advertisement

ഉത്തർപ്രദേശിനും ബിഹാറിനും പിന്നാലെ മധ്യപ്രദേശിലും നദിയിലൂടെ മൃതദേഹങ്ങൾ ഒഴുകുന്നതായി റിപ്പോർട്ട്

Last Updated:

മൃതദേങ്ങൾ ഒഴുകുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.

ഉത്തർപ്രദേശിലും ബിഹാറിലും പുഴയിലൂടെ മൃതദേഹങ്ങൾ ഒഴുകുന്ന എന്ന വാർത്തയ്ക്ക് പിന്നാലെ ഇപ്പോൾ മധ്യപ്രദേശിൽ നിന്നും സമാനമായ വാർത്ത റിപ്പോർട്ട് ചെയ്യുന്നു. മധ്യപ്രദേശിലെ പന്ന ജില്ലയിലുള്ള രുഞ്ജ് നദിയിലൂടെ അര ഡസനോളം മൃതദേഹങ്ങൾ ഒഴുകുന്നതായാണ് റിപ്പോർട്ടുകൾ.
മൃതദേങ്ങൾ ഒഴുകുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. എവിടെ നിന്നാണ് മൃതദേഹങ്ങൾ വന്നതെന്ന് ഇവർക്ക് വ്യക്തമല്ല. മാത്രമല്ല, ഇനി പുഴയിലെ വെള്ളം ഉപയോഗിക്കുന്നതിലും പ്രദേശവാസികൾക്ക് ആശങ്കയുണ്ട്.
രുഞ്ജ് നദിയിലൂടെ മൃതദേഹങ്ങൾ ഒഴുകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുടിവെള്ളത്തിനും നിത്യേനയുള്ള ആവശ്യങ്ങൾക്കുമായി ഈ നദിയെയാണ് ആശ്രയിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ഗ്രാമത്തിലെ കുടിവെള്ള പൈപ്പുകളിൽ വെള്ളം നിലച്ചാലും പുഴയെയാണ് ഗ്രാമീണർ ആശ്രയിക്കുന്നത്. വളർത്തുമൃഗങ്ങളും കുടിവെള്ളത്തിന് ഇതേ പുഴയെയാണ് ആശ്രയിക്കുന്നത്. ഗ്രാമപഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചെങ്കിലും ഒന്നും സംഭവിച്ചില്ലെന്നും ഇവർ പറയുന്നു. പുഴയിലെ വെള്ളം മലിനമായോ എന്ന ആശങ്കയാണ് നാട്ടുകാർ പങ്കുവെക്കുന്നത്.
advertisement
You may also like:ഗംഗയിലൂടെ മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു; കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളെന്ന് സംശയം
അതേസമയം, മൃതദേഹങ്ങളിൽ ഒന്ന് ഒരു കാൻസർ രോഗിയുടേതും മറ്റൊന്ന് 95 വയസ്സ് പ്രായമുള്ള ആളുടേതുമാണെന്ന് തിരിച്ചറിഞ്ഞതായി പന്ന ജില്ലാ കളക്ടർ സഞ്ജയ് മിശ്ര പറയുന്നു. ആചാരത്തിന്റെ ഭാഗമായാണ് ഈ രണ്ട് മൃതദേഹങ്ങളും പുഴയിലേക്ക് ഒഴുക്കിയത്. ഇത് കരയിലേക്കെടുത്ത് സംസ്കരിച്ചതായും കളക്ടർ അറിയിച്ചു. സോഷ്യൽമീഡിയയിലൂടെ മൃതദേഹങ്ങൾ ഒഴുകുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെ അധികൃതർ സ്ഥലത്തെത്തിയിട്ടുണ്ട്.
advertisement
You may also like:COVID 19| കോവിഡിന്റെ ഇന്ത്യൻ വകഭേദം 44 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന
രണ്ട് ദിവസം മുമ്പാണ് ബിഹാർ ജില്ലയിലൂടെ ഒഴുകുന്ന ഗംഗ നദിയിലൂടെ മൃതദേങ്ങൾ ഒഴുകുന്നതായി വാർത്ത പുറത്തു വന്നത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണ് ഇതെന്നാണ് സംശയം ഉയർന്നതോടെ പ്രദേശവാസികൾ ആശങ്കയിലായിരുന്നു.
നിരവധി മൃതദേഹങ്ങൾ നദിയിലൂടെ ഒഴുകി വരുന്നതായി പ്രാദേശിക ചൗക്കിദാർ ആണ് ഞങ്ങളെ അറിയിച്ചത്. ഇതിൽ 15 എണ്ണം ഇതുവരെ ഞങ്ങൾ കണ്ടെടുത്തിട്ടുണ്ട്. മരിച്ചവരാരും ജില്ലയിലെ താമസക്കാരല്ല' - എന്നാണ് ചൗസ ബിഡിഒ അശോക് കുമാർ വാർത്ത ഏജൻസിയായ പി ടി ഐയോട് പറഞ്ഞത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഉത്തർപ്രദേശിനും ബിഹാറിനും പിന്നാലെ മധ്യപ്രദേശിലും നദിയിലൂടെ മൃതദേഹങ്ങൾ ഒഴുകുന്നതായി റിപ്പോർട്ട്
Next Article
advertisement
അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച  ഭർത്താവ് ഭാര്യയെ മർദിച്ച് തല മൊട്ടയടിച്ചു
അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച ഭർത്താവ് ഭാര്യയെ മർദിച്ച് തല മൊട്ടയടിച്ചു
  • അവിഹിത ബന്ധം സംശയിച്ച് ഭാര്യയെ ക്രൂരമായി മർദിച്ച് തല മൊട്ടയടിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്തു

  • ഭക്ഷണം വാങ്ങാൻ മറ്റൊരു വ്യക്തി എത്തിയതിനെച്ചൊല്ലിയുള്ള സംശയമാണ് അക്രമത്തിലേക്ക് നയിച്ചത്

  • യുവതിയുടെ കുടുംബം ഇടപെട്ടിട്ടും ഭർത്താവിന്റെ പീഡനം തുടരുകയും പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തു

View All
advertisement