advertisement

സ്കൂളിൽനിന്ന് വന്ന ചേട്ടനെ കൂട്ടാൻ അമ്മയോടൊപ്പം എത്തിയ രണ്ടര വയസുകാരൻ ബസ് തട്ടി മരിച്ചു

Last Updated:

സഹോദരനെ ഇറക്കിയശേഷം മടങ്ങുകയായിരുന്ന സ്കൂൾ ബസ് തട്ടിയാണ് രണ്ടരവയസുകാരൻ അപകടത്തിൽപ്പെട്ടത്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ബസ് തട്ടി രണ്ടര വയസുകാരൻ മരിച്ചു. നെയ്യാറ്റിൻകര കീഴാറൂർ സ്വദേശി അനീഷിന്റെ മകൻ വിഘ്നേശാണ് മരിച്ചത്. മാതാവിനൊപ്പം സഹോദരനെ സ്കൂളിൽ നിന്നും കൂട്ടാൻ എത്തിയപ്പോഴായിരുന്നു ദാരുണ അന്ത്യം.
അപകടം ഉണ്ടായ ഉടൻ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് അപകടം ഉണ്ടായത്. സ്കൂളിൽനിന്ന് എത്തിയ മൂത്ത സഹോദരനെ കൂട്ടാൻ മാതാവിനൊപ്പം വിഘ്നേശും എത്തിയിരുന്നു. എന്നാൽ സഹോദരനെ ഇറക്കിയശേഷം മടങ്ങുകയായിരുന്ന സ്കൂൾ ബസ് തട്ടിയാണ് വിഘ്നേഷ് അപകടത്തിൽപ്പെട്ടത്.
കുട്ടിയുടെ അമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. എന്നാൽ ആശുപത്രിയിലെത്തിക്കും മുമ്പ് കുട്ടി മരിച്ചു. അപകടത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്കൂളിൽനിന്ന് വന്ന ചേട്ടനെ കൂട്ടാൻ അമ്മയോടൊപ്പം എത്തിയ രണ്ടര വയസുകാരൻ ബസ് തട്ടി മരിച്ചു
Next Article
advertisement
സിൽവർ ലൈനിന് പകരം RRTS; ആദ്യം  'ട്രാവൻകൂർ ലൈൻ'; ചെലവ് 1,92,780 കോടി
സിൽവർ ലൈനിന് പകരം RRTS; ആദ്യം 'ട്രാവൻകൂർ ലൈൻ'; ചെലവ് 1,92,780 കോടി
  • സിൽവർലൈൻ പദ്ധതിക്ക് പകരമായി 583 കിലോമീറ്റർ ദൈർഘ്യമുള്ള ആർആർടിഎസ് നടപ്പാക്കാൻ തീരുമാനം

  • 284 കിലോമീറ്റർ ദൈർഘ്യമുള്ള ട്രാവൻകൂർ ലൈൻ ആദ്യഘട്ടം 2027ൽ ആരംഭിച്ച് 2033ൽ പൂർത്തിയാക്കും

  • പദ്ധതിയുടെ മൊത്തം ചെലവ് 1,92,780 കോടി രൂപയും, ഫണ്ടിങ് ഡൽഹി-മീററ്റ് ആർആർടിഎസ് മാതൃകയിലും

View All
advertisement