വഖഫ് നിയമഭേദഗതി ബിൽ ജെപിസി യോഗത്തിൽ കയ്യാങ്കളി; ഗ്ലാസ് ബോട്ടിൽ എറിഞ്ഞുടച്ചു; തൃണമൂൽ എംപിക്ക് സസ്പെൻഷൻ

Last Updated:

ബില്ല് ചര്‍ച്ച ചെയ്യുന്നതിനിടെ വിവിധ വിഷയങ്ങളെ ചൊല്ലി തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിയും ബിജെപി എംപി അഭിജിത് ഗാംഗുലിയും തമ്മില്‍ രൂക്ഷമായ വാക്കേറ്റം ഉണ്ടായി. ഇതിനിടെ കല്യാണ്‍ ബാനര്‍ജി ഗ്ലാസിന്റെ വാട്ടര്‍ ബോട്ടില്‍ ടേബിളില്‍ അടിച്ചു. തുടര്‍ന്ന് വാട്ടര്‍ ബോട്ടില്‍ പൊട്ടി ചില്ല് കല്യണ്‍ ബാനര്‍ജിയുടെ കൈയില്‍ കൊള്ളുകയായിരുന്നു.

ന്യൂഡല്‍ഹി: വഖഫ് വിഷയം ചര്‍ച്ച ചെയ്ത സംയുക്ത പാര്‍ലമെന്ററി സമിതി യോഗത്തില്‍ കയ്യാങ്കളി. തൃണമൂല്‍ കോണ്‍ഗ്രസ് എം പി കല്യാണ്‍ ബാനര്‍ജിയും ബിജെപി എംപിയും കൊല്‍ക്കത്ത മുന്‍ ഹൈക്കോടതി ജഡ്ജിയുമായ അഭിജിത് ഗാംഗുലിയും തമ്മില്‍ ആയിരുന്നു തര്‍ക്കം. ഇതിനിടെ ഗ്ലാസ് ബോട്ടിലിന്റെ ചില്ല് കൈയില്‍ തട്ടി കല്യാണ്‍ ബാനര്‍ജിക്ക് പരിക്കേറ്റു. പിന്നാലെ അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
പാര്‍ലമെന്റ് മന്ദിരത്തില്‍ വച്ചായിരുന്നു സംയുക്ത പാര്‍ലമെന്ററി സമിതി യോഗം നടന്നത്. വഖഫ് നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്ല് ചര്‍ച്ച ചെയ്യുന്നതിനിടെ വിവിധ വിഷയങ്ങളെ ചൊല്ലി തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിയും ബിജെപി എംപി അഭിജിത് ഗാംഗുലിയും തമ്മില്‍ രൂക്ഷമായ വാക്കേറ്റം ഉണ്ടായി. ഇതിനിടെ കല്യാണ്‍ ബാനര്‍ജി ഗ്ലാസിന്റെ വാട്ടര്‍ ബോട്ടില്‍ ടേബിളില്‍ അടിച്ചു. തുടര്‍ന്ന് വാട്ടര്‍ ബോട്ടില്‍ പൊട്ടി ചില്ല് കല്യണ്‍ ബാനര്‍ജിയുടെ കൈയില്‍ കൊള്ളുകയായിരുന്നു. മുറിവ് പറ്റിയതിന് പിന്നാലെ കല്യാണ്‍ ബാനര്‍ജി യോഗത്തില്‍ നിന്ന് പുറത്തേക്ക് പോയി. തുടര്‍ന്ന് യോഗം താത്കാലികമായി നിര്‍ത്തിവച്ചു.
advertisement
മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന വെള്ളക്കുപ്പി പൊട്ടിച്ച ബാനർജിയുടെ തള്ളവിരലിനും ചൂണ്ടുവിരലിനും പരിക്കേറ്റു. ചെയർമാന്റെ മേശയ്ക്കു നേരെ കുപ്പി എറിയാനും ബാനർജി ശ്രമിച്ചു.
കൈവരിലുകളിലെ മുറിവിൽ നാല് തുന്നലുകൾ ഇടേണ്ടിവന്നുവെന്നാണ് വിവരം.
advertisement
സമിതി അധ്യക്ഷൻ ജഗദാംബിക പാലിനെതിരെ സംസാരിച്ചതിനും പൊട്ടിയ കുപ്പി എറിഞ്ഞതിനും ലോക്‌സഭയുടെ ചട്ടം 261, 374(1)(2) പ്രകാരം ബാനർജിയെ ഒരു ദിവസത്തേക്കും രണ്ടു സിറ്റിംഗിലേക്കും സസ്പെൻഡ് ചെയ്തു. ബാനർജിയെ സസ്‌പെൻഡ് ചെയ്യുന്നതിനായി ബിജെപി എംപി നിഷികാന്ത് ദുബെ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ച് 9 വോട്ടുകളും എതിരായി എട്ട് വോട്ടുകളും ലഭിച്ചു.
പിന്നീട്, വാർത്താ ഏജൻസിയായ പിടിഐ പങ്കിട്ട ഒരു വീഡിയോയിൽ എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസിയും ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്ങും ചേർന്ന് ബാനർജിയെ മീറ്റിംഗ് റൂമിലേക്ക് തിരികെ കൊണ്ടുപോകുന്നതും കാണാം.
advertisement
Summary: Trinamool Congress MP Kalyan Banerjee injured himself on Tuesday after he smashed a glass water bottle following an argument with former Calcutta High Court judge and Bharatiya Janata Party (BJP) MP Abhijit Ganguly.
മലയാളം വാർത്തകൾ/ വാർത്ത/India/
വഖഫ് നിയമഭേദഗതി ബിൽ ജെപിസി യോഗത്തിൽ കയ്യാങ്കളി; ഗ്ലാസ് ബോട്ടിൽ എറിഞ്ഞുടച്ചു; തൃണമൂൽ എംപിക്ക് സസ്പെൻഷൻ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement