advertisement

ചെങ്കോട്ട ഭീകരാക്രമണക്കേസ് പ്രതിയുടെ വധശിക്ഷ ശരിവച്ച് സുപ്രീം കോടതി; തീവ്രവാദി മുഹമ്മദ് ആരിഫിന്റെ ഹർജി തള്ളി

Last Updated:

ലക്ഷര്‍ ഭീകരൻ മുഹമ്മദ് ആരിഫ് നൽകിയ പുനഃപരിശോധന ഹർജി തള്ളി

ന്യൂഡല്‍ഹി: ചെങ്കോട്ട ഭീകരാക്രമണക്കേസിൽ പ്രതിയുടെ വധശിക്ഷ ശരിവെച്ച് സുപ്രീംകോടതി. പ്രതിയുടെ കുറ്റം സംശയതീതമായി തെളിഞ്ഞെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് ബേല എം ത്രിപാഠി എന്നിവരുടെതാണ് വിധി.
ലക്ഷര്‍ ഭീകരൻ മുഹമ്മദ് ആരിഫ് നൽകിയ പുനഃപരിശോധന ഹർജി തള്ളിയാണ് വധശിക്ഷ ശരിവെച്ചത്. 2000 ഡിസംബര്‍ 22-ന് ചെങ്കോട്ടയ്ക്കു നേരെ നടത്തിയ ആരകമണത്തില്‍ രണ്ട് സൈനിക ഓഫിസര്‍മാര്‍ ഉള്‍പ്പെടെ മൂന്നു പേർ മരിച്ചിരുന്നു. 2005ലാണ് മുഹമ്മദ് ആരിഫ് കുറ്റക്കാരനാണെന്ന് കണ്ടെത്തി വിചാരണക്കോടതി വധശിക്ഷ വിധിച്ചത്.
കൊലപാതകം, ഇന്ത്യയ്‌ക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്യൽ എന്നീ കുറ്റങ്ങൾ ചുമത്തിക്കൊണ്ടായിരുന്നു കോടതി വിധി. ഡൽഹി ഹൈക്കോടതി ഈ വിധി ശരിവെച്ചിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയതോടെയാണ് പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ചെങ്കോട്ട ഭീകരാക്രമണക്കേസ് പ്രതിയുടെ വധശിക്ഷ ശരിവച്ച് സുപ്രീം കോടതി; തീവ്രവാദി മുഹമ്മദ് ആരിഫിന്റെ ഹർജി തള്ളി
Next Article
advertisement
ഫുട്പാത്തിലെ 'സൂപ്പറമ്മ'; നിയമലംഘകനെ വിറപ്പിച്ച പ്രഭാവതി അമ്മ
ഫുട്പാത്തിലെ 'സൂപ്പറമ്മ'; നിയമലംഘകനെ വിറപ്പിച്ച പ്രഭാവതി അമ്മ
  • കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഫുട്പാത്തിൽ സ്കൂട്ടർ കയറ്റിയയാളെ 72കാരി പ്രഭാവതി അമ്മ ധൈര്യത്തോടെ തടഞ്ഞു

  • നിയമലംഘനം ചോദ്യം ചെയ്ത പ്രഭാവതി അമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ മണിക്കൂറുകൾക്കുള്ളിൽ വൈറലായി

  • സാക്ഷരതാ ക്ലാസ് എടുത്ത മഹിളാ അസോസിയേഷൻ അംഗം പ്രഭാവതി അമ്മയ്ക്ക് ഗതാഗത മന്ത്രിയുടെ അഭിനന്ദനം.

View All
advertisement