'മോദി' സമുദായത്തിനെതിരായ പരാമർശത്തില്‍ രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവ്

Last Updated:

'എല്ലാ കള്ളൻമാർക്കും മോദി എന്നു പേരുള്ളത് എന്തുകൊണ്ടാണ്' എന്നായിരുന്നു രാഹുലിന്റെ പരാമർശം.

ന്യൂഡൽഹി: ഗുജറാത്തിലെ മാനനഷ്ടക്കേസിൽ കോണ്‍‌ഗ്രസ് നേതാവ്‌ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് കോടതി. മോദി എന്ന പേരിനെക്കുറിച്ച് നടത്തിയ പരാമര്‍ത്തിലാണ് രാഹുൽഗാന്ധിക്കെതിരെ 2019ല്‍ മാനനഷ്ടത്തിന് കേസ് നൽകിയത്. രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് വിധിച്ച സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതി രണ്ടു വർഷത്തെ തടവ് വിധിച്ചു.
മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മാനനഷ്ടക്കേസ് നൽകിയത്. 2019ലെ ലോക്സഭക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമര്‍ശം. ഇതിനെതിരെ ബിജെപി എംഎൽഎ പൂർണേഷ് മോദിയാണു കോടതിയെ സമീപിച്ചത്. ‘എല്ലാ കള്ളൻമാർക്കും മോദി എന്നു പേരുള്ളത് എന്തുകൊണ്ടാണ്’ എന്നായിരുന്നു രാഹുലിന്റെ പരാമർശം.
രാഹുലിന്റെ പരാമർശം മോദി എന്നു പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിനു തുല്യമാണ് എന്നായിരുന്നു ആരോപണം.രാഹുൽ ഗാന്ധി കോടതിയിലെത്തിയിരുന്നു. 2021 ഒക്ടോബറിലാണ് രാഹുൽ ഗാന്ധി സൂറത്ത് കോടതിയിൽ അവസാനമായി ഹാജരായത്.
advertisement
കേസിൽ രാഹുലിന് കോടതി ജാമ്യം അനുവദിച്ചു. 10,000 രൂപ കെട്ടിവച്ചാണ് രാഹുല്‍ ജാമ്യമെടുത്തത്. കേസില്‍ അപ്പീല്‍ നല്‍കാന്‍ കോടതി രാഹുലിന് 30 ദിവസം സമയം നല്‍കി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകളാണ് ചുമത്തിയിരുന്നത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'മോദി' സമുദായത്തിനെതിരായ പരാമർശത്തില്‍ രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവ്
Next Article
advertisement
ബുൾഡോസർ രാജ്: കേരള സിപിഎം നേതാക്കളുടെ ഇടപെടലിനെ എതിർത്തെന്ന വാർത്ത കർണാടക ഘടകം നിഷേധിച്ചു
ബുൾഡോസർ രാജ്: കേരള സിപിഎം നേതാക്കളുടെ ഇടപെടലിനെ എതിർത്തെന്ന വാർത്ത കർണാടക ഘടകം നിഷേധിച്ചു
  • കർണാടകയിലെ ബുൾഡോസർ കുടിയൊഴിപ്പിക്കൽ വിഷയത്തിൽ കേരള സിപിഎം ഇടപെടലിനെ എതിർത്തെന്ന വാർത്ത നിഷേധിച്ചു.

  • പാർട്ടിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള അടിസ്ഥാന രഹിത വാർത്തകളാണെന്ന് കർണാടക സിപിഎം.

  • 150 വീടുകൾ തകർത്ത സംഭവത്തിൽ കേരള നേതാക്കൾ സന്ദർശനം നടത്തിയെങ്കിലും കർണാടക ഘടകം എതിർത്തിട്ടില്ല.

View All
advertisement