ന്യൂഡൽഹി: രോഗികളുടെയും രോഗത്തിന്റെയും വിവരങ്ങൾ ആലോചനയില്ലാതെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കരുതെന്നു ദേശീയ മെഡിക്കൽ കമ്മിഷന്റെ (എൻഎംസി) മാർഗരേഖ. മെഡിക്കൽ വിദ്യാർഥികൾ മദ്യം, പുകയില ഉൽപന്നങ്ങൾ, ലഹരിവസ്തു ക്കൾ എന്നിവ ഒഴിവാക്കണമെന്നും ലഹരിക്ക് അടിമപ്പെട്ടാൽ ചികിത്സയും കൗൺസലിങ്ങും തേടണമെന്നും നിർദേശമുണ്ട്.
മെഡിക്കൽ വിദ്യാർഥികളുടെ പ്രൊഫഷനൽ ഉത്തരവാദിത്തങ്ങൾ വിശദീകരിക്കുന്നതാണ് മാർഗരേഖ. മെഡിക്കൽ പഠനത്തിന്റെ സമ്മർദവും വെല്ലുവിളിയും നേരിടാൻ മെന്റർഷിപ് സെഷനുകളിൽ സജീവമായി പങ്കെടുക്കണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി.
‘മുഗള്‍ സാമ്രാജ്യം’ ഇല്ലാതെ 12-ാം ക്ലാസ് ചരിത്രപാഠപുസ്തകം; NCERT സിലബസ് പരിഷ്കരിച്ചു
മെഡിക്കൽ കോളജുകൾ കൗൺസിലിങ് കേന്ദ്രങ്ങൾ സജ്ജീകരിക്കണം. ജാതി, മതം, ജെൻഡർ, സാമൂഹിക-സാമ്പത്തിക പശ്ചാത്തലം തുടങ്ങിയ വേർതിരിവുകളില്ലാതെ സഹപ്രവർത്തകരോട് ഇടപഴകണം. മാന്യമായ വസ്ത്രധാരണം ശീലിക്കണം. രോഗികളുമായി സുഗമമായ ആശയവിനിമയത്തിനു പ്രാദേശിക ഭാഷകൾ പഠിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: MBBS, National medical commission bill, Patient, Social media