'രോഗികളുടെ വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കരുത്'; മെഡിക്കല്‍ വിദ്യാര്‍ത്ഥികളോട് എൻഎംസി

Last Updated:

മെഡിക്കൽ പഠനത്തിന്റെ സമ്മർദവും വെല്ലുവിളിയും നേരിടാൻ മെന്റർഷിപ് സെഷനുകളിൽ സജീവമായി പങ്കെടുക്കണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ന്യൂഡൽഹി: രോഗികളുടെയും രോഗത്തിന്റെയും വിവരങ്ങൾ ആലോചനയില്ലാതെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കരുതെന്നു ദേശീയ മെഡിക്കൽ കമ്മിഷന്റെ (എൻഎംസി) മാർഗരേഖ. മെഡിക്കൽ വിദ്യാർഥികൾ മദ്യം, പുകയില ഉൽപന്നങ്ങൾ, ലഹരിവസ്തു ക്കൾ എന്നിവ ഒഴിവാക്കണമെന്നും ലഹരിക്ക് അടിമപ്പെട്ടാൽ ചികിത്സയും കൗൺസലിങ്ങും തേടണമെന്നും നിർദേശമുണ്ട്.
മെഡിക്കൽ വിദ്യാർഥികളുടെ പ്രൊഫഷനൽ ഉത്തരവാദിത്തങ്ങൾ വിശദീകരിക്കുന്നതാണ് മാർഗരേഖ. മെഡിക്കൽ പഠനത്തിന്റെ സമ്മർദവും വെല്ലുവിളിയും നേരിടാൻ മെന്റർഷിപ് സെഷനുകളിൽ സജീവമായി പങ്കെടുക്കണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി.
മെഡിക്കൽ കോളജുകൾ കൗൺസിലിങ് കേന്ദ്രങ്ങൾ സജ്ജീകരിക്കണം. ജാതി, മതം, ജെൻഡർ, സാമൂഹിക-സാമ്പത്തിക പശ്ചാത്തലം തുടങ്ങിയ വേർതിരിവുകളില്ലാതെ സഹപ്രവർത്തകരോട് ഇടപഴകണം. മാന്യമായ വസ്ത്രധാരണം ശീലിക്കണം. രോഗികളുമായി സുഗമമായ ആശയവിനിമയത്തിനു പ്രാദേശിക ഭാഷകൾ പഠിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'രോഗികളുടെ വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കരുത്'; മെഡിക്കല്‍ വിദ്യാര്‍ത്ഥികളോട് എൻഎംസി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement