ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ ശക്തി; രാജ്യത്തെ സമ്പദ് വ്യവസ്ഥ ശരിയായ ദിശയിലെന്ന് നിർമല സീതാരാമൻ

Last Updated:

രാജ്യം തിളങ്ങുന്ന ഭാവിയിലേക്ക് മുന്നേറുകയാണെന്നും ധനമന്ത്രി

ന്യൂ‍ഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശരിയായ ദിശയിലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ലോകത്തിലെ അഞ്ചാമത്തെ വലിയ ശക്തിയായി ഇന്ത്യ മാറി. രാജ്യം തിളങ്ങുന്ന ഭാവിയിലേക്ക് മുന്നേറുകയാണെന്നും ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നന്നും ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ വളർച്ചാനിരക്ക് 7 ശതമാനത്തിലെത്തുമെന്നും ധനമന്ത്രി പറഞ്ഞു. അമൃതകാലത്തെ ആദ്യ ബജറ്റ് എന്നാണ് നിർമല സീതാരാമൻ ഈ വർഷത്തെ ബജറ്റിനെ വിശേഷിപ്പിച്ചത്. ഏഴു ഭാഗങ്ങളായാണ് ഇത്തവണത്തെ ബജറ്റിനെ തിരിച്ചിരിക്കുന്നത്. ഇത് അമൃതകാലത്ത് സപ്തർഷികളെപ്പോലെ രാജ്യത്തെ നയിക്കുമെന്നും ബജറ്റ് അവതരണവേളയിൽ ധനമന്ത്രി പറഞ്ഞു.
Also Read- ‘ഏഴു ശതമാനം വളർച്ചാനിരക്ക്; ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നു’
നൂറാം വാർഷികത്തിലെ ഇന്ത്യ ലക്ഷ്യമിട്ടുള്ള ബജറ്റാണ് ഇത്തവണത്തേതെന്നും ധനമന്ത്രി.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ:
advertisement
  • വളർച്ച നിരക്ക് ഏഴു ശതമാനത്തിൽ എത്തും.
  • ആഗോള പ്രതിസന്ധിക്കിടയിലും തലയുയർത്താവുന്ന നേട്ടമെന്നും ധനമന്ത്രി.
  • 157 പുതിയ നഴ്സിംഗ് കോളേജുകൾ സ്ഥാപിക്കും.
  • 2047 ഓടെ അരിവാൾ രോഗം നിർമാർജനം ചെയ്യും.
  • കാർഷിക മേഖലയിൽ സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക പരിഗണന
  • സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക ഫണ്ട് വകയിരുത്തി
  • കാർഷിക വായ്പാ ലക്ഷ്യം ഇരുപതു കോടിയായി ഉയർത്തുമെന്നും പ്രഖ്യാപനം
ബജറ്റിൽ ഏഴു മുൻഗണന വിഷയങ്ങൾ
  1. എല്ലവരെയും ഉൾക്കൊണ്ട് വികസനം
  2. ‌സാമ്പത്തിക സ്ഥിരത
  3. യുവജന ശാക്തീകരണം
  4. കർഷക ക്ഷേമം
  5. ഹരിത ക്ഷേമം
  6. പിന്നാക്ക ക്ഷേമം
  7. ഊർജ്ജ സംരക്ഷണം
മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ ശക്തി; രാജ്യത്തെ സമ്പദ് വ്യവസ്ഥ ശരിയായ ദിശയിലെന്ന് നിർമല സീതാരാമൻ
Next Article
advertisement
ഇൻഡിഗോയുടെ 100ൽ അധികം വിമാനങ്ങൾ റദ്ദാക്കി; ഡൽഹി, മുംബൈ ഉൾപ്പെടെ പ്രധാന വിമാനത്താവളങ്ങളിൽ യാത്രക്കാർ കുടുങ്ങി
ഇൻഡിഗോയുടെ 100ൽ അധികം വിമാനങ്ങൾ റദ്ദാക്കി; ഡൽഹി, മുംബൈ ഉൾപ്പെടെ പ്രധാന വിമാനത്താവളങ്ങളിൽ യാത്രക്കാർ കുടുങ്ങി
  • ഇൻഡിഗോ 100ൽ അധികം വിമാനങ്ങൾ റദ്ദാക്കി; ഡൽഹി, മുംബൈ ഉൾപ്പെടെ പ്രധാന വിമാനത്താവളങ്ങളിൽ യാത്രക്കാർ കുടുങ്ങി.

  • പൈലറ്റുമാരുടെ കുറവ്, ഫ്ലൈറ്റ് ഡ്യൂട്ടി സമയക്രമം, സാങ്കേതിക പ്രശ്നങ്ങൾ എന്നിവയാണ് പ്രധാന കാരണങ്ങൾ.

  • ബുധനാഴ്ച 42 ആഭ്യന്തര വിമാനങ്ങൾ റദ്ദാക്കി; ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ഗോവ, കൊൽക്കത്ത, ലഖ്‌നൗ.

View All
advertisement