BREAKING: പശ്ചിമബംഗാള്‍ കേസ് നാളെ പരിഗണിക്കുമെന്ന് സുപ്രീംകോടതി

Last Updated:

സിബിഐ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ തീരുമാനം

ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ സിബിഐയും പൊലീസും തമ്മിലുള്ള കേസ് നാളെ പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. സിബിഐ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ തീരുമാനം. അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകാന്‍ പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിന് നിര്‍ദ്ദേശം നല്‍കി ഉത്തരവ് ഇറക്കണമെന്നായിരുന്നു സിബിഐയുടെ ആവശ്യം.
കേസ് അടിയന്തിരമായി പരിഗണിക്കില്ലെന്ന് വ്യക്തമാക്കിയാണ് കോടതി കേസ് നാളെ പരിഗണിക്കാന്‍ തീരുമാനിച്ചത്.
Also Read:  പശ്ചിമബംഗാളിൽ നാടകീയ രംഗങ്ങൾ; കൊൽക്കത്ത കമ്മീഷണറുടെ വീട്ടിലെ സിബിഐ റെയ്ഡ്‌ തടഞ്ഞ് പൊലീസ്
ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസില്‍ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന അന്വേഷണം തടയാന്‍ കൊല്‍ക്കത്ത പൊലീസും സംസ്ഥാന സര്‍ക്കാരും ശ്രമിക്കുന്നുവെന്നായിരുന്നു സിബിഐ വാദം. നേരത്തെ കേസ് അന്വേഷിച്ചിരുന്ന കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് സിബിഐ ഇടക്കാല ഡയറക്റ്റര്‍ നാഗേശ്വര്‍ റാവു നേരത്തെ പറഞ്ഞിരുന്നു.
advertisement
അന്വേഷണവുമായി സഹകരിക്കണമെന്ന കോടതി ഉത്തരവ് ഉണ്ടായിട്ടും രാജീവ് കുമാര്‍ സഹകരിക്കാത്ത സാഹചര്യത്തിലാണ് വീട്ടില്‍ ചോദ്യം ചെയ്യാന്‍ എത്തിയതെന്നാണ് സിബിഐ വാദം.
മലയാളം വാർത്തകൾ/ വാർത്ത/India/
BREAKING: പശ്ചിമബംഗാള്‍ കേസ് നാളെ പരിഗണിക്കുമെന്ന് സുപ്രീംകോടതി
Next Article
advertisement
തൃശൂർ വാടക ക്വാർട്ടേഴ്സിൽ നടന്നത് സ്വവർഗരതിക്കിടെയുണ്ടായ കൊലപാതകമെന്ന് പൊലീസ്; കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല
തൃശൂർ വാടക ക്വാർട്ടേഴ്സിൽ നടന്നത് സ്വവർഗരതിക്കിടെയുണ്ടായ കൊലപാതകമെന്ന് പൊലീസ്; കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല
  • തൃശൂർ ചൊവ്വന്നൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം സ്വവർഗരതിക്കിടെയുണ്ടായ കൊലപാതകമാണ്.

  • പ്രതി സണ്ണി സ്വവർഗാനുരാഗിയാണെന്നും ഇയാൾ പലരേയും ക്വാർട്ടേഴ്സിൽ കൊണ്ടുവരാറുണ്ടെന്നും പോലീസ് പറഞ്ഞു.

  • ഫ്രൈയിങ് പാൻ കൊണ്ട് തലയ്ക്കും മുഖത്തും അടിച്ച്, കത്തി കൊണ്ട് കുത്തി ഒരാളെ കൊലപ്പെടുത്തി.

View All
advertisement