കർണാടകയിലും തമിഴ്‌നാട്ടിലും നേരിയ ഭൂചലനം

Last Updated:

ഗുജറാത്തിലെ കച്ചിലും ഭൂചലനമുണ്ടായി

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തമിഴ്നാട്ടിലും കർണാടകയിലും നേരിയ ഭൂചലനം. തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ടിലും കർണാടകയിലെ വിജയപുരയിലുമാണ് ഇന്ന് രാവിലെ ഭൂചലനം അനുഭവപ്പെട്ടത്. ചെങ്കൽപേട്ടിൽ റിക്ടർ സ്കെയിലിൽ 3.2 തീവ്രതയും വിജയപുരയിൽ റിക്ടർ സ്കെയിലിൽ 3.1 തീവ്രതയും രേഖപ്പെടുത്തി. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
രാവിലെ 6.52 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. വിജയപുര താലൂക്കിലെ ഉക്കുമണൽ ഗ്രാമത്തിൽ നിന്ന് 4.3 കിലോമീറ്റർ തെക്ക് കിഴക്കായി ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കർണാടക പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം അറിയിച്ചു.
advertisement
തീവ്രത കുറഞ്ഞ ഭൂചലനമായതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും കെഎസ്എൻഡിഎംസി അറിയിച്ചു.
advertisement
ഗുജറാത്തിലെ കച്ചിലും രാവിലെ ഒമ്പത് മണിയോടെ നേരിയ ഭൂചലനമുണ്ടായി. റിക്ടർ സ്‌കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കർണാടകയിലും തമിഴ്‌നാട്ടിലും നേരിയ ഭൂചലനം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement