advertisement

'മകൻ ജീവനോടെയുണ്ടെങ്കിൽ ഉടൻ കീഴടങ്ങണം; ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടാലും ഒന്നും പറയാനില്ല';ഭീകരൻ ആദിൽ ഹുസൈന്റെ അമ്മ

Last Updated:

എട്ടു വർഷമായി മകനെപ്പറ്റി വിവരങ്ങളൊന്നും അറിയില്ലെന്നും ഭീകരൻ ആദിൽ ഹുസൈന്റെ അമ്മ

News18
News18
മകൻ ജീവനോടെയുണ്ടെങ്കിൽ ഉടൻ കീഴടങ്ങണമെന്നും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടാലും ഒന്നും പറയാനില്ലെന്നും പഹൽ​ഗാം ഭീകരാക്രമണത്തിൽ പങ്കാളിയായ ഭീകരൻ ആദിൽ ഹുസൈൻ തോക്കറിന്റെ അമ്മ ഷെഹസാദ. എട്ടു വർഷമായി മകനെപ്പറ്റി ഒരു വിവരവുമില്ല. മകൻ ഭീകരാക്രമണത്തിൽ ബന്ധമുണ്ടെന്ന് കരുതുന്നില്ലെല്ലും എന്നാൽ പങ്ക് വ്യക്തമായാൽ മകനെതിരെ നടപടിയെടുക്കണമെന്നും ഷെഹസാദ പറഞ്ഞു. ബിജ് ബഹേര സ്വദേശി ആദിൽ  ഹുസൈൻ  തോക്കറിനൊപ്പം  ത്രാൽ സ്വദേശിയായ ആസിഫ് ഷേയ്ഖ് എന്ന യുവാവും പഹൽഗാം ആക്രമണത്തിൽ പങ്കാളികളായിരുന്നു. ഇരുവരുടെയും വീടുകൾ പ്രാദേശിക ഭരണകൂടം കഴിഞ്ഞ ദിവസം തകർത്തിരുന്നു.
കുടുംബം യാതൊരു തരത്തിലും ഭീകരാക്രമണത്തെ പിന്തുണയ്ക്കുന്നില്ലെന്നും താനും മറ്റു രണ്ട് മക്കളും അവരുടെ ചെറിയ കുട്ടികളും താമസിക്കുന്ന വീടാണ് സ്ഫോടനം നടത്തി അധികൃതർ തകർത്തതെന്നും സെക്യൂരിറ്റി ഏജൻസി ബലമായാണ് ഇവിടെ നിന്ന് തങ്ങളെ പിടിച്ച് മാറ്റിയതെന്നും എന്നും ഷെഹസാദ പറഞ്ഞു.
ബിരുദാനന്തര ബിരുദധാരിയായ ആദിൽ വീടിന് അടുത്തുതന്നെയുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു. ആദിലിനും ആസിഫിനും ഷ്കർ-ഇ-ത്വയ്ബയുമായി ബന്ധമുള്ളതായി നേരത്തെ സൂചനകൾ ലഭിച്ചിരുന്നു. 26 പേരാണ് പഹൽഗാം
advertisement
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
'മകൻ ജീവനോടെയുണ്ടെങ്കിൽ ഉടൻ കീഴടങ്ങണം; ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടാലും ഒന്നും പറയാനില്ല';ഭീകരൻ ആദിൽ ഹുസൈന്റെ അമ്മ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement