മതപഠനശാലയിലെ വിദ്യാർഥിനിയുടെ മരണം; അന്വേഷണത്തിന് 13 അംഗ സംഘം

Last Updated:

അസ്മിയയുടെ മരണത്തിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ബിജെപിയും എബിവിപിയും

തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയിലെ 17കാരിയുടെ മരണം അന്വേഷിക്കാൻ‌ 13അംഗ സംഘത്തെ നിയോഗിച്ചതായി പൊലീസ്. നെയ്യാറ്റിൻകര എഎസ്പിയുടെ മേൽ‌നോട്ടത്തിലാണ് അന്വേഷണം. പെൺകുട്ടിയുടെ അമ്മയിൽ നിന്നും സഹപാഠികളിൽ നിന്നും പൊലീസ് മൊഴിയെടുക്കും. അസ്മിയയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
എന്നാൽ പെൺകുട്ടിയുടേത് ആത്മഹത്യയാണെന്ന് കരുതുന്നില്ലെന്നും അന്വേഷണത്തിൽ‌ ഉറച്ചുനിൽക്കുകയാണ് ബന്ധുക്കുൾ. അതേസമയം അസ്മിയയുടെ മരണത്തിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ബിജെപിയും എബിവിപിയും. അസ്മിയയുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് ബി ജെ പിയും എ ബി വി പിയും പ്രതിഷേധം സംഘടിപ്പിച്ചത്.
മതപഠനശാലയായ അൽ അമാൻ എജ്യുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിലേക്ക് ആദ്യം എ ബി വി പിയും പിന്നീട് ബി ജെ പിയും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാ‍ർച്ച് ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ മുന്നിൽ പൊലീസ് ബാരിക്കേട് വച്ച് തടഞ്ഞു. ഇതോടെ എ ബി വി പി, ബി ജെ പിപ്രവർത്തകർ ബാലരാമപുരം – വിഴിഞ്ഞം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
advertisement
ശനിയാഴ്ചയാണ് ബാലരാമപുരത്തെ അല്‍ അമൻ എഡ്യുക്കേഷനൽ‌ കോപ്ലക്സ് എന്ന മതപഠന സ്ഥാപനത്തിലെ ലൈബ്രറി മുറിയിൽ‌ അസ്മിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. എന്നാൽ വിദ്യാർഥിനിയുടെ മരണം പ്രണയബന്ധം തകർന്നതിലെ നിരാശയിൽ ആത്മഹത്യ ചെയ്തത് ആണെന്ന് വരുത്തിതീർക്കാനും അപകീർത്തിപ്പെടുത്താനും ശ്രമം നടക്കുന്നതായും ബന്ധുക്കൾ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മതപഠനശാലയിലെ വിദ്യാർഥിനിയുടെ മരണം; അന്വേഷണത്തിന് 13 അംഗ സംഘം
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement