advertisement

വിവേകാനന്ദ റെഡ്ഡിയുടെ ദുരൂഹ മരണം: ശരീരത്തിൽ ഏഴ് മുറിവുകളുണ്ടെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

Last Updated:

വെള്ളിയാഴ്ച രാവിലെ വിവേകാനന്ദ റെഡ്ഡിയുടെ പേഴ്സനൽ അസിസ്റ്റന്റ് എംവി കൃഷ്ണ റെഡ്ഡിയാണ് മൃതദേഹം ആദ്യം കണ്ടത്. കിടപ്പു മുറിയിലും ബാത്ത് റൂമിലും രക്തക്കറകൾ കണ്ടെത്തിയിരുന്നു.

ഹൈദരാബാദ്: ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആന്ധ്ര പ്രദേശ് മുൻമുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ഇളയ സഹോദരനും മുൻ മന്ത്രിയുമായ വൈഎസ് വിവേകാനന്ദ റെഡ്ഡിയുടെ ശരീരത്തിൽ ഏഴ് മുറിവുകൾ ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആന്ധ്രയിലെ കടപ്പ ജില്ലയിലെ വസതിയിലാാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വൈഎസ്ആർസിപി നേതാവ് ജഗ്മോഹൻ റെഡ്ഡിയുടെ ചെറിയച്ഛനാണ് വിവേകാനന്ദ റെഡ്ഡി. ജഗ്മോഹൻ റെഡ്ഡിയും അമ്മ വിജയമ്മയും വിവേകാനന്ദ റെഡ്ഡിയുടെ വീട്ടിൽ എത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ വിവേകാനന്ദ റെഡ്ഡിയുടെ പേഴ്സനൽ അസിസ്റ്റന്റ് എംവി കൃഷ്ണ റെഡ്ഡിയാണ് മൃതദേഹം ആദ്യം കണ്ടത്. കിടപ്പു മുറിയിലും ബാത്ത് റൂമിലും രക്തക്കറകൾ കണ്ടെത്തിയിരുന്നു.
വിവേകാനന്ദ റെഡ്ഡിയുടെ അനന്തരവനും മുൻ എംപിയുമായ വൈഎസ് അവിനാഷ് റെഡ്ഡി മരണത്തിൽ അസ്വാഭാവികത ആരോപിച്ചു. അദ്ദേഹത്തിന്റെ തലയിൽ രണ്ട് മുറിവുകളും മുന്നിലും പിന്നിലും ഓരോ മുറിവുകളുമുണ്ട്. അതിനാൽ സംശയമുണ്ട്. ഇതിൽ വ്യക്തമായ അന്വേഷണം വേണം- അവിനാശ് റെഡ്ഡി പറഞ്ഞു.
advertisement
കഴിഞ്ഞ ദിവസം വിവേകാനന്ദ റെഡ്ഡി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഹൈദരാബാദിലായിരുന്നു . അതേസമയം സംഭവത്തിൽ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
വിവേകാനന്ദ റെഡ്ഡിയുടെ ദുരൂഹ മരണം: ശരീരത്തിൽ ഏഴ് മുറിവുകളുണ്ടെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement