മതപരിവർത്തനത്തിന് നിർബന്ധിച്ചാൽ ജീവപര്യന്തം; ഛത്തീസ്ഗഡ് മതപരിവർത്ത നിരോധന ബില്ല്
- Published by:SIBILI S
- news18-malayalam
Last Updated:
സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയുള്ള സ്വാധീനം, ബലപ്രയോഗം, വിശ്വാസ വഞ്ചാന എന്നിവയിലൂടെ നടത്തുന്ന മതപരിവർത്തനങ്ങൾ നിരോധിക്കുക എന്നതാണ് പുതിയ ബിൽ ലക്ഷ്യമിടുന്നത്
റായ്പൂർ: ബലപ്രയോഗം, വിശ്വാസവഞ്ചന എന്നിവയിലൂടെ മതപരിവർത്തനം നടത്തുന്നവർക്കെതിരെ കർശന നടപടിയുമായി ഛത്തീസ്ഗഢ്. കൂട്ട മതപരിവർത്തനത്തിനെതിരെ ബില്ല് നിയമസഭയിൽ ബില്ല് അവതരിപ്പിച്ചു. ഉപമുഖ്യമന്ത്രി വിജയ് ശർമ്മയാണ് ബില്ല് അവതരിപ്പിച്ചത്. നിർബന്ധിത മതപരിവർത്തനത്തിന് ജീവപര്യന്തം തടവുശിക്ഷയാണ് ലഭിക്കുന്നത്.
സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയുള്ള സ്വാധീനം, ബലപ്രയോഗം, വിശ്വാസ വഞ്ചാന എന്നിവയിലൂടെ നടത്തുന്ന മതപരിവർത്തനങ്ങൾ നിരോധിക്കുക എന്നതാണ് പുതിയ ബിൽ ലക്ഷ്യമിടുന്നത്. ഇത്തരം നിയമവിരുദ്ധ മാർഗങ്ങളിലൂടെ മറ്റൊരാളെ മതപരിവർത്തനം ചെയ്യാൻ നേരിട്ടോ അല്ലാതെയോ ശ്രമിക്കുന്നതോ ഗൂഢാലോചന നടത്തുന്നതോ ശിക്ഷാർഹമാണ്.
രണ്ടോ അതിലധികമോ വ്യക്തികളെ മതപരിവർത്തനത്തിന് വിധേയമാക്കുന്നതിനെയാണ് കൂട്ടമതപരിവർത്തനമെന്ന് പറയുന്നത്. ഈ നിയമപ്രകാരമുള്ള എല്ലാ കുറ്റകൃത്യങ്ങളും കേസെടുക്കാവുന്നതും ജാമ്യം ലഭിക്കാത്തതുമായിരിക്കും. പ്രായപൂർത്തിയാകാത്തവർ, സ്ത്രീകൾ, മാനസിക വെല്ലുവിളി നേരിടുന്നവർ, പട്ടികജാതി- പട്ടികവർഗം അല്ലെങ്കിൽ മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്ന കേസുകളിൽ ശിക്ഷ 10 മുതൽ 20 വർഷം വരെ തടവും കുറഞ്ഞത് 10 ലക്ഷം രൂപ പിഴയുമായിരിക്കും ശിക്ഷ.
advertisement
വിവാഹത്തിന് വേണ്ടി മാത്രമുള്ള മതപരിവർത്തനം നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചില്ലെങ്കിൽ അസാധുവായി കണക്കാക്കപ്പെടുമെന്നും ബില്ലിൽ വ്യക്തമാക്കുന്നുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi,Delhi
First Published :
Mar 20, 2026 10:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മതപരിവർത്തനത്തിന് നിർബന്ധിച്ചാൽ ജീവപര്യന്തം; ഛത്തീസ്ഗഡ് മതപരിവർത്ത നിരോധന ബില്ല്









