IPL 2020 MI vs DC കലാശപ്പോരില്‍ ഡൽഹിക്കെതിരെ മുംബൈക്ക് ജയിക്കാന്‍ 156 റണ്‍സ്

Last Updated:

ഡല്‍ഹി ക്യാപിറ്റല്‍സ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് എടുത്തു

ദുബായ്: ഐ.പി.എല്‍ ഫൈനലിൽ ഡൽഹിക്കെതിരെ മുംബൈക്ക് ജയിക്കാന്‍ 156 റണ്‍സ് വേണം. ഡല്‍ഹി ക്യാപിറ്റല്‍സ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും (65*) പന്തും (56) അര്‍ധ സെഞ്ച്വറിയുമായി പൊരുതിയാണ് ഡല്‍ഹിക്കായി മാന്യമായ സ്കോർ നേടിയത്.
തുടക്കത്തിലെ വന്‍ തകര്‍ച്ചക്കു ശേഷമായിരുന്നു ഡല്‍ഹി മാന്യമായ സ്കോറിലേക്കെത്തിയത്. മാര്‍ക്കസ് സ്റ്റോയിന്‍സിനെ (0) ആദ്യ പന്തില്‍ തന്നെ പുറത്താക്കിയാണ് മുംബൈ തുടങ്ങിയത്. തൊട്ടടുത്ത ഓവറില്‍ അജിന്‍ക്യ രഹാനെയെ(2)യും പുറത്താക്കി ബോള്‍ട്ട് ഡല്‍ഹി പ്രതിരോധത്തിലായി.
പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച ശിഖര്‍ ധവാനെ(15), ജയന്ത് യാദവും പുറത്താക്കിയതോടെ ഡല്‍ഹി കൂട്ടത്തകര്‍ച്ചയുടെ വക്കിലെത്തി. ശ്രേയസ് അയ്യരും പന്തും ചേർന്ന് 96 റണ്‍സ് നേടി. പന്തിനെ(56) കോള്‍ട്ടര്‍ നീലാണ് പുറത്താക്കിയത്. അവസാന സമയത്ത് കൂറ്റനടിക്ക് എത്തിയ ഹെറ്റ്മെയറെ (5) ബോള്‍ട്ടും പറഞ്ഞച്ചു.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020 MI vs DC കലാശപ്പോരില്‍ ഡൽഹിക്കെതിരെ മുംബൈക്ക് ജയിക്കാന്‍ 156 റണ്‍സ്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement