ഇന്ത്യയിൽ നിക്ഷേപം നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ 2023 സാമ്പത്തിക വർഷം യുഎഇ നാലാമത്

Last Updated:

അതേസമയം 2022-23 കാലയളവിൽ 17.2 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തിയ സിംഗപ്പൂരാണ് ഇന്ത്യയുടെ ഏറ്റവും വലിയ നിക്ഷേപകരായി ഒന്നാം സ്ഥാനത്തുള്ളത്.

നേരിട്ടുള്ള വിദേശ നിക്ഷേപത്തിലൂടെ (എഫ്ഡിഐ) ഇന്ത്യയിലെ നാലാമത്തെ വലിയ നിക്ഷേപകരായി യുഎഇ. 2022- 23 സാമ്പത്തിക വർഷത്തെ സർക്കാരിന്റെ കണക്കുകൾ പ്രകാരമാണ് റിപ്പോർട്ട്. 2021-22 സാമ്പത്തിക വർഷത്തിൽ 1.03 ബില്യൺ ഡോളർ മാത്രമായിരുന്നു യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് ഉള്ള വിദേശ നിക്ഷേപം. എന്നാൽ കഴിഞ്ഞ വർഷം എഫ്ഡിഐയിൽ മൂന്നിരട്ടി വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 3.35 ബില്യൻ ഡോളറിലെറിന്റെ നിക്ഷേപമാണ് യുഎഇ ഇന്ത്യയിൽ നടത്തിയിരിക്കുന്നതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷൻ ആൻഡ് ഇൻഡസ്ട്രി ആൻഡ് ഇന്റേണല്‍ ട്രേഡിന്റെ (ഡിപിഐഐടി) കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം 2022-23 കാലയളവിൽ 17.2 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തിയ സിംഗപ്പൂരാണ് ഇന്ത്യയുടെ ഏറ്റവും വലിയ നിക്ഷേപകരായി ഒന്നാം സ്ഥാനത്തുള്ളത്. മൗറീഷ്യസ് (6.1 ബില്യൺ യുഎസ് ഡോളർ), യു.എസ് (6 ബില്യൺ യുഎസ് ഡോളർ) എന്നിവരും തൊട്ടുപിന്നിലുണ്ട്. ” ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ, യുഎഇയിൽ നിന്നുള്ള നിക്ഷേപങ്ങളിലെ വളർച്ച, ബിസിനസ് കൂടുതൽ സുഗമമാക്കുന്നതിനുള്ള നയ പരിഷ്‌കാരങ്ങൾ എന്നിവയാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ ശക്തമായ ഉഭയകക്ഷി ബന്ധങ്ങളും നിക്ഷേപ സഹകരണവും അതിവേഗം വളർത്തുന്നത് ” ശാർദുൽ അമർചന്ദ് മംഗൾദാസ് ആൻഡ് കമ്പനിയുടെ പങ്കാളികളിൽ ഒരാളായ രുദ്ര കുമാർ പാണ്ഡെ പറഞ്ഞു.
advertisement
 ഇന്ത്യയിൽ യുഎഇയുടെ നിക്ഷേപം പ്രധാനമായും സേവനങ്ങൾ, കടൽ ഗതാഗതം, വൈദ്യുതി, നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിലാണ്. “യുഎഇയിൽ നിന്നുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) വർദ്ധിക്കുന്നതിനുള്ള നിർണായക ഘടകങ്ങളിലൊന്ന് ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സിഇപിഎ) 2022 ഫെബ്രുവരി 18-ന് (2022 മെയ് 1 മുതൽ പ്രാബല്യത്തിൽ) ഒപ്പുവെച്ചതാണെന്നും” പാണ്ഡെ പറഞ്ഞു. അതേസമയം സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് പുറമേ ഇന്ത്യൻ ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ 75 ബില്യൺ യുഎസ് ഡോളർ നിക്ഷേപിക്കാൻ യുഎഇ കരാറിലേർപ്പെട്ടിട്ടുണ്ടെന്നും പാണ്ഡെ കൂട്ടിച്ചേർത്തു. പുനരുപയോഗ ഊർജ മേഖലയിലും ഇന്ത്യയുമായി സഹകരിക്കാൻ യുഎഇ കരാറിലേർപ്പെട്ടിട്ടുണ്ട്.
advertisement
ഇന്ത്യയും യുഎഇയും തമ്മിൽ കഴിഞ്ഞ വർഷം മെയ് 1 മുതലാണ് സമഗ്രമായ ഒരു സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ വന്നത്. ഉടമ്പടി പ്രകാരം, നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് അയവുവരുത്തിയ മാനദണ്ഡങ്ങൾക്ക് പുറമേ, ഇരു രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി ഉൽപ്പന്നങ്ങൾക്ക് പരസ്പരം വിപണികളിലേക്ക് നികുതി രഹിത വില്‍പ്പനയും സാധ്യമാണ്. ഈ വ്യാപാര കരാർ രാജ്യങ്ങൾ തമ്മിലുള്ള ഇറക്കുമതിയും കയറ്റുമതിയും ഗണ്യമായി വർദ്ധിപ്പിക്കാൻ സഹായിച്ചു എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ കമ്പനികളിൽ യുഎഇയിൽ നിന്നുള്ള നിക്ഷേപം വർദ്ധിപ്പിക്കാനും ഇത് സഹായിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
ഇന്ത്യയിൽ നിക്ഷേപം നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ 2023 സാമ്പത്തിക വർഷം യുഎഇ നാലാമത്
Next Article
advertisement
ആഫ്രിക്കൻ ഫുട്ബോൾ പരിശീലകനെ ഹിന്ദി പഠിക്കണമെന്ന് ഭീഷണി; മാപ്പ് പറഞ്ഞ് ബിജെപി കൗൺസിലർ
ആഫ്രിക്കൻ ഫുട്ബോൾ പരിശീലകനെ ഹിന്ദി പഠിക്കണമെന്ന് ഭീഷണി; മാപ്പ് പറഞ്ഞ് ബിജെപി കൗൺസിലർ
  • ബിജെപി കൗൺസിലർ ആഫ്രിക്കൻ ഫുട്ബോൾ പരിശീലകനെ ഹിന്ദി പഠിക്കണമെന്ന് ഭീഷണിപ്പെടുത്തി

  • വീഡിയോ വൈറലായതോടെ രേണു ചൗധരി ക്ഷമാപണം നടത്തി, വിവാദം ഉയർന്നതിനെ തുടർന്ന് വിശദീകരണം നൽകി

  • ഹിന്ദി പഠിക്കാത്തതിൽ പരിശീലകനെ ഭീഷണിപ്പെടുത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു

View All
advertisement