ഒരാളെയെങ്കിലും വന്ധ്യംകരണത്തിനായി എത്തിക്കുക; ഇല്ലെങ്കിൽ നിർബന്ധിത വിരമിക്കൽ; മധ്യപ്രദേശ് സർക്കാർ ഉത്തരവ്

Last Updated:

മാർച്ച് മാസം അവസാനിക്കുന്നതിന് മുൻപ് ഒരാളെയെങ്കിലും വന്ധ്യംകരണത്തിനായി എത്തിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.

ഭോപ്പാല്‍: വന്ധ്യംകരണത്തിനായി ഒരു പുരുഷനെയെങ്കിലും എത്തിക്കണമെന്നും അല്ലെങ്കിൽ നിർബന്ധിത വിരമിക്കലിന് തയാറാകണമെന്നും ആരോഗ്യ പ്രവർത്തകരോട് മധ്യപ്രദേശ് സർക്കാർ. മാർച്ച് മാസം അവസാനിക്കുന്നതിന് മുൻപ് ഒരാളെയെങ്കിലും വന്ധ്യം കരണത്തിനായി എത്തിക്കണമെന്നാണ് കമല്‍നാഥ് സർക്കാരിന്റെ ഉത്തരവിൽ പറയുന്നത്.
കുടുംബാസൂത്രണ പരിപാടിയില്‍ പുരുഷന്മാരുടെ പങ്കാളിത്തം കുറവാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ദേശീയ കുടുംബാരോഗ്യ സര്‍വേ- 4 പ്രകാരം 0.5 ശതമാനം പുരുഷന്മാര്‍ മാത്രമാണ് മധ്യപ്രദേശില്‍ വന്ധ്യംകരണത്തിന് വിധേയരായിട്ടുള്ളത്. കുടുംബാസൂത്രണ പദ്ധതി പ്രകാരം അഞ്ച് മുതല്‍ 10 വരെ പുരുഷന്മാരുടെ വന്ധ്യംകരണം ഉറപ്പുവരുത്തേണ്ടത് ഓരോ ആരോഗ്യപ്രവര്‍ത്തകന്റെയും ഉത്തരവാദിത്വമാണ്.
ഇതിനായി നിശ്ചിത ടാര്‍ഗെറ്റും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം 2019 -20 കാലയളവില്‍ ഒരാളെ പോലും വന്ധ്യംകരണത്തിന് വിധേയരാക്കാന്‍ സാധിക്കാത്തവരുടെ ഒരുമാസത്തെ ശമ്പളം പിടിച്ചുവെക്കുമെന്നും അല്ലെങ്കില്‍ നിര്‍ബന്ധിത വിരമിക്കലിന് തയ്യാറെടുത്തുകൊള്ളാനുമാണ് എന്‍എച്ച്എം ഡയറക്ടര്‍ പുറത്തിറക്കിയിരിക്കുന്ന ഉത്തരവില്‍ പറയുന്നത്. മേല്‍ഉദ്യോഗസ്ഥരോട് മോശം പ്രകടനം കാഴ്ചവെച്ചവരുടെ പേരുവിവരങ്ങള്‍ കണ്ടെത്താനും അവരുടെ ശമ്പളം പിടിച്ചുവെക്കാനും നിര്‍ദേശമുണ്ട്. ഇവരുടെ പേര് നിര്‍ബന്ധിത വിരമിക്കിലിനായി നിര്‍ദേശിക്കുമെന്നും വിഞ്ജാപനത്തില്‍ പറയുന്നു.
advertisement
Also Read- രാത്രിയായാൽ ബിഷപ്പിന്റെ വീഡിയോ കോൾ; ലൈംഗിക ചുവയോടെ സംഭാഷണം; ശരീരം കാണണമെന്നും ആവശ്യം
'ഞങ്ങള്‍ ബലാല്‍ക്കരമായി ഇതുനടപ്പാക്കണം എന്നല്ല ആവശ്യപ്പെടുന്നത്. ബോധവല്‍ക്കരണം ശക്തിപ്പെടുത്തണമെന്നാണ് ആഗ്രഹിക്കുന്നത്. കുടുംബാസൂത്രണം ആഗ്രഹിക്കുന്ന നിരവധി പേര്‍ ഉണ്ട്. എന്നാല്‍ അവര്‍ക്ക് ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. ഒരു വര്‍ഷത്തെ കാലയളവിനുള്ളില്‍ ഒരാളെ പോലും ബോധവല്‍ക്കരിച്ച് ഇതിനായി എത്തിക്കാന്‍ സാധിക്കാത്തത് ജീവനക്കാരുടെ കാര്യക്ഷമതയില്ലായ്മയാണ് കാണിക്കുന്നത്.'എന്‍എച്ച്എം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.പ്രഗ്യ തിവാരി പറയുന്നു.
advertisement
പുരുഷ വന്ധ്യംകരണം ലളിതമാണ്. എന്നാൽ വളരെ കുറച്ച് പുരുഷന്മാരാണ് ഇതിന് തയാറായി മുന്നോട്ടുവരുന്നത്. ലൈംഗികത നഷ്ടമാകുമെന്ന തെറ്റിദ്ധാരണകൊണ്ടാണ് പലരും ഇതിന് തയാറാകാത്തത്- ഡെപ്യൂട്ടി ഡയറക്ടർ ഡോ. അർച്ചന മിശ്ര പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
ഒരാളെയെങ്കിലും വന്ധ്യംകരണത്തിനായി എത്തിക്കുക; ഇല്ലെങ്കിൽ നിർബന്ധിത വിരമിക്കൽ; മധ്യപ്രദേശ് സർക്കാർ ഉത്തരവ്
Next Article
advertisement
'മകളുടെ മരണശേഷം മാനസികനില തെറ്റിയ അവസ്ഥയില്‍; മകളെ കൊന്നതാണെന്നാണ് വിശ്വസിച്ചിരുന്നത്'; ഡോക്ടറെ വെട്ടിയ സനൂപിനെ കുറിച്ച് ഭാര്യ
'മകളുടെ മരണശേഷം മാനസികനില തെറ്റിയ അവസ്ഥയില്‍; മകളെ കൊന്നതാണെന്നാണ് വിശ്വസിച്ചു'; സനൂപിന്റെ ഭാര്യ
  • സനൂപ് മകളുടെ മരണശേഷം മാനസിക നില തെറ്റിയ അവസ്ഥയിലായിരുന്നുവെന്ന് ഭാര്യ വെളിപ്പെടുത്തി.

  • മകളുടെ മരണത്തിന് ഡോക്ടർമാരുടെ വീഴ്ച കാരണമെന്നാണ് സനൂപ് ഉറച്ചു വിശ്വസിച്ചിരുന്നത്.

  • മകളുടെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സനൂപിന്റെ ഭാര്യ ആവശ്യപ്പെട്ടു.

View All
advertisement