കുനിച്ച് നിർത്തി പുറത്തടിച്ച് സഹപാഠിയുടെ ജീവൻ രക്ഷിച്ച ഒമ്പതാം ക്ലാസുകാരൻ

Last Updated:

സ്കൂളിലെ എസ് പി സി കേഡറ്റുകൾക്കായി എൻഡിആർഎഫ് നൽകിയ ജീവൻരക്ഷാ പരിശീലനമാണ് രക്ഷയായത്

പ്രതീകാത്മക ചിത്രം (എഐ ജനറേറ്റഡ്)
പ്രതീകാത്മക ചിത്രം (എഐ ജനറേറ്റഡ്)
ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ സഹപാഠിയെ രക്ഷിച്ച് ഒൻപതാം ക്ലാസുകാരൻ. കാഞ്ഞങ്ങാട് ദുർഗാ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയും എസ് പി സി കേഡറ്റുമായ മുഹമ്മദ് സഹൽ ഷഹസാദ് ആണ് തന്റെ കൂട്ടുകാരനായ മുഹമ്മദ് അജാസ് ഫാദിന് രക്ഷകനായി എത്തിയത്. വ്യാഴാഴ്ച‌ ഉച്ചഭക്ഷണത്തിനിടെയാണ് മുഹമ്മദ് അജാസ് ഫാദിന്റെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയത്. ഇത് കണ്ട ഉടനെ ഷഹസാദ് അജാസിനെ കുനിച്ചുനിർത്തി പുറത്തടിച്ചു. ഇതോടെ ഭക്ഷണം അജാസ് ഛർദിച്ചു.
സ്കൂളിലെ എസ് പി സി കേഡറ്റുകൾക്കായി എൻഡിആർഎഫ് നൽകിയ ജീവൻരക്ഷാ പരിശീലനമാണ് രക്ഷയായത്. ഈ മാസം 11 നായിരുന്നു പരിശീലനം. ഇതിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ ചെയേണ്ട കാര്യങ്ങളെ കുറിച്ചും കുട്ടികൾക്ക് ക്ളാസെടുത്തിരുന്നു. അപകടം കൺമുന്നിൽ സംഭവിച്ചപ്പോൾ പരിശീലനത്തിൽ പറഞ്ഞു തന്നത് സഹൽ പ്രയോഗിക്കുകയായിരന്നു. ബല്ലാ കടപ്പുറത്തെ പ്രവാസി കെ.അബ്ദുൽ ബഷീറിന്റെയും എ.ആരിഫയുടെയും മകനാണ് ഷഹസാദ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കുനിച്ച് നിർത്തി പുറത്തടിച്ച് സഹപാഠിയുടെ ജീവൻ രക്ഷിച്ച ഒമ്പതാം ക്ലാസുകാരൻ
Next Article
advertisement
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ 
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ
  • ഐ ലൗ മുഹമ്മദ് കാമ്പയിൻ സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു.

  • മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ പ്രസരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യോഗം നിർദേശിച്ചു.

  • പലസ്തീൻ പ്രശ്നം പരിഹരിക്കാൻ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഹ്‌ലെ ഹദീസ് ശൂറ അഭിപ്രായപ്പെട്ടു.

View All
advertisement