പ്രസാദത്തിൽ വിഷം കലർത്തിയത് ക്ഷേത്ര പൂജാരി

Last Updated:
ബംഗളൂരു: കർണാടക ചാമരാജ് നഗർ മാരമ്മ ക്ഷേത്രത്തിൽ പ്രസാദം കഴിച്ച് 15 പേർ മരിക്കാനിടയായ സംഭവത്തിൽ ക്ഷേത്ര പൂജാരിയുടെ നിർണായക വെളിപ്പെടുത്തൽ. പ്രസാദത്തിൽ വിഷം കലർത്തിയത് താനാണെന്ന് പൂജാരി ദൊഡ്ഡയ്യ പൊലീസിനോട് സമ്മതിച്ചു. ക്ഷേത്ര ട്രസ്റ്റ് തലവൻ ഹിമ്മാഡി മഹാദേവ സ്വാമിയുടെ നിർദ്ദേശപ്രകാരമാണ് പ്രസാദത്തിൽ കീടനാശിനി കീടനാശിനി കലർത്തിയതെന്നാണ് മൊഴി. സംഭവത്തിൽ നേരത്തെ ഏഴു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കർണാടക ചാമരാജനഗറിനു സമീപം ഹാനൂരിലെ ക്ഷേത്രത്തിൽ നിന്നു നൽകിയ പ്രസാദം കഴിച്ച് 15 പേർ മരിക്കുകയും നൂറോളം പേർക്കു ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ചെയ്തത്. സംഭവത്തിൽ ക്ഷേത്രകമ്മിറ്റിയിലെ ഏഴ് പേർക്കെതിരെ നരഹത്യയ്ക്കു കേസെടുത്തിരുന്നു. വെള്ളിയാഴ്ച ഗോപുരം നിർമാണത്തിനുള്ള തറക്കല്ലിടൽ ചടങ്ങിൽ വിതരണം ചെയ്ത പുലാവിൽ വിഷം കലർത്തുകയായിരുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട് സ്വത്തുതർക്കവും നിലനിൽക്കുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
പ്രസാദത്തിൽ വിഷം കലർത്തിയത് ക്ഷേത്ര പൂജാരി
Next Article
advertisement
ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
  • പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

  • പള്ളുരുത്തി ഡോൺ പബ്ലിക് സ്കൂളിൽ എട്ടാം ക്ലാസിൽ ചേർന്നതായി പിതാവ് അറിയിച്ചു.

  • ഹിജാബ് വിവാദത്തെ തുടർന്ന് സെന്‍റ് റീത്താസ് സ്‌കൂളിൽ നിന്നും ടിസി വാങ്ങി.

View All
advertisement