'മകൻ ജീവനോടെയുണ്ടെങ്കിൽ ഉടൻ കീഴടങ്ങണം; ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടാലും ഒന്നും പറയാനില്ല';ഭീകരൻ ആദിൽ ഹുസൈന്റെ അമ്മ

Last Updated:

എട്ടു വർഷമായി മകനെപ്പറ്റി വിവരങ്ങളൊന്നും അറിയില്ലെന്നും ഭീകരൻ ആദിൽ ഹുസൈന്റെ അമ്മ

News18
News18
മകൻ ജീവനോടെയുണ്ടെങ്കിൽ ഉടൻ കീഴടങ്ങണമെന്നും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടാലും ഒന്നും പറയാനില്ലെന്നും പഹൽ​ഗാം ഭീകരാക്രമണത്തിൽ പങ്കാളിയായ ഭീകരൻ ആദിൽ ഹുസൈൻ തോക്കറിന്റെ അമ്മ ഷെഹസാദ. എട്ടു വർഷമായി മകനെപ്പറ്റി ഒരു വിവരവുമില്ല. മകൻ ഭീകരാക്രമണത്തിൽ ബന്ധമുണ്ടെന്ന് കരുതുന്നില്ലെല്ലും എന്നാൽ പങ്ക് വ്യക്തമായാൽ മകനെതിരെ നടപടിയെടുക്കണമെന്നും ഷെഹസാദ പറഞ്ഞു. ബിജ് ബഹേര സ്വദേശി ആദിൽ  ഹുസൈൻ  തോക്കറിനൊപ്പം  ത്രാൽ സ്വദേശിയായ ആസിഫ് ഷേയ്ഖ് എന്ന യുവാവും പഹൽഗാം ആക്രമണത്തിൽ പങ്കാളികളായിരുന്നു. ഇരുവരുടെയും വീടുകൾ പ്രാദേശിക ഭരണകൂടം കഴിഞ്ഞ ദിവസം തകർത്തിരുന്നു.
കുടുംബം യാതൊരു തരത്തിലും ഭീകരാക്രമണത്തെ പിന്തുണയ്ക്കുന്നില്ലെന്നും താനും മറ്റു രണ്ട് മക്കളും അവരുടെ ചെറിയ കുട്ടികളും താമസിക്കുന്ന വീടാണ് സ്ഫോടനം നടത്തി അധികൃതർ തകർത്തതെന്നും സെക്യൂരിറ്റി ഏജൻസി ബലമായാണ് ഇവിടെ നിന്ന് തങ്ങളെ പിടിച്ച് മാറ്റിയതെന്നും എന്നും ഷെഹസാദ പറഞ്ഞു.
ബിരുദാനന്തര ബിരുദധാരിയായ ആദിൽ വീടിന് അടുത്തുതന്നെയുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു. ആദിലിനും ആസിഫിനും ഷ്കർ-ഇ-ത്വയ്ബയുമായി ബന്ധമുള്ളതായി നേരത്തെ സൂചനകൾ ലഭിച്ചിരുന്നു. 26 പേരാണ് പഹൽഗാം
advertisement
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'മകൻ ജീവനോടെയുണ്ടെങ്കിൽ ഉടൻ കീഴടങ്ങണം; ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടാലും ഒന്നും പറയാനില്ല';ഭീകരൻ ആദിൽ ഹുസൈന്റെ അമ്മ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement