റോഡില്‍ സംസാരിച്ചു കൊണ്ടിരിക്കവെ എയര്‍ കണ്ടീഷണര്‍ തലയിലേക്ക് വീണ് പതിനെട്ടുകാരന്‍ മരിച്ചു

Last Updated:

സംഭവത്തില്‍ ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 125(എ), 106 എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി

കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് എയര്‍ കണ്ടീഷണര്‍ (എസി) തലയിലേക്ക് വീണ് പതിനെട്ടുകാരന് ദാരുണാന്ത്യം. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ സ്ഥാപിച്ചിരുന്ന എസി യൂണിറ്റാണ് പതിനെട്ടുകാരന്റെ തലയില്‍ വീണത്. ഡോരിവാലന്‍ പ്രദേശത്ത് വെച്ചാണ് അപകടം നടന്നത്. കെട്ടിടത്തിന് താഴെ സ്‌കൂട്ടറിലിരുന്ന് സംസാരിച്ചുകൊണ്ടിരുന്ന ജിതേഷ്(18), പ്രാണ്‍ഷു(17) എന്നിവരുടെ നേരെയാണ് എസി വന്നുപതിച്ചത്.
സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രാണ്‍ഷു നിലവില്‍ ചികിത്സയിലാണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജിതേഷിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
'' ശനിയാഴ്ചയാണ് സംഭവത്തെപ്പറ്റി ദേശ് ബന്ധു റോഡ് പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചത്. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ സ്ഥാപിച്ചിരുന്ന എസി യൂണിറ്റാണ് യുവാക്കളുടെ തലക്കു മുകളിൽ പതിച്ചത്.,'' മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു.
സംഭവത്തില്‍ ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 125(എ), 106 എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/India/
റോഡില്‍ സംസാരിച്ചു കൊണ്ടിരിക്കവെ എയര്‍ കണ്ടീഷണര്‍ തലയിലേക്ക് വീണ് പതിനെട്ടുകാരന്‍ മരിച്ചു
Next Article
advertisement
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement