവിധാനവും ട്രംപിനെ സ്വീകരിക്കാനുള്ള തിരക്കിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗ്ര: വെള്ളിയിൽ തയ്യാറാക്കിയ 'കീ ഓഫ് ദ സിറ്റി' നൽകിയായിരിക്കും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ ആഗ്ര മേയർ നവീൻ കെ ജയിൻ സ്വീകരിക്കുക. ആദരവ് നൽകുന്നതിന്‍റെ പ്രതീകമായാണ് യു എസ് പ്രസിഡന്‍റിനെ നഗരത്തിന്‍റെ കീ നൽകി സ്വീകരിക്കുന്നത്.
'വിദേശീയരായ അതിഥികൾ ആഗ്ര സന്ദർശിക്കാൻ വരികയാണെങ്കിൽ അവരെ നഗരത്തിന്‍റെ താക്കോൽ നൽകി സ്വീകരിക്കുന്നത് കാലങ്ങളായുള്ള പാരമ്പര്യമാണ്. അവരെ വിമാനത്താവളത്തിൽ സ്വീകരിക്കുമ്പോൾ തന്നെ ആഗ്രയുടെ താക്കോൽ അതിഥികൾക്ക് കൈമാറും. താക്കോൽ നൽകുന്നതിലൂടെ അർത്ഥമാക്കുന്നത് അവർക്ക് അവർക്ക് നഗരത്തിന്‍റെ വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കാമെന്നാണ്. താജ് മഹലിന്‍റെ ആകൃതിയിലുള്ള താക്കോൾ ഡൽഹിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. 600 ഗ്രാം ആണ് താക്കോലിന്‍റെ ഭാരം' - ആഗ്ര മേയർ വ്യക്തമാക്കി.
advertisement
അതേസമയം, ആഗ്രയിലെ മുഴുവൻ ഭരണസംവിധാനവും ട്രംപിനെ സ്വീകരിക്കാനുള്ള തിരക്കിലാണെന്നും അദ്ദേഹം വ്യക്തമാക്കി. അഭൂതപൂർവമായ വരവേൽപാണ് ട്രംപിന് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആയിരക്കണക്കിന് ആളുകൾ ഇന്ത്യയുടെയും അമേരിക്കയുടെയും പതാകകൾ കൈകളിലേന്തി ട്രംപിന് സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി 24നാണ് ട്രംപ് താജ് മഹൽ സന്ദർശിക്കാൻ എത്തുന്നത്. ഭാര്യ മെലാനിയയ്ക്കും മകൾ ഇവാങ്കയ്ക്കും ഇവാങ്കയുടെ ഭർത്താവ് ജെർഡ് കുഷ്നെറിനുമൊപ്പമാണ് താജ് മഹൽ സന്ദർശിക്കുക.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'ആഗ്രയുടെ താക്കോൽ' കൈമാറി മേയർ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ സ്വീകരിക്കും
Next Article
advertisement
എറണാകുളത്ത് സ്റ്റേഷനിലെത്തിയ ഗർഭിണിയെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു;പോലീസ് മർദനത്തിന്‍റെ വീഡിയോ പുറത്ത്
എറണാകുളത്ത് സ്റ്റേഷനിലെത്തിയ ഗർഭിണിയെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു;പോലീസ് മർദനത്തിന്‍റെ വീഡിയോ പുറത്ത്
  • എറണാകുളം നോർത്ത് സ്റ്റേഷനിൽ ഗർഭിണിയായ യുവതിയെ എസ്‌എച്ച്ഒ ക്രൂരമായി മർദിച്ച ദൃശ്യങ്ങൾ പുറത്ത്.

  • 2024 ജൂൺ 20നുണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതി നിർദേശപ്രകാരം പുറത്തുവന്നു.

  • പൊലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു.

View All
advertisement