ലാലു പ്രസാദിന്റെ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം; വൃക്ക നൽകിയ മകളുടെ ആരോഗ്യവും തൃപ്തികരമാണെന്ന്

Last Updated:

വൃക്ക ദാനം ചെയ്ത അദ്ദേഹത്തിന്റെ മകൾ രോഹിണി ആചാര്യയുടെ ആരോഗ്യവും തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു

ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡ‍ി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയായി. സിംഗപ്പൂരിലാണ് ശസ്ത്രക്രിയ നടന്നത്. ലാലു പ്രസാദ് യാദവിന്റേയും വൃക്ക ദാനം ചെയ്ത അദ്ദേഹത്തിന്റെ മകൾ രോഹിണി ആചാര്യയയുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചതായി തേജസ്വി യാദവ് അറിയിച്ചു.
advertisement
ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില വഷളയായതോടെയാണ് വൃക്കമാറ്റിവെക്കൽ തീരുമാനിച്ചത്. ഇന്നലെ ഇരുവരേയും ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഹിണി ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു.
advertisement
വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് ഡോക്ടർമാർ ലാലു പ്രസാദ് യാദവിന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നിർദേശിച്ചത്.
ലാലുവിന്റെ രണ്ടാമത്തെ മകളാണ് രോഹിണി. പിതാവിന് വൃക്ക നൽകാൻ തയ്യാറായി രോഹണി മുന്നോട്ടു വരികയായിരുന്നു.
advertisement
ദൈവത്തെ കണ്ടിട്ടില്ലെങ്കിലും പിതാവിനെ ദൈവത്തെ പോലെയാണ് കണ്ടത് എന്നായിരുന്നു ശനിയാഴ്ച്ച രോഹിണിയുടെ ട്വീറ്റ്. അദ്ദേഹത്തിന് വേണ്ടി എന്തും ചെയ്യുമെന്നും ട്വീറ്റിൽ പറഞ്ഞിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ലാലു പ്രസാദിന്റെ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം; വൃക്ക നൽകിയ മകളുടെ ആരോഗ്യവും തൃപ്തികരമാണെന്ന്
Next Article
advertisement
പുരുഷന്മാര്‍ക്ക് ഗര്‍ഭംധരിക്കാന്‍ കഴിയുമോ ? കെമിക്കല്‍ അബോര്‍ഷന്‍ മരുന്നുകളുടെ അപകടങ്ങളെക്കുറിച്ച് യുഎസ് സെനറ്റര്‍
പുരുഷന്മാര്‍ക്ക് ഗര്‍ഭംധരിക്കാന്‍ കഴിയുമോ ? കെമിക്കല്‍ അബോര്‍ഷന്‍ മരുന്നുകളുടെ അപകടങ്ങളെക്കുറിച്ച് യുഎസ് സെനറ്റര്‍
  • യുഎസ് സെനറ്റിൽ കെമിക്കൽ ഗർഭഛിദ്ര മരുന്നുകളുടെ അപകടങ്ങൾ സംബന്ധിച്ച് ചർച്ചയുണ്ടായി

  • പുരുഷന്മാർക്ക് ഗർഭംധരിക്കാൻ കഴിയുമോ എന്ന ചോദ്യത്തിൽ ഗൈനക്കോളജിസ്റ്റ് നിഷ വർമ്മ മറുപടി മുടങ്ങി

  • ഗർഭചിദ്ര മരുന്നുകൾ സുരക്ഷിതമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് ഡോ. നിഷ വർമ്മ വ്യക്തമാക്കി

View All
advertisement