വഖഫ് സ്വത്ത് കൈവശപ്പെടുത്തിയ കേസില്‍ 27 കോടിയുടെ റിക്കവറി നോട്ടീസ്; ചരിത്രത്തിലെ ഏറ്റവും വലിയ തുക

Last Updated:

വഖഫിന്റെ കീഴിൽവരുന്ന 200 കടകൾ വാടകയ്ക്ക് നൽകി ഷാഹിദ് അലി ഖാൻ 24.85 കോടി രൂപ പിരിച്ചെടുത്തുവെന്നാണ് കേസ്

വഖഫ് ബോർഡ് (ഫയൽ ചിത്രം)
വഖഫ് ബോർഡ് (ഫയൽ ചിത്രം)
വഖഫ് സ്വത്തുക്കളിൽ അനധികൃതമായി താമസിച്ചിരുന്ന വ്യക്തിക്കെതിരെ മധ്യപ്രദേശ് വഖഫ് ബോർഡ് 27 കോടി രൂപയുടെ റിക്കവറി നോട്ടീസ് പുറപ്പെടുവിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ റിക്കവറി തുകയാണിത്. ഇദാര യതീം ഖാനയുടെ മാനേജർ ഷാഹിദ് അലി ഖാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. വഖഫ് ബോർഡ് സ്വത്ത് തന്റേതാണെന്ന് വ്യാജമായി അവകാശപ്പെട്ട് അത് വാടകയ്ക്ക് നൽകിയെന്നാണ് അദ്ദേഹത്തിനെതിരെയുള്ള കേസ്.
ഇതും വായിക്കുക: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഷിം മൂസ ശ്രീനഗറില്‍ നടന്ന ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടു
വഖഫിന്റെ കീഴിൽവരുന്ന 200 കടകൾ വാടകയ്ക്ക് നൽകി ഷാഹിദ് അലി ഖാൻ 24.85 കോടി രൂപ പിരിച്ചെടുത്തുവെന്നാണ് കേസ്. വഖഫ് ബോർഡ് ചട്ടങ്ങൾ ലംഘിച്ചതായും ആരോപിക്കപ്പെടുന്നു. തിരിച്ചുപിടിക്കുന്ന തുക പാവപ്പെട്ട മുസ്ലീം അനാഥരുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനുമായി ഉപയോഗിക്കുമെന്ന് വഖഫ് ബോര്‍ഡ് അറിയിച്ചു.
Summary: Madhya Pradesh Waqf Board has issued a recovery notice worth Rs 27 crore, its largest ever in history, against an illegal occupant of Waqf properties. According to the Waqf Board, the recovered amount will be used for the welfare and education of poor Muslim orphans — those whose rights were allegedly violated by the accused.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
വഖഫ് സ്വത്ത് കൈവശപ്പെടുത്തിയ കേസില്‍ 27 കോടിയുടെ റിക്കവറി നോട്ടീസ്; ചരിത്രത്തിലെ ഏറ്റവും വലിയ തുക
Next Article
advertisement
'രാഹുൽ മാങ്കൂട്ടത്തിൽ‌ പെരുമാറ്റച്ചട്ടം ലംഘിച്ചു'; സ്പീക്കർക്ക് സിപിഎം എംഎൽഎയുടെ പരാതി
'രാഹുൽ മാങ്കൂട്ടത്തിൽ‌ പെരുമാറ്റച്ചട്ടം ലംഘിച്ചു'; സ്പീക്കർക്ക് സിപിഎം എംഎൽഎയുടെ പരാതി
  • വാമനപുരം എംഎൽഎ ഡി കെ മുരളി രാഹുൽ മാങ്കൂട്ടതിലിനെ അയോഗ്യനാക്കണമെന്ന് സ്പീക്കർക്ക് പരാതി നൽകി

  • സ്പീക്കർ എ എൻ ഷംസീർ പരാതി നിയമസഭാ സെക്രട്ടറിയേറ്റിന് കൈമാറി, തെളിവെടുപ്പ് നടത്തും

  • കമ്മിറ്റി ശുപാർശ നിയമസഭ അംഗീകരിച്ചാൽ രാഹുൽ മാങ്കൂട്ടത്തിൽ പുറത്താക്കപ്പെടുന്ന ആദ്യ എംഎൽഎയാകും

View All
advertisement