അങ്കമാലി ബിഷപ് ഹൗസിൽ സംഘർഷം; 'ഹൈന്ദവനായ പൊലീസ് ഉദ്യോഗസ്ഥൻ അരമനയിൽ ക്രൂരമായി പെരുമാറിയെന്ന്' വൈദികർ
- Published by:Sneha Reghu
- news18-malayalam
Last Updated:
ഏകീകൃത കുർബാന വിഷയത്തിൽ നാലു വൈദികർക്കെതിരെ നടപടി എടുത്തതിലായിരുന്നു വൈദികർ നിരാഹാര സമരം ആരംഭിച്ചത്
എറണാകുളം: അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും പൊലീസുകാരും തമ്മിൽ സംഘർഷം. ഹൈന്ദവനായ പൊലീസ് ഉദ്യോഗസ്ഥൻ അരമനയിൽ ക്രൂരമായി പെരുമാറിയെന്ന് വൈദികർ പറഞ്ഞു. പൊലീസ് ക്രൈസ്തവ ആലയത്തിൽ കയറി വൈദികരോട് ക്രൂരമായി പെരുമാറുകയും ഒരു വൈദികനെ വെർച്വൽ അറസ്റ്റു ചെയ്യുകയും ചെയ്തെന്നും ഒരു വൈദികൻ പറഞ്ഞു.
സമരം ചെയ്യുന്ന വൈദികർക്ക് പിണറായി സർക്കാരാണ് എതിരെന്ന് പൊലീസ് പറഞ്ഞെന്നുമാണ് വൈദികരുടെ ആരോപണം. എന്നാൽ, പൊലീസ് ആരോപണങ്ങളെ തള്ളുകയായിരുന്നു
എറണാകുളം- അങ്കമാലി അതിരൂപത ആസ്ഥാനത്ത് സമരം ചെയ്ത വൈദികർക്കെതിരെ ഇന്ന് പുലർച്ചെയായിരുന്നു പൊലീസ് നടപടി. 21 വൈദികരാണ് സമരം ചെയ്തത്. അതിരൂപത ആസ്ഥാനത്ത് കയറി പൊലീസ് ഇവരെ ബലമായി നീക്കം ചെയ്യുകയായിരുന്നു. ഇതോടെയാണ് സംഘർഷത്തിലേക്ക് കടന്നത്. പ്രതിഷേധിക്കുന്ന 21 വൈദികരിൽ 4 പേരെ സസ്പെൻഡ് ചെയ്തു. ഇവരടക്കം എല്ലാവരോടും പുറത്ത് പോകാൻ അപ്പോസ്തലിക്ക് അഡ്മിനിസ്ട്രേറ്റർ നിർദേശിച്ചു.
advertisement
ബസിലിക്ക പള്ളിക്ക് മുൻപിലാണ് സംഭവമുണ്ടായത്. സമവായ ചർച്ചക്കെത്തിയ സെൻട്രൽ എസിപി സി.ജയകുമാറുമായാണ് വൈദികർ രൂക്ഷമായ വാക്കേറ്റമുണ്ടായത്. ഏകീകൃത കുർബാന വിഷയത്തിൽ നാലു വൈദികർക്കെതിരെ നടപടി എടുത്തതിലായിരുന്നു വൈദികർ നിരാഹാര സമരം ആരംഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
Jan 11, 2025 10:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അങ്കമാലി ബിഷപ് ഹൗസിൽ സംഘർഷം; 'ഹൈന്ദവനായ പൊലീസ് ഉദ്യോഗസ്ഥൻ അരമനയിൽ ക്രൂരമായി പെരുമാറിയെന്ന്' വൈദികർ








