ബീച്ചില്‍ ഭര്‍ത്താവിനൊപ്പം ഫോട്ടോ എടുക്കുന്നതിനിടെ തിരയില്‍പ്പെട്ട് യുവതി മരിച്ചു

Last Updated:

യുവതി ഭർത്താവ് മുകേഷുമായി പാറക്കെട്ടിലിരുന്ന് ഫോട്ടോയെടുക്കിന്നതിനിടെയാണ് അപകടം.

മുംബൈ: ഭർത്താവുമൊത്ത് ബീച്ചിൽ നിന്ന് ഫോട്ടോയെടുക്കിന്നതിനിടെ തിരയിൽപ്പെട്ട് യുവതി മരിച്ചു. ജ്യോതി സൊനാറെന്ന 27കാരിയാണ് തിരയിൽപ്പെട്ട് മരിച്ചത്. മുംബൈയിലെ ബാന്ദ്ര ഫോർട്ടിന് സമീപത്തുളള ബീച്ചിലാണ് സംഭവം. യുവതി ഭർത്താവ് മുകേഷുമായി പാറക്കെട്ടിലിരുന്ന് ഫോട്ടോയെടുക്കിന്നതിനിടെയാണ് അപകടം.
advertisement
ജൂലൈ ഒൻപതിനുണ്ടായ അപകടത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇതിൽ ഇവരുടെ മൂന്ന് മക്കൾ കരയിൽ നിന്ന് അലറിവിളിക്കുന്നതും കാണാം.ഫോട്ടോ എടുക്കാൻ വേണ്ടി പാറക്കെട്ടിലിരിക്കുകയായിരുന്നു ഇരുവരും. ഇതിനിടെയിൽ ഇവരുടെ മേൽ വലിയ തിരയടിച്ചതും നിലതെറ്റി വീഴുകയായിരുന്നു.
 മുകേഷിനെ പാറക്കെട്ടിൽ നിന്നവരിലൊരാൾ പിടിച്ചു കയറ്റിയെങ്കിലും ജ്യോതിയെ രക്ഷിക്കാനായില്ല. അപകടത്തെത്തുടർന്ന് പോലീസിനെയും രക്ഷാപ്രവർത്തകരെയും വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ സ്ഥലത്തെത്തി നടത്തിയ 20 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ പിറ്റേദിവസം ജ്യോതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ബീച്ചില്‍ ഭര്‍ത്താവിനൊപ്പം ഫോട്ടോ എടുക്കുന്നതിനിടെ തിരയില്‍പ്പെട്ട് യുവതി മരിച്ചു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement