advertisement

IPL 2022 |എറിഞ്ഞൊതുക്കി ഹെയ്‌സല്‍വുഡ്; ലക്നൗവിനെ 18 റണ്‍സിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

Last Updated:

നാല് വിക്കറ്റുകള്‍ വീഴ്ത്തിയ സ്റ്റാര്‍ ബൗളര്‍ ജോഷ് ഹെയ്‌സല്‍വുഡാണ് ലക്നൗ ബാറ്റിംഗ് നിരയുടെ കഥ കഴിച്ചത്.

ഐപിഎല്ലില്‍ ലക്നൗവിനെ റണ്‍സിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലക്നൗവിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ സ്റ്റാര്‍ ബൗളര്‍ ജോഷ് ഹെയ്‌സല്‍വുഡാണ് ലക്നൗ ബാറ്റിംഗ് നിരയുടെ കഥ കഴിച്ചത്.
28 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 42 റണ്‍സ് നേടിയ ക്രൂണല്‍ പാണ്ഡ്യയാണ് ലക്നൗവിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ 30 റണ്‍സ് നേടി. നേരത്തെ 96 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയാണ് ബാംഗ്ലൂരിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ബാംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേല്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
advertisement
ജയത്തോടെ ഏഴ് കളികളില്‍ 10 പോയന്റുമായി ബാംഗ്ലൂര്‍ പോയന്റ് പട്ടികയില്‍ ഗുജറാത്ത് ടൈറ്റന്‍സിന് പിന്നില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. രാജസ്ഥാന്‍ റോയല്‍സിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബാംഗ്ലൂരിന്റെ മുന്നേറ്റം. തോല്‍വിയോടെ മൂന്നാം സ്ഥാനത്തായിരുന്ന ലക്നൗ നാലാം സ്ഥാനത്തേക്ക് വീണു.
advertisement
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് ബാംഗ്ലൂരിന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്.
64 പന്തില്‍ 11 ഫോറും രണ്ട് സിക്‌സും സഹിതം 96 റണ്‍സ് നേടി അവസാന ഓവറിലാണ് ഡു പ്ലെസി പുറത്തായത്. വിരാട് കോഹ്ലി നേരിട്ട ആദ്യ പന്തില്‍ തന്നെ റണ്‍സൊന്നും നേടാതെ മടങ്ങി. ഷഹബാസ് അഹമ്മദും(26) ഗ്ലെന്‍ മാക്‌സ്വെല്ലും(23) ഡു പ്ലെസിക്ക് മികച്ച പിന്തുണ നല്‍കി. ലക്നൗവിനായി ദുഷ്മന്ത ചമീര, ജെയ്‌സണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 |എറിഞ്ഞൊതുക്കി ഹെയ്‌സല്‍വുഡ്; ലക്നൗവിനെ 18 റണ്‍സിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
Next Article
advertisement
ഇറാൻ നടത്തുന്ന ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യ; മറ്റ് ഗൾഫ് രാജ്യങ്ങൾക്ക് പിന്തുണ
ഇറാൻ നടത്തുന്ന ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യ; മറ്റ് ഗൾഫ് രാജ്യങ്ങൾക്ക് പിന്തുണ
  • ഇറാൻ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് സൗദി അറേബ്യ മറ്റ് ഗൾഫ് രാജ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു

  • യുഎഇ, ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, ജോർദാൻ രാജ്യങ്ങളുടെ പരമാധികാര ലംഘനം അപലപിച്ച് സൗദി ഐക്യദാർഢ്യം.

  • സൗദി പ്രതിരോധ സേന ആക്രമണങ്ങൾ തടഞ്ഞതായി വ്യക്തമാക്കി, രാജ്യസുരക്ഷയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കും

View All
advertisement