advertisement

ചെങ്കോട്ട ഭീകരാക്രമണക്കേസ് പ്രതിയുടെ വധശിക്ഷ ശരിവച്ച് സുപ്രീം കോടതി; തീവ്രവാദി മുഹമ്മദ് ആരിഫിന്റെ ഹർജി തള്ളി

Last Updated:

ലക്ഷര്‍ ഭീകരൻ മുഹമ്മദ് ആരിഫ് നൽകിയ പുനഃപരിശോധന ഹർജി തള്ളി

ന്യൂഡല്‍ഹി: ചെങ്കോട്ട ഭീകരാക്രമണക്കേസിൽ പ്രതിയുടെ വധശിക്ഷ ശരിവെച്ച് സുപ്രീംകോടതി. പ്രതിയുടെ കുറ്റം സംശയതീതമായി തെളിഞ്ഞെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് ബേല എം ത്രിപാഠി എന്നിവരുടെതാണ് വിധി.
ലക്ഷര്‍ ഭീകരൻ മുഹമ്മദ് ആരിഫ് നൽകിയ പുനഃപരിശോധന ഹർജി തള്ളിയാണ് വധശിക്ഷ ശരിവെച്ചത്. 2000 ഡിസംബര്‍ 22-ന് ചെങ്കോട്ടയ്ക്കു നേരെ നടത്തിയ ആരകമണത്തില്‍ രണ്ട് സൈനിക ഓഫിസര്‍മാര്‍ ഉള്‍പ്പെടെ മൂന്നു പേർ മരിച്ചിരുന്നു. 2005ലാണ് മുഹമ്മദ് ആരിഫ് കുറ്റക്കാരനാണെന്ന് കണ്ടെത്തി വിചാരണക്കോടതി വധശിക്ഷ വിധിച്ചത്.
കൊലപാതകം, ഇന്ത്യയ്‌ക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്യൽ എന്നീ കുറ്റങ്ങൾ ചുമത്തിക്കൊണ്ടായിരുന്നു കോടതി വിധി. ഡൽഹി ഹൈക്കോടതി ഈ വിധി ശരിവെച്ചിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയതോടെയാണ് പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
ചെങ്കോട്ട ഭീകരാക്രമണക്കേസ് പ്രതിയുടെ വധശിക്ഷ ശരിവച്ച് സുപ്രീം കോടതി; തീവ്രവാദി മുഹമ്മദ് ആരിഫിന്റെ ഹർജി തള്ളി
Next Article
advertisement
ജമാഅത്തെ ഇസ്ലാമി കൊടുത്ത പട്ടികയിലെ സ്ഥാനാർത്ഥികൾ യുഡിഎഫിൽ ഉണ്ടെന്ന് എ വിജയരാഘവൻ
ജമാഅത്തെ ഇസ്ലാമി കൊടുത്ത പട്ടികയിലെ സ്ഥാനാർത്ഥികൾ യുഡിഎഫിൽ ഉണ്ടെന്ന് എ വിജയരാഘവൻ
  • യുഡിഎഫ് ജമാഅത്തെ ഇസ്ലാമി നിർദ്ദേശിച്ച സ്ഥാനാർത്ഥികളെ പട്ടികയിൽ ഉൾപ്പെടുത്തിയെന്ന് വിജയരാഘവൻ

  • വേങ്ങരയിലെ സ്ഥാനാർത്ഥി കെ എം ഷാജി ജമാഅത്തെ ഇസ്ലാമിയുടെ ആശയ പ്രചാരകനാണെന്ന് ആരോപണം

  • ജമാഅത്തെ ഇസ്ലാമി ബന്ധം യുഡിഎഫ് തുറന്നു കാണിക്കുന്നതിൽ എൽഡിഎഫ് പിന്നോട്ട് പോയിട്ടില്ല

View All
advertisement