advertisement

'ഇതാണ് നിലവിലെ അവസ്ഥ'; ആത്മകഥാ വിവാദത്തിൽ ആദ്യ പ്രതികരണവുമായി ജനറൽ നരവനെ

Last Updated:

തന്റെ ആത്മകഥയായ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' പ്രസിദ്ധീകരിച്ചിട്ടില്ലെന്ന പ്രസാധകരായ പെൻഗ്വിൻ ഇന്ത്യയുടെ വിശദീകരണം ജനറൽ നരവനെ പങ്കുവെച്ചു. പുസ്തകത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കങ്ങൾ മുറുകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ നീക്കം

(PTI Images)
(PTI Images)
മുൻ കരസേനാ മേധാവി ജനറൽ (റിട്ട.) എം എം നരവനെ തന്റെ ആത്മകഥയായ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി'യുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയുടെ വിശദീകരണം ചൊവ്വാഴ്ച സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. പുസ്തകത്തെച്ചൊല്ലി പാർലമെന്റിലും പുറത്തും രാഷ്ട്രീയ പോര് കടുക്കുന്നതിനിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
"ഇതാണ് പുസ്തകത്തിന്റെ നിലവിലെ അവസ്ഥ," എന്ന കുറിപ്പോടെയാണ് അദ്ദേഹം പെൻഗ്വിന്റെ പ്രസ്താവന പങ്കുവെച്ചത്. പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന നരവനെയുടെയും പ്രസാധകരുടെയും വിശദീകരണം ചൂണ്ടിക്കാട്ടി ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി രാഹുൽ ഗാന്ധിക്കെതിരെ രംഗത്തെത്തി. "ഞാൻ മുൻ കരസേനാ മേധാവിയെ വിശ്വസിക്കുന്നു" എന്ന് പറഞ്ഞ രാഹുൽ ഗാന്ധി, ഇപ്പോൾ നരവനെ തന്നെ പുസ്തകം പുറത്തിറങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ രാജ്യത്തോട് മാപ്പ് പറയുമോ എന്ന് ഭണ്ഡാരി ചോദിച്ചു.
ഇതും വായിക്കുക: 'വിൽപനയ്ക്ക് എത്തുമ്പോൾ മാത്രമേ പുസ്തകം പ്രസിദ്ധീകരിച്ചതായി കണക്കാക്കൂ': നരവനെ വിവാദത്തിൽ പെൻഗ്വിന്റെ പുതിയ വിശദീകരണം
ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാലയും രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. രാഹുൽ ഗാന്ധി പാർലമെന്റിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും 'ദേശീയ അപമാനം' ആണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. പുസ്തകം പുറത്തിറങ്ങിയിട്ടില്ലെങ്കിൽ രാഹുലിന് എങ്ങനെ ഇതിന്റെ കോപ്പി ലഭിച്ചു എന്നും, ഇത് പകർപ്പാവകാശ നിയമത്തിന്റെയും ഒഫീഷ്യൽ സീക്രട്ട്സ് ആക്ടിന്റെയും ലംഘനമാണോ എന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു.
advertisement
പെൻഗ്വിന്റെ വിശദീകരണം
ഒരു പുസ്തകം പ്രഖ്യാപിക്കുന്നതും, പ്രീ-ഓർഡറിന് നൽകുന്നതും, അത് പ്രസിദ്ധീകരിക്കുന്നതും മൂന്ന് വ്യത്യസ്ത ഘട്ടങ്ങളാണെന്ന് പെൻഗ്വിൻ ഇന്ത്യ വ്യക്തമാക്കി. പുസ്തകശാലകളിലോ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലോ വിൽപനയ്ക്ക് ലഭ്യമാകുമ്പോൾ മാത്രമേ ഒരു പുസ്തകം പ്രസിദ്ധീകരിച്ചതായി കണക്കാക്കൂ. 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' ഇതുവരെ ഒരു രൂപത്തിലും (അച്ചടിച്ചതോ ഡിജിറ്റലോ) പുറത്തിറക്കിയിട്ടില്ലെന്ന് പ്രസാധകർ ആവർത്തിച്ചു.
advertisement
2023ൽ "എന്റെ പുസ്തകം ഇപ്പോൾ ലഭ്യമാണ്" എന്ന് നരവനെ ട്വീറ്റ് ചെയ്തിരുന്നുവെന്നും അതിനാൽ പുസ്തകം പുറത്തിറങ്ങിയെന്നും ആയിരുന്നു രാഹുൽ ഗാന്ധിയുടെ വാദം. എന്നാൽ അത് പ്രീ-ഓർഡർ ലിങ്ക് മാത്രമായിരുന്നുവെന്നും രണ്ട് ദിവസത്തിനുള്ളിൽ അത് പിൻവലിച്ചുവെന്നും പെൻഗ്വിൻ അറിയിച്ചു.
അനധികൃതമായി പുസ്തകത്തിന്റെ പിഡിഎഫ് രൂപമോ മറ്റ് കോപ്പികളോ കൈവശം വെക്കുന്നതും പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രസാധകർ മുന്നറിയിപ്പ് നൽകി. ലോക്‌സഭയിൽ രാഹുൽ ഗാന്ധി ഈ പുസ്തകത്തിന്റെ ഒരു കോപ്പി പ്രദർശിപ്പിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിൽ നിന്നുള്ള കാര്യങ്ങൾ സഭയിൽ ഉദ്ധരിക്കാൻ കഴിയില്ലെന്നാണ് ഭരണപക്ഷത്തിന്റെ നിലപാട്.
advertisement
Summary: Former Army Chief Gen (Retd.) MM Naravane has shared Penguin India's clarification, confirming that his memoir 'Four Stars of Destiny' remains unpublished. This response follows a heated political debate where Rahul Gandhi claimed the book was available, citing an old tweet. The BJP has since attacked Gandhi for allegedly misleading Parliament and possessing an unauthorized copy of the manuscript, raising concerns over copyright and secrecy laws.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'ഇതാണ് നിലവിലെ അവസ്ഥ'; ആത്മകഥാ വിവാദത്തിൽ ആദ്യ പ്രതികരണവുമായി ജനറൽ നരവനെ
Next Article
advertisement
രൺവീർ സിംഗിന് വാട്‌സാപ്പിലൂടെ വധഭീഷണി; മുംബൈയിലെ വീടിന് സുരക്ഷ വർധിപ്പിച്ചു
രൺവീർ സിംഗിന് വാട്‌സാപ്പിലൂടെ വധഭീഷണി; മുംബൈയിലെ വീടിന് സുരക്ഷ വർധിപ്പിച്ചു
  • വാട്‌സാപ്പ് വോയ്‌സ് നോട്ടിലൂടെ കോടികൾ ആവശ്യപ്പെട്ട് രൺവീർ സിംഗിന് വധഭീഷണി ലഭിച്ചു

  • ഭീഷണിയെത്തുടർന്ന് മുംബൈയിലെ രൺവീർ സിംഗിന്റെ വസതിക്ക് പുറത്ത് സുരക്ഷ ശക്തമാക്കി

  • ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമുള്ളയാളാണെന്ന് സന്ദേശം അയച്ചയാൾ അവകാശപ്പെട്ടതായി റിപ്പോർട്ട്

View All
advertisement