JEE NEET EXAM | പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടക്കും; മാറ്റിവയ്ക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

Last Updated:

കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് സെപ്റ്റംബർ ഒന്നു മുതൽ ജെഇഇ മെയിൻ പരീക്ഷ ആരംഭിച്ചിരുന്നു. നീറ്റ് സെപ്റ്റംബർ 13നാണ്.

ന്യൂഡൽഹി: എൻജിനീയറിങ്, മെഡിക്കൽ പ്രവേശന പരീക്ഷകളായ ജെഇഇയും നീറ്റും മുൻനിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് സുപ്രീം കോടതി. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഭരണത്തിലിരിക്കുന്ന ആറ് സംസ്ഥാനങ്ങളാണ് കോടതിയെ സമീപിപ്പിച്ചത്.  രണ്ടാം തവണയാണ് കോടതി ഇതേ ആവശ്യം തള്ളുന്നത്. നേരത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാൽ വിദ്യാർഥികളുടെ ഭാവി അപകടത്തിലാകുമെന്ന് വ്യക്തമാക്കി അന്നും കോടതി ഹർജി തള്ളിയിരുന്നു.
ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ആറ് സംസ്ഥാനങ്ങൾ കോടതിയെ സമീപിച്ചത്. എന്നാൽ ഈ ഹർജിയും ജസ്റ്റിസ് അശോക് ഭൂഷൺ, ബി.ആർ.ഗവായ്, കൃഷ്ണ മുരളി എന്നിവരടങ്ങിയ മൂന്നംഗ ബഞ്ച് തള്ളുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ നേരത്തെ രണ്ട് തവണ നീറ്റ്,ജെഇഇ പരീക്ഷകൾ മാറ്റി വച്ചിരുന്നു. ഇനിയും നീട്ടിക്കൊണ്ടു പോകുന്നത് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പരീക്ഷകൾ നടത്താൻ അനുമതി നൽകിയത്.
advertisement
advertisement
ഇതനുസരിച്ച് കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് സെപ്റ്റംബർ ഒന്നു മുതൽ ജെഇഇ മെയിൻ പരീക്ഷ ആരംഭിച്ചിരുന്നു. നീറ്റ് സെപ്റ്റംബർ 13നാണ്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
JEE NEET EXAM | പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടക്കും; മാറ്റിവയ്ക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement