ശബരിമല: ദേവസ്വം ബോർഡ് വിളിച്ച ചർച്ചയിലും ജാതി വിവേചനമെന്ന് ആക്ഷേപം

Last Updated:
ശബരിമല സ്ത്രീ പ്രവേശന വിഷയം ചർച്ച ചെയ്യാൻ ദേവസ്വം ബോർഡ് വിളിച്ച ചർച്ചയിലും ജാതി വിവേചനമെന്ന് ആക്ഷേപം. ചൊവ്വാഴ്ച നടക്കുന്ന ചർച്ചയിലേക്ക് സമുദായ സംഘടനകളിൽ യോഗക്ഷേമ സഭയെ മാത്രമാണ് ദേവസ്വംബോർഡ് ക്ഷണിച്ചത്.
എൻ.എസ്.എസ്, എസ്എൻഡിപി, മലയരയ സമാജം, കെപിഎംഎസ് തുടങ്ങിയ സംഘടനകളെയൊന്നും ചർച്ചയ്ക്ക് ക്ഷണിച്ചിട്ടില്ല. ചർച്ചയിലേക്ക് ക്ഷണം ലഭിച്ചതായി യോഗക്ഷേമസഭാ സംസ്ഥാന പ്രസിഡന്റ് വൈക്കം പി.എൻ നമ്പൂതിരി ന്യൂസ് 18നോട് പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധം കനക്കുന്നതിനിടെയാണ് വിഷയത്തില്‍ സമവായംതേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചർച്ച നടത്താൻ തീരുമാനിച്ചത്. തന്ത്രി കുടുംബം, അയ്യപ്പസേവാ സംഘം, പന്തളം കൊട്ടാരം പ്രതിനിധികള്‍ എന്നിവരും ചർച്ചയിൽ പങ്കെട‌ുക്കുമെന്നാണ് വിവരം. ഇതിനിടെയാണ് ചില സംഘടനകളെ ഒഴിവാക്കിയത് വിവാദമായത്.
advertisement
പതിനാറാം തിയതി രാവിലെ 10 മണിക്കാണ് ചര്‍ച്ച. പ്രശ്‌നങ്ങള്‍ ന്യായമായി പരിഹരിക്കണമെന്നും രാഷ് ട്രീയപ്രശ്‌നമാക്കി ശബരിമലയെ മാറ്റുന്നതിനോട് യോജിപ്പില്ലെന്നും പത്മകുമാർ‌ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല: ദേവസ്വം ബോർഡ് വിളിച്ച ചർച്ചയിലും ജാതി വിവേചനമെന്ന് ആക്ഷേപം
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement