ഹജ്ജ്: സഹായികളുടെ പ്രായത്തിൽ ഇളവ്

Last Updated:

2026 ലെ ഹജ്ജിനായി മുൻ മാർഗനിർദേശങ്ങൾ ഭാഗികമായി പരിഷ്കരിച്ചുകൊണ്ടാണ് പുതയ സർക്കുലർ ഇന്ത്യൻ ഹജ്ജ് കമ്മിറ്റി പുറത്തിറക്കിയത്

News18
News18
ഹജ്ജിന് പോകുന്ന മുതിർന്ന തീർത്ഥാടകരുടെ കൂട്ടാളികൾക്ക് പ്രായപരിധിയിൽ ഇളവ് പ്രഖ്യാപിച്ചു. 2026 ലെ ഹജ്ജിനായി മുൻ മാർഗ്ഗനിർദ്ദേശങ്ങൾ ഭാഗികമായി പരിഷ്കരിച്ചുകൊണ്ടാണ് പുതയ സർക്കുലർ ഇന്ത്യൻ ഹജ്ജ് കമ്മിറ്റി പുറത്തിറക്കിയത്. പുതിയ നിർദ്ദേശം പ്രകാരം 65 വയസും അതിൽ കൂടുതലുമുള്ള തീർത്ഥാടകരുടെ കൂട്ടാളികൾക്കുള്ള പ്രായപരിധിയിൽ ഇളവ് വരുത്തിയിട്ടുണ്ട്. 60 നും 65 നും ഇടയിൽ പ്രായമുള്ളവർക്ക് പ്രത്യേക വ്യവസ്ഥകളിൽ മുതിർന്ന തീർത്ഥാടകരോടൊപ്പം പോകാമെന്ന് പുതിയ സർക്കുലറിൽ പറയുന്നു.
ജൂലൈ 25-ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷാനവാസ് സി ആണ് പുതിയ സർക്കുലർ പുറപ്പെടുവിച്ചത്. സഹായം ആവശ്യമുള്ള പ്രായമായ അപേക്ഷകരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. മുതിർന്ന തീർത്ഥാടകന്റെ ജീവിതപങ്കാളിയോ സഹോദരനോ ആണെങ്കിൽ 60 നും 65 നും ഇടയിൽ പ്രായമുള്ള ഒരു കൂട്ടാളിയെ അനുവദിക്കാമെന്ന് സർക്കുലറിൽ പറയുന്നു. എന്നിരുന്നാലും സർക്കാർ ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാകും സഹയാത്രികനെ അനുവദിക്കുക. അതേ സമയം 18 നും 60 നും ഇടയിൽ പ്രായമുള്ള തീർത്ഥാടകർ മുൻ യോഗ്യതാ നിയമം പാലിക്കുന്നത് തുടരണമെന്നും സർക്കുലർ വ്യക്തമാക്കുന്നു.
advertisement
2026 ലെ എല്ലാ ഹജ്ജ് അപേക്ഷകളിലും പ്രായം കണക്കാക്കുന്നതിനുള്ള കട്ട്-ഓഫ് തീയതിയായി കമ്മിറ്റി 2025 ജൂലൈ 7 ആണ് നിശ്ചയിച്ചിരിക്കുന്നത്. തീർത്ഥാടകർക്കും അവരുടെ കുടുംബങ്ങൾക്കും സമയബന്ധിതമായി വിവരങ്ങൾ ലഭ്യമാക്കണമെന്ന് ഹജ്ജ് കമ്മിറ്റി എല്ലാ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഹജ്ജ് കമ്മിറ്റികളോടും ആവശ്യപ്പെട്ടു. നേരത്തെ സഹയാത്രികർക്കുള്ള കർശനമായ പ്രായപരിധി മൂലം ബുദ്ധിമുട്ടനുഭവിച്ചിരുന്ന ആയിരക്കണക്കിന് പ്രായമായ ഹജ്ജ് അപേക്ഷകർക്ക് ഈ നീക്കം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഹജ്ജ്: സഹായികളുടെ പ്രായത്തിൽ ഇളവ്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement