പല്ലിന്റെ പാടിന് 10,000; മുറിവിന് 20,000 രൂപ; തെരുവുനായ ആക്രമണ ഇരകൾക്ക് പഞ്ചാബ് ഹൈക്കോടതി നഷ്ടപരിഹാരം

Last Updated:

നഷ്ടപരിഹാരം നൽകാൻ സംസ്ഥാനത്തിന് പ്രാഥമിക ഉത്തരവാദിത്തമുണ്ടെന്നും ഹൈക്കോടതി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റവർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് പഞ്ചാബ്-ഹരിയാന കോടതി. പരിക്കേറ്റവർക്ക് കുറഞ്ഞത് പതിനായിരം രൂപയെങ്കിലും നഷ്ടപരിഹാരം നൽകണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇത്തരം കേസുകളിൽ നഷ്ടപരിഹാരം നൽകാൻ സംസ്ഥാനത്തിന് പ്രാഥമിക ഉത്തരവാദിത്തമുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട 193 ഹരജികൾ തീർപ്പാക്കുന്നതിനിടെയാണ് ഹൈക്കോടതി ഉത്തരവ്. നായ്ക്കളുടെ ആക്രമണത്തിൽ പല്ലുകൊണ്ട് മുറിവേറ്റവർക്ക് പതിനായിരം രൂപയും ശരീരത്തിൽ 0.2 സെന്റീമീറ്റർ ആഴത്തിലെങ്കിലും പരിക്കേറ്റിട്ടുണ്ടെങ്കിൽ കുറഞ്ഞത് 20,000 രൂപയും നഷ്ടപരിഹാരം നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്.
പഞ്ചാബ്, ഹരിയാന, കേന്ദ്ര ഭരണ പ്രദേശമായ ഛണ്ഡീഗഡ് എന്നിവിടങ്ങളിൽ നഷ്ടപരിഹാരം നിർണ്ണയിക്കാൻ അതത് സ്ഥലങ്ങളിലെ ഡെപ്യൂട്ടി കമ്മീഷണർമാർ അധ്യക്ഷനായ കമ്മിറ്റികൾ രൂപീകരിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
advertisement
കഴിഞ്ഞ ഏതാനും വർഷങ്ങളായി തെരുവുനായ ആക്രമണങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഉത്തരവ്. രാജ്യത്ത് ഏകദേശം 3.5 കോടി തെരുവുനായ്ക്കൾ ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2019-ൽ രാജ്യത്ത് നായ്ക്കളുടെ കടിയേറ്റ് 4,146 പേർ മരണപ്പെട്ടതായി പറയുന്നു. 2019 മുതൽ രാജ്യത്ത് 1.5 കോടിയിലധികം നായ്ക്കളുടെ കടിയേറ്റ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
advertisement
ഏറ്റവും കൂടുതൽ കേസുകൾ ഉത്തർപ്രദേശിലാണ്. 27.52 ലക്ഷം കേസുകൾ. തമിഴ്‌നാടും (20.7 ലക്ഷം) മഹാരാഷ്ട്രയും (15.75 ലക്ഷം) തൊട്ടുപിന്നിലായുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
പല്ലിന്റെ പാടിന് 10,000; മുറിവിന് 20,000 രൂപ; തെരുവുനായ ആക്രമണ ഇരകൾക്ക് പഞ്ചാബ് ഹൈക്കോടതി നഷ്ടപരിഹാരം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement