advertisement

കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി വീണ്ടും രാജ്യസഭയിലേക്ക്; ആസ്തി 2,860 കോടിയെന്ന് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ

Last Updated:

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സിംഗ്വിയുടെ വരുമാനത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായതെന്ന് സത്യവാങ്മൂലം തെളിയിക്കുന്നു

News18
News18
ന്യൂഡൽഹി: രാജ്യസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് നേതാവ് സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വിക്കും ഭാര്യയ്ക്കും കൂടി 2,860 കോടിയുടെ ആസ്തി. 67 കാരനായ സിംഗ്വി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരങ്ങൾ.
2024–25ൽ 374 കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ വാർഷിക വരുമാനം. സത്യവാങ്മൂലത്തിൽ വീട്ടുപകരണങ്ങളുടെയും ഓഫീസ് ഉകരണങ്ങളുടെയും വിവരങ്ങളും സിംഗ്വി രേഖപ്പെടുത്തിയിട്ടുണ്ട്. സിംഗ്വിയുടെ കൈവശമുള്ള പെയിന്റിംഗുകൾക്ക് മറ്റ് കലാസൃഷ്ടികൾക്കും 25 കോടിയിലധികം വിലയുണ്ടെന്ന് സത്യവാങ്മൂലത്തിൽ വിശദീകരിച്ചു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സിംഗ്വിയുടെ വരുമാനത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായതെന്ന് സത്യവാങ്മൂലം തെളിയിക്കുന്നു. അഞ്ച് വർഷത്തിനുള്ളിൽ 1,516 കോടിയാണ് ആകെ വരുമാനം ഉണ്ടായത്. 2020–21ൽ 158 കോടിയുമായിരുന്നു വരുമാനം. 2021–22 കാലത്ത് 290 കോടിയും 2022–23ൽ 359 കോടിയും 2023–24 ൽ 333 കോടി രൂപയുമായി.
advertisement
തെലങ്കാനയിൽ നിന്ന് എതിരില്ലാതെയാണ് മനു അഭിഷേക് സിംഗ്വി തിരഞ്ഞെടുക്കപ്പെട്ടത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി വീണ്ടും രാജ്യസഭയിലേക്ക്; ആസ്തി 2,860 കോടിയെന്ന് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement