കേരളത്തിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി

Last Updated:

36 വവ്വാലുകളിലെ സാമ്പിളുകൾ പരിശോധിച്ചതിൽ 16 എണ്ണത്തിലും വൈറസിനെ കണ്ടെത്തി.

ന്യൂഡൽഹി: കേരളത്തിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി സ്ഥിരീകരണം. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ ലോക്സഭയിൽ അറിയിച്ചതാണ് ഇക്കാര്യം. 36 വവ്വാലുകളിലെ സാമ്പിളുകൾ പരിശോധിച്ചതിൽ 16 എണ്ണത്തിലും വൈറസിനെ കണ്ടെത്തി. ജീവനോടെയുള്ള ഒമ്പത് വവ്വാലുകളെയും ബാക്കിയുള്ളവയുടെ സ്രവങ്ങളുമാണ് പുനെയിലേക്ക് അയച്ചത്.
കേരളത്തിലെ എറണാകുളത്ത് ഇതുവരെ ഒരു നിപ കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്നും രോഗിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായും മന്ത്രി ലോക്സഭയെ അറിയിച്ചു. 50 പേരിൽ നിപ ബാധ സംശയിച്ചിരുന്നെങ്കിലും ആരിലും കണ്ടെത്താൻ കഴിഞ്ഞില്ല. വൈറസ് ബാധിച്ചയാളുമായി അടുത്തിടപഴകിയ 330 പേരെ നിരീക്ഷണവിധേയരാക്കിയെങ്കിലും ഒരാളിൽ പോലും വൈറസ് ബാധ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും മന്ത്രി അറിയിച്ചു.
advertisement
എറണാകുളം ജില്ലയിൽ നിന്നും ജൂൺ ആദ്യവാരമായിരുന്നു നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. 2018ൽ കോഴിക്കോട് നിപ വൈറസ് ബാധയുണ്ടായ സമയത്ത് 52 വവ്വാലുകളിൽ നിന്ന് സാമ്പിൾ ശേഖരിച്ചിരുന്നു. ഇതിൽ പത്തെണ്ണത്തിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കേരളത്തിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി
Next Article
advertisement
കുടിയേറ്റ വിരുദ്ധ നയം ; 2025ല്‍ യുഎസ് റദ്ദാക്കിയത് ഒരു ലക്ഷം വിസകള്‍
കുടിയേറ്റ വിരുദ്ധ നയം ; 2025ല്‍ യുഎസ് റദ്ദാക്കിയത് ഒരു ലക്ഷം വിസകള്‍
  • 2025ല്‍ യുഎസ് ഏകദേശം ഒരു ലക്ഷം വിസകള്‍ റദ്ദാക്കി, 8,000 വിദ്യാര്‍ത്ഥി വിസകളും ഉള്‍പ്പെടുന്നു

  • വിസ റദ്ദാക്കലില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയതും, നിയമ നടപടികള്‍ നേരിട്ടവരും ഉണ്ട്

  • ട്രംപ് ഭരണകൂടം നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ വിസ റദ്ദാക്കലും, പരിശോധനയും വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ട്

View All
advertisement