കേരളത്തിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി

Last Updated:

36 വവ്വാലുകളിലെ സാമ്പിളുകൾ പരിശോധിച്ചതിൽ 16 എണ്ണത്തിലും വൈറസിനെ കണ്ടെത്തി.

ന്യൂഡൽഹി: കേരളത്തിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി സ്ഥിരീകരണം. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ ലോക്സഭയിൽ അറിയിച്ചതാണ് ഇക്കാര്യം. 36 വവ്വാലുകളിലെ സാമ്പിളുകൾ പരിശോധിച്ചതിൽ 16 എണ്ണത്തിലും വൈറസിനെ കണ്ടെത്തി. ജീവനോടെയുള്ള ഒമ്പത് വവ്വാലുകളെയും ബാക്കിയുള്ളവയുടെ സ്രവങ്ങളുമാണ് പുനെയിലേക്ക് അയച്ചത്.
കേരളത്തിലെ എറണാകുളത്ത് ഇതുവരെ ഒരു നിപ കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്നും രോഗിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായും മന്ത്രി ലോക്സഭയെ അറിയിച്ചു. 50 പേരിൽ നിപ ബാധ സംശയിച്ചിരുന്നെങ്കിലും ആരിലും കണ്ടെത്താൻ കഴിഞ്ഞില്ല. വൈറസ് ബാധിച്ചയാളുമായി അടുത്തിടപഴകിയ 330 പേരെ നിരീക്ഷണവിധേയരാക്കിയെങ്കിലും ഒരാളിൽ പോലും വൈറസ് ബാധ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും മന്ത്രി അറിയിച്ചു.
advertisement
എറണാകുളം ജില്ലയിൽ നിന്നും ജൂൺ ആദ്യവാരമായിരുന്നു നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. 2018ൽ കോഴിക്കോട് നിപ വൈറസ് ബാധയുണ്ടായ സമയത്ത് 52 വവ്വാലുകളിൽ നിന്ന് സാമ്പിൾ ശേഖരിച്ചിരുന്നു. ഇതിൽ പത്തെണ്ണത്തിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
കേരളത്തിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി
Next Article
advertisement
പാലക്കാട് 1260 ലിറ്റർ സ്പിരിറ്റ് പിടികൂടി; പ്രതിയായ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒളിവിൽ
പാലക്കാട് 1260 ലിറ്റർ സ്പിരിറ്റ് പിടികൂടി; പ്രതിയായ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒളിവിൽ
  • പാലക്കാട് ചിറ്റൂർ കമ്പാലത്തറയിൽ 1260 ലിറ്റർ സ്പിരിറ്റ് പിടികൂടി, സിപിഎം സെക്രട്ടറി ഹരിദാസൻ പ്രതി.

  • കണ്ണയ്യന്റെ മൊഴി പ്രകാരം ഹരിദാസും ഉദയനും ചേർന്നാണ് സ്പിരിറ്റ് എത്തിച്ചതെന്ന് പോലീസ്.

  • കേസെടുത്തതിന് പിന്നാലെ ഹരിദാസനും ഉദയനും ഒളിവിൽ, പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

View All
advertisement