വഖഫ് സ്വത്ത് കൈവശപ്പെടുത്തിയ കേസില്‍ 27 കോടിയുടെ റിക്കവറി നോട്ടീസ്; ചരിത്രത്തിലെ ഏറ്റവും വലിയ തുക
- Published by:Rajesh V
- news18-malayalam
Last Updated:
വഖഫിന്റെ കീഴിൽവരുന്ന 200 കടകൾ വാടകയ്ക്ക് നൽകി ഷാഹിദ് അലി ഖാൻ 24.85 കോടി രൂപ പിരിച്ചെടുത്തുവെന്നാണ് കേസ്
വഖഫ് സ്വത്തുക്കളിൽ അനധികൃതമായി താമസിച്ചിരുന്ന വ്യക്തിക്കെതിരെ മധ്യപ്രദേശ് വഖഫ് ബോർഡ് 27 കോടി രൂപയുടെ റിക്കവറി നോട്ടീസ് പുറപ്പെടുവിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ റിക്കവറി തുകയാണിത്. ഇദാര യതീം ഖാനയുടെ മാനേജർ ഷാഹിദ് അലി ഖാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. വഖഫ് ബോർഡ് സ്വത്ത് തന്റേതാണെന്ന് വ്യാജമായി അവകാശപ്പെട്ട് അത് വാടകയ്ക്ക് നൽകിയെന്നാണ് അദ്ദേഹത്തിനെതിരെയുള്ള കേസ്.
ഇതും വായിക്കുക: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഷിം മൂസ ശ്രീനഗറില്‍ നടന്ന ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടു
വഖഫിന്റെ കീഴിൽവരുന്ന 200 കടകൾ വാടകയ്ക്ക് നൽകി ഷാഹിദ് അലി ഖാൻ 24.85 കോടി രൂപ പിരിച്ചെടുത്തുവെന്നാണ് കേസ്. വഖഫ് ബോർഡ് ചട്ടങ്ങൾ ലംഘിച്ചതായും ആരോപിക്കപ്പെടുന്നു. തിരിച്ചുപിടിക്കുന്ന തുക പാവപ്പെട്ട മുസ്ലീം അനാഥരുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനുമായി ഉപയോഗിക്കുമെന്ന് വഖഫ് ബോര്‍ഡ് അറിയിച്ചു.
Summary: Madhya Pradesh Waqf Board has issued a recovery notice worth Rs 27 crore, its largest ever in history, against an illegal occupant of Waqf properties. According to the Waqf Board, the recovered amount will be used for the welfare and education of poor Muslim orphans — those whose rights were allegedly violated by the accused.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bhopal,Bhopal,Madhya Pradesh
First Published :
July 29, 2025 12:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വഖഫ് സ്വത്ത് കൈവശപ്പെടുത്തിയ കേസില്‍ 27 കോടിയുടെ റിക്കവറി നോട്ടീസ്; ചരിത്രത്തിലെ ഏറ്റവും വലിയ തുക