advertisement

സംസ്ഥാനങ്ങൾ ചെലവഴിക്കാത്ത ഫണ്ടുകളുടെ പലിശയായി കേന്ദ്രത്തിന് കിട്ടിയത് 4000 കോടി

Last Updated:

സിഎസ്എസിൽ (CSS) 40% വിഹിതം സംസ്ഥാനങ്ങളാണ് വഹിക്കേണ്ടത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി പല സംസ്ഥാനങ്ങളും ഇത് അടച്ചിട്ടില്ല.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
വിവിധ കേന്ദ്ര പദ്ധതികൾക്ക് (centrally sponsored schemes) കീഴിൽ സംസ്ഥാനങ്ങൾക്ക് അനുവദിച്ച തുകകളിൽ നിഷ്‌ക്രിയമായി കിടക്കുന്ന ഫണ്ടുകൾക്ക് മേൽ കർശന മാനദണ്ഡങ്ങൾ നടപ്പാക്കിയതോടെ കേന്ദ്രത്തിന് കഴിഞ്ഞ സാമ്പത്തിക വർഷം വൻ നേട്ടമുണ്ടായതായി റിപ്പോർട്ട്. 2023 സാമ്പത്തിക വർഷത്തിൽ സംസ്ഥാനങ്ങൾക്ക് നൽകിയിരുന്ന ഇത്തരം ഫണ്ടുകളുടെ പലിശയായി കേന്ദ്രസർക്കാരിന് കിട്ടിയത് 4,000 കോടി രൂപയാണെന്നാണ്റിപ്പോർട്ടുകൾ. സിഎസ്എസിൽ (CSS) 40% വിഹിതം സംസ്ഥാനങ്ങളാണ് വഹിക്കേണ്ടത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി പല സംസ്ഥാനങ്ങളും ഇത് അടച്ചിട്ടില്ല.
കഴിഞ്ഞ വർഷം ഈ വിഷയത്തിൽ കർശനമായ നിലപാട് കേന്ദ്രസർക്കാർ സ്വീകരിച്ചു. വർഷങ്ങളായി സംസ്ഥാനവിഹിതം ഇല്ലാതെ നിഷ്‌ക്രിമായി കിടന്ന 40,000 കോടിയോളം രൂപ തിരിച്ച് പിടിക്കാൻ തീരുമാനിച്ചു. ഒന്നുകിൽ സംസ്ഥാന വിഹിതവും ചേർത്ത് ചെലവഴിക്കുക അല്ലെങ്കിൽ തിരികെ നൽകുക എന്ന നിലപാട് കർശനമാക്കി. 2023 സാമ്പത്തിക വർഷത്തിൽ 1 ട്രില്യൺ രൂപയുടെ 50 വർഷത്തെ പലിശ രഹിത കാപെക്‌സ് വായ്പ പദ്ധതിയിൽ പങ്കാളിത്തം നേടണമെങ്കിൽ സംസ്ഥാനങ്ങൾ അവരുടെ ട്രഷറികളെ പൊതു ധനകാര്യ മാനേജ്‌മെന്റ് സിസ്റ്റവുമായി (PFMS) ബന്ധിപ്പിക്കണമെന്ന കേന്ദ്രത്തിന്റെ വ്യവസ്ഥയും CSSൽ ചെലവഴിക്കാത്ത ഫണ്ടുകളുടെ വ്യാപ്തിയെത്ര എന്ന് വെളിപ്പെടാൻ സഹായിച്ചു.
advertisement
2023 മാർച്ചിന്റെ തുടക്കത്തിൽ CSSൽ അനുവദിച്ചിരുന്ന 3.1ലക്ഷം കോടി രൂപയിൽ 1.75 ലക്ഷം കോടി (56%) വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനായി സംസ്ഥാനങ്ങളുടെ സിംഗിൾ നോഡൽ ഏജൻസികളുടെ (SNA) പക്കലായിരുന്നു. 2023 സാമ്പത്തിക വർഷത്തിൽ ഇത്തരം നിഷ്‌ക്രിയ ഫണ്ടുകളിൽ നിന്നുള്ള പലിശയുടെ വിഹിതമായി ഏകദേശം 4,000 കോടി രൂപ കേന്ദ്രസർക്കാരിന് ലഭിച്ചതായാണ് വിവരം.
advertisement
ചെലവഴിക്കപ്പെടാത്ത ഫണ്ടുകൾ കഴിഞ്ഞ വർഷം ബന്ധപ്പെട്ട പദ്ധതികളിലേക്ക് വഴിതിരിച്ചുവിട്ടപ്പോൾ, അത്തരം ഫണ്ടുകളിൽ നിന്ന് ലഭിക്കുന്ന പലിശയുടെ കേന്ദ്രവിഹിതം നിക്ഷേപിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ചില സംസ്ഥാനങ്ങൾ അവരുടെ ധനക്കമ്മി പരിഹരിക്കാൻ കേന്ദ്ര ഫണ്ട് ഉപയോഗിച്ചതോടെ കേന്ദ്രം ആ സംസ്ഥാനങ്ങളുടെ മേൽ പിഴപ്പലിശയും ചുമത്തി. കേന്ദ്രവിഹിതം ബന്ധപ്പെട്ട SNA അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിന് 30 ദിവസത്തിൽ കൂടുതൽ കാലതാമസം വരുത്തിയാൽ 2023 ഏപ്രിൽ 1 മുതൽ പ്രതിവർഷം 7% പിഴ പലിശ ഈടാക്കാനും തീരുമാനിച്ചു.
advertisement
2024 സാമ്പത്തിക വർഷത്തിൽ സംസ്ഥാനങ്ങൾക്കുള്ള 1.3 ലക്ഷം കോടി രൂപയുടെ പലിശരഹിത കാപെക്‌സ് വായ്പകളിൽ 33.3% ആദ്യ ഗഡുവായി ഓരോ സംസ്ഥാന സർക്കാരിനും അവരുടെ വിഹിതം അനുസരിച്ച് അനുവദിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. അതായത് എല്ലാ സംസ്ഥാനങ്ങൾക്കും ചേർത്ത് മൊത്തം 33,300 കോടി രൂപ ലഭിക്കും. ഇതിന് പ്രധാനമായും മൂന്ന് വ്യവസ്ഥകളാണ് ഉള്ളത്. CSS മാനദണ്ഡങ്ങൾ പാലിക്കൽ, സ്കീം തിരിച്ചുള്ള ചെലവ് വിവരങ്ങൾ പങ്കിടൽ, ഓരോ സ്കീമിനും സിംഗിൾ നോഡൽ ഏജൻസി അക്കൗണ്ടിൽ നേടിയ പലിശയുടെ കേന്ദ്രത്തിന്റെ വിഹിതം നിക്ഷേപിച്ചതിന്റെ തെളിവ് ഹാജരാക്കൽ എന്നിവയാണ് പ്രധാന മാനദണ്ഡങ്ങൾ.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
സംസ്ഥാനങ്ങൾ ചെലവഴിക്കാത്ത ഫണ്ടുകളുടെ പലിശയായി കേന്ദ്രത്തിന് കിട്ടിയത് 4000 കോടി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement