IPL 2020| 'കൊൽക്കത്തയ്ക്കെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്തതിൽ ഖേദമില്ല'; ഡേവിഡ് വാർണർ

Last Updated:

എന്റെ തീരുമാനം ശരിയാണെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ബൗളിംഗാണ് ഞങ്ങളുടെ ശക്തി. എന്റെ തീരുമാനത്തിൽ ഞാൻ ഖേദിക്കുന്നില്ല-വാർണർ പറഞ്ഞു.

അബുദാബി: ഐപിഎൽ 13ാം സീസണിലെ എട്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചതിൽ ഖേദമില്ലെന്ന് സൺറൈസേഴ്സ് ഹൈദരാബാദ് നായകൻ ഡേവിഡ് വാർണർ. അബുദാബിയിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ ഏഴ് വിക്കറ്റിന് കൊൽക്കത്ത ഹൈദരാബാദിനെ പരാജയപ്പെടുത്തി.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് നാല് വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് നേടാനെ കഴിഞ്ഞുള്ളു. അതേസമയം ടീമിനെ പിന്തുണയക്കുന്നതായി വാർണർ പറഞ്ഞു. തങ്ങളുടെ ശക്തി ബൗളിംഗിലാണെന്നും വാർണര്‍ പറഞ്ഞു. എന്റെ തീരുമാനം ശരിയാണെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ബൗളിംഗാണ് ഞങ്ങളുടെ ശക്തി. എന്റെ തീരുമാനത്തിൽ ഞാൻ ഖേദിക്കുന്നില്ല-വാർണർ പറഞ്ഞു.
advertisement
ഹൈദരാബാദ് മുന്നോട്ടുവെച്ച വിജയ ലക്ഷ്യം കൊൽക്കത്ത 18 ഓവറിൽ മറികടന്നു. അർധ സെഞ്ചുറി നേടിയ ശുഭ്മാൻ ഗില്ലാണ് കൊൽക്കത്തയുടെ വിജയശിൽപി. വിക്കറ്റ് അവസാനം വരെ നിലനിർത്താൻ കഴിയുമെങ്കിൽ മത്സരത്തിൽ വിജയിക്കാമെന്ന് കൊൽക്കത്ത ടീം കാണിച്ചു തന്നതായി വാർണർ പറഞ്ഞു.
ഹൈദരാബാദിനെ കുറഞ്ഞ റൺസിന് ഒതുക്കിയതിന്റെ ക്രെഡിറ്റ് കൊൽക്കത്തയിലെ ബൗളർമാർക്കാണ്. പാറ്റ് കമ്മിന്‍സ് നാലോവറില്‍ വെറും 19 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020| 'കൊൽക്കത്തയ്ക്കെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്തതിൽ ഖേദമില്ല'; ഡേവിഡ് വാർണർ
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement