കുനിച്ച് നിർത്തി പുറത്തടിച്ച് സഹപാഠിയുടെ ജീവൻ രക്ഷിച്ച ഒമ്പതാം ക്ലാസുകാരൻ

Last Updated:

സ്കൂളിലെ എസ് പി സി കേഡറ്റുകൾക്കായി എൻഡിആർഎഫ് നൽകിയ ജീവൻരക്ഷാ പരിശീലനമാണ് രക്ഷയായത്

പ്രതീകാത്മക ചിത്രം (എഐ ജനറേറ്റഡ്)
പ്രതീകാത്മക ചിത്രം (എഐ ജനറേറ്റഡ്)
ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ സഹപാഠിയെ രക്ഷിച്ച് ഒൻപതാം ക്ലാസുകാരൻ. കാഞ്ഞങ്ങാട് ദുർഗാ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയും എസ് പി സി കേഡറ്റുമായ മുഹമ്മദ് സഹൽ ഷഹസാദ് ആണ് തന്റെ കൂട്ടുകാരനായ മുഹമ്മദ് അജാസ് ഫാദിന് രക്ഷകനായി എത്തിയത്. വ്യാഴാഴ്ച‌ ഉച്ചഭക്ഷണത്തിനിടെയാണ് മുഹമ്മദ് അജാസ് ഫാദിന്റെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയത്. ഇത് കണ്ട ഉടനെ ഷഹസാദ് അജാസിനെ കുനിച്ചുനിർത്തി പുറത്തടിച്ചു. ഇതോടെ ഭക്ഷണം അജാസ് ഛർദിച്ചു.
സ്കൂളിലെ എസ് പി സി കേഡറ്റുകൾക്കായി എൻഡിആർഎഫ് നൽകിയ ജീവൻരക്ഷാ പരിശീലനമാണ് രക്ഷയായത്. ഈ മാസം 11 നായിരുന്നു പരിശീലനം. ഇതിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ ചെയേണ്ട കാര്യങ്ങളെ കുറിച്ചും കുട്ടികൾക്ക് ക്ളാസെടുത്തിരുന്നു. അപകടം കൺമുന്നിൽ സംഭവിച്ചപ്പോൾ പരിശീലനത്തിൽ പറഞ്ഞു തന്നത് സഹൽ പ്രയോഗിക്കുകയായിരന്നു. ബല്ലാ കടപ്പുറത്തെ പ്രവാസി കെ.അബ്ദുൽ ബഷീറിന്റെയും എ.ആരിഫയുടെയും മകനാണ് ഷഹസാദ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കുനിച്ച് നിർത്തി പുറത്തടിച്ച് സഹപാഠിയുടെ ജീവൻ രക്ഷിച്ച ഒമ്പതാം ക്ലാസുകാരൻ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement