advertisement

പ്രായം വകവെക്കാതെ പ്ലാസ്റ്റിക് കസേരയും ചെരിപ്പും ഉപയോഗിച്ച് കള്ളന്മാരെ തുരത്തി: ദമ്പതികൾക്ക് ധീരതയ്ക്കുള്ള അവാർഡ്

Last Updated:

തിരുനെല്‍വേലി സ്വദേശികളായ പി.ഷൺമുഖവേലുവും ഭാര്യ സെന്താമരയും ആണ് ആ ധീര ദമ്പതികൾ.

ചെന്നൈ: പ്ലാസ്റ്റിക് കസേരയും ചെരിപ്പുകളും ഉപയോഗിച്ച് കള്ളന്മാരെ തുരത്തിയ വൃദ്ധ ദമ്പതികൾക്ക് പ്രത്യേക ധീരതാ അവാർഡ് നൽകി തമിഴ്നാട് സർക്കാര്‍. കള്ളന്മാരെ തുരത്തുന്നതിന് പ്രായം വകവയ്ക്കാതെ നടത്തിയ ധീരനീക്കത്തെ ആദരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി പളനിസ്വാമി ഇവർക്ക് ധീരതാ പുരസ്കാരം നൽകിയത്. രണ്ട് ലക്ഷം രൂപയും സ്വർണ്ണ മെഡലും അടങ്ങുന്നതാണ് പുരസ്കാരം.
തിരുനെല്‍വേലി സ്വദേശികളായ പി.ഷൺമുഖവേലുവും ഭാര്യ സെന്താമരയും ആണ് ആ ധീര ദമ്പതികൾ. മാരക ആയുധങ്ങളുമായെത്തിയ മോഷ്ടാക്കളെ ഇവർ കസേരയും ചെരിപ്പുകളും ഉപയോഗിച്ചാണ് നേരിട്ടത്. ആയുധവുമായെത്തിയ മോഷ്ടാക്കൾ ആദ്യം ഷൺമുഖവേലുവിനെയാണ് ആക്രമിക്കുന്നത്. ഇയാളെ കഴുത്തിന് ഞെരിച്ച് കൊലപ്പെടുത്താനാണ് ശ്രമിക്കുന്നത് കണ്ടു കൊണ്ടെത്തിയ ഭാര്യ, സ്റ്റൂളുകളും കസേരകളും കള്ളന്മാർക്ക് നേരെ വലിച്ചെറിഞ്ഞു.
ഇതിനിടെ ഇവരുടെ പിടിയിൽ നിന്ന് മോചിതനായ ഷൺമുഖവേലുവും ഭാര്യക്കൊപ്പം ചേർന്ന് ഇവരെ നേരിട്ടു. ദമ്പതികൾ ധീരമായി പ്രതിരോധിക്കുന്നത് കണ്ട കള്ളന്മാർ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
advertisement
ഭയപ്പെടാതെ മോഷ്ടാക്കളെ നേരിടുന്ന ദമ്പതികളുടെ സിസിറ്റിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും വൈറലായിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
പ്രായം വകവെക്കാതെ പ്ലാസ്റ്റിക് കസേരയും ചെരിപ്പും ഉപയോഗിച്ച് കള്ളന്മാരെ തുരത്തി: ദമ്പതികൾക്ക് ധീരതയ്ക്കുള്ള അവാർഡ്
Next Article
advertisement
ഇൻസ്റ്റഗ്രാം സൗഹൃദത്തിലൂടെ യുവതികളുടെ സ്വർണാഭരണങ്ങളുമായി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരൻ' അറസ്റ്റിൽ
ഇൻസ്റ്റഗ്രാം സൗഹൃദത്തിലൂടെ യുവതികളുടെ സ്വർണാഭരണങ്ങളുമായി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരൻ' അറസ്റ്റിൽ
  • ഇൻസ്റ്റഗ്രാം സൗഹൃദത്തിലൂടെ യുവതികളെ വഞ്ചിച്ച് സ്വർണാഭരണങ്ങൾ തട്ടിയ ജസീൽ അറസ്റ്റിൽ

  • ‘കിനാവിന്റെ രാജകുമാരൻ’ എന്ന അക്കൗണ്ടിൽ സൗഹൃദം സ്ഥാപിച്ച് 12 പവൻ സ്വർണം തട്ടിയതായി പോലീസ്

  • കോഴിക്കോട് ടൗൺ സ്റ്റേഷനിൽ സ്വർണം തട്ടിയതും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതും കേസുകൾ നിലവിലുണ്ട്

View All
advertisement