ചെങ്കോട്ട ഭീകരാക്രമണക്കേസ് പ്രതിയുടെ വധശിക്ഷ ശരിവച്ച് സുപ്രീം കോടതി; തീവ്രവാദി മുഹമ്മദ് ആരിഫിന്റെ ഹർജി തള്ളി

Last Updated:

ലക്ഷര്‍ ഭീകരൻ മുഹമ്മദ് ആരിഫ് നൽകിയ പുനഃപരിശോധന ഹർജി തള്ളി

ന്യൂഡല്‍ഹി: ചെങ്കോട്ട ഭീകരാക്രമണക്കേസിൽ പ്രതിയുടെ വധശിക്ഷ ശരിവെച്ച് സുപ്രീംകോടതി. പ്രതിയുടെ കുറ്റം സംശയതീതമായി തെളിഞ്ഞെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് ബേല എം ത്രിപാഠി എന്നിവരുടെതാണ് വിധി.
ലക്ഷര്‍ ഭീകരൻ മുഹമ്മദ് ആരിഫ് നൽകിയ പുനഃപരിശോധന ഹർജി തള്ളിയാണ് വധശിക്ഷ ശരിവെച്ചത്. 2000 ഡിസംബര്‍ 22-ന് ചെങ്കോട്ടയ്ക്കു നേരെ നടത്തിയ ആരകമണത്തില്‍ രണ്ട് സൈനിക ഓഫിസര്‍മാര്‍ ഉള്‍പ്പെടെ മൂന്നു പേർ മരിച്ചിരുന്നു. 2005ലാണ് മുഹമ്മദ് ആരിഫ് കുറ്റക്കാരനാണെന്ന് കണ്ടെത്തി വിചാരണക്കോടതി വധശിക്ഷ വിധിച്ചത്.
കൊലപാതകം, ഇന്ത്യയ്‌ക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്യൽ എന്നീ കുറ്റങ്ങൾ ചുമത്തിക്കൊണ്ടായിരുന്നു കോടതി വിധി. ഡൽഹി ഹൈക്കോടതി ഈ വിധി ശരിവെച്ചിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയതോടെയാണ് പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/India/
ചെങ്കോട്ട ഭീകരാക്രമണക്കേസ് പ്രതിയുടെ വധശിക്ഷ ശരിവച്ച് സുപ്രീം കോടതി; തീവ്രവാദി മുഹമ്മദ് ആരിഫിന്റെ ഹർജി തള്ളി
Next Article
advertisement
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
  • എൻഡിഎ 200ൽ അധികം സീറ്റുകൾ നേടി ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക് നീങ്ങുന്നു.

  • ബിജെപി 88 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി, ജെഡിയു 82 സീറ്റുകളിൽ വിജയിച്ചു.

  • മഹാസഖ്യം 35 സീറ്റുകളിൽ മാത്രം മുന്നേറുന്നു, ആർജെഡി 24, കോൺഗ്രസ് 6 സീറ്റുകളിൽ വിജയിച്ചു.

View All
advertisement