NEET, UGC NET ചോദ്യപേപ്പര്‍ ചോര്‍ച്ച: പരീക്ഷാത്തട്ടിപ്പിന് ജയില്‍ ശിക്ഷയും പിഴയും; കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം

Last Updated:

പൊതു പ്രവേശനപരീക്ഷകളിലെ ക്രമക്കേടുകൾ തടയാനുള്ള പ്ലബ്ലിക് എക്സാമിനേഷൻ ആക്ട് 2024 കേന്ദ്ര സർക്കാർ വെള്ളിയാഴ്ച വിജ്ഞാപനം ചെയ്തു

നീറ്റ്, യുജിസി നെറ്റ് പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പൊതു പ്രവേശനപരീക്ഷകളിലെ ക്രമക്കേടുകൾ തടയാനുള്ള പ്ലബ്ലിക് എക്സാമിനേഷൻ ആക്ട്, 2024, കേന്ദ്ര സർക്കാർ വെള്ളിയാഴ്ച വിജ്ഞാപനം ചെയ്തു. യുപിഎസ്‌സി, എസ്എസ്‌സി പരീക്ഷകളിലെയും നീറ്റ്, ജെഇഇ, സിയുഇടി തുടങ്ങിയ പ്രവേശന പരീക്ഷകളിലെയും ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുകയാണ് നിയമത്തിന്റെ ലക്ഷ്യം.
നിയമപ്രകാരം ചോദ്യപേപ്പർ ചോർത്തുകയോ ഉത്തരക്കടലാസിൽ കൃത്രിമം കാണിക്കുകയോ ചെയ്താൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന ഏതൊരു വ്യക്തിക്കും മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. കുറ്റം ചെയ്തെന്ന് കണ്ടെത്തിയാല്‍ അഞ്ചുമുതല്‍ പത്തുവര്‍ഷം വരെ തടവും ഒരുകോടി രൂപയില്‍ കുറയാത്ത പിഴയും ലഭിക്കും. നിയമം അനുസരിച്ചുള്ള വ്യവസ്ഥകൾ ജൂൺ 21 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
advertisement
നീറ്റ് പരീക്ഷയിലും നെറ്റ് പരീക്ഷയിലും നടന്ന ക്രമക്കേടുകളെത്തുടർന്ന് ഉണ്ടായ ആശങ്കകളുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പരീക്ഷകളുടെ സുതാര്യതയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞിരുന്നു. ഒപ്പം സർക്കാരിലും സംവിധാനങ്ങളിലും വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്ലബ്ലിക് എക്സാമിനേഷൻ ആക്ട് ഈ വർഷം ഫെബ്രുവരി 5 നാണ് ലോക്സഭയിൽ അവതരിപ്പിച്ചത്. ലോക്സഭ പാസാക്കിയ ബിൽ ഫെബ്രുവരി ആറിന് രാജ്യസഭയും അംഗീകരിച്ചിരുന്നു. ഫെബ്രുവരിയിൽ തന്നെ രാഷ്ട്രപതി ദ്രൗപതി മുർമു ബില്ലിന് അനുമതി നൽകുകയും ബിൽ നിയമമായി മാറുകയും ചെയ്തിട്ടുണ്ട്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തിയ യുജിസി - നെറ്റ് 2024 പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ വ്യാഴാഴ്ച അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
NEET, UGC NET ചോദ്യപേപ്പര്‍ ചോര്‍ച്ച: പരീക്ഷാത്തട്ടിപ്പിന് ജയില്‍ ശിക്ഷയും പിഴയും; കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement