'രോഗികളുടെ വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കരുത്'; മെഡിക്കല്‍ വിദ്യാര്‍ത്ഥികളോട് എൻഎംസി

Last Updated:

മെഡിക്കൽ പഠനത്തിന്റെ സമ്മർദവും വെല്ലുവിളിയും നേരിടാൻ മെന്റർഷിപ് സെഷനുകളിൽ സജീവമായി പങ്കെടുക്കണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ന്യൂഡൽഹി: രോഗികളുടെയും രോഗത്തിന്റെയും വിവരങ്ങൾ ആലോചനയില്ലാതെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കരുതെന്നു ദേശീയ മെഡിക്കൽ കമ്മിഷന്റെ (എൻഎംസി) മാർഗരേഖ. മെഡിക്കൽ വിദ്യാർഥികൾ മദ്യം, പുകയില ഉൽപന്നങ്ങൾ, ലഹരിവസ്തു ക്കൾ എന്നിവ ഒഴിവാക്കണമെന്നും ലഹരിക്ക് അടിമപ്പെട്ടാൽ ചികിത്സയും കൗൺസലിങ്ങും തേടണമെന്നും നിർദേശമുണ്ട്.
മെഡിക്കൽ വിദ്യാർഥികളുടെ പ്രൊഫഷനൽ ഉത്തരവാദിത്തങ്ങൾ വിശദീകരിക്കുന്നതാണ് മാർഗരേഖ. മെഡിക്കൽ പഠനത്തിന്റെ സമ്മർദവും വെല്ലുവിളിയും നേരിടാൻ മെന്റർഷിപ് സെഷനുകളിൽ സജീവമായി പങ്കെടുക്കണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി.
മെഡിക്കൽ കോളജുകൾ കൗൺസിലിങ് കേന്ദ്രങ്ങൾ സജ്ജീകരിക്കണം. ജാതി, മതം, ജെൻഡർ, സാമൂഹിക-സാമ്പത്തിക പശ്ചാത്തലം തുടങ്ങിയ വേർതിരിവുകളില്ലാതെ സഹപ്രവർത്തകരോട് ഇടപഴകണം. മാന്യമായ വസ്ത്രധാരണം ശീലിക്കണം. രോഗികളുമായി സുഗമമായ ആശയവിനിമയത്തിനു പ്രാദേശിക ഭാഷകൾ പഠിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
'രോഗികളുടെ വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കരുത്'; മെഡിക്കല്‍ വിദ്യാര്‍ത്ഥികളോട് എൻഎംസി
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement