മണിപ്പൂരിൽ വീണ്ടും സംഘർഷം; അഞ്ച് ജില്ലകളിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി

Last Updated:

അഞ്ച് ദിവസത്തേക്കാണ് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
മണിപ്പൂരിൽ വീണ്ടും സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന്  അഞ്ച് ജില്ലകളിലെ ഇന്റർനെറ്റ്, മൊബൈൽ ഡാറ്റ സേവനങ്ങൾ അഞ്ച് ദിവസത്തേക്ക് റദ്ദാക്കി. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബാൽ, ബിഷ്ണുപുർ, കാക്ചിങ് എന്നീ ജില്ലകളിലാണ് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത്.നിരോധനം ശനിയാഴ്ച രാത്രി11.45മുതൽ പ്രാബല്യത്തിൽ വന്നതായി സർക്കാർ അറിയിച്ചു.
മെയ്‌തി സംഘടനയായ അരംബായ് തെങ്കോളിന്റെ നോതാവിനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് മണിപ്പൂരിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. മെയ്തി നേതാവിന്റെ അറസ്റ്റിനെത്തുടർന്ന് ശനിയാഴ്ച രാത്രി മണിപ്പൂരിലെ ഇംഫാൽ വെസ്റ്റിലെ ക്വാകിത്തേലിൽ അക്രമാസക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.
വംശീയ കലാപത്തിനിടെ കുക്കി ഗ്രാമങ്ങൾ ആക്രമിച്ചതായി ആരോപിക്കപ്പെടുന്ന മെയ്‌തി വളണ്ടിയർ ഗ്രൂപ്പായ അരംബായ് തെങ്കോളിൽപ്പെട്ടവരായിരുന്നു പ്രതിഷേധക്കാർ. നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ മുദ്രാവാക്യം വിളിക്കുകയും റോഡുകളിൽ ടയറുകൾ കത്തിക്കുകയും ചെയ്തു.
advertisement
അറസ്റ്റിനു തൊട്ടുപിന്നാലെ, വലിയ ജനക്കൂട്ടം തെരുവുകളിൽ തടിച്ചുകൂടി റോഡുകൾക്ക് തീയിട്ടു. സംഘർഷാവസ്ഥ തുടർന്നതോടെ പ്രദേശത്ത് ഏകദേശം 50 റൗണ്ട് വെടിവയ്പ്പുകൾ കേട്ടുവെന്നും റിപ്പോർട്ടുകളുണ്ട്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സുരക്ഷാ സേനയെ വിന്യസിച്ചു.വെടിവയ്പ്പും പ്രതിഷേധവും ഞായറാഴ്ച പുലർച്ചെ വരെ തുടർന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
മണിപ്പൂരിൽ വീണ്ടും സംഘർഷം; അഞ്ച് ജില്ലകളിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement