• HOME
  • »
  • NEWS
  • »
  • kerala
  • »
  • അരിക്കൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍; കൃഷി നശിപ്പിക്കാൻ ശ്രമിച്ച ആനയെ തുരത്തി വനപാലകരും തൊഴിലാളികളും

അരിക്കൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍; കൃഷി നശിപ്പിക്കാൻ ശ്രമിച്ച ആനയെ തുരത്തി വനപാലകരും തൊഴിലാളികളും

മഴ മേഘങ്ങള്‍ അടക്കമുള്ള പ്രതികൂല കാലാവസ്ഥ കാരണം ആനയുടെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ജിപിഎസ് കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ കൃത്യമായി ലഭിക്കാന്‍ വൈകുന്നുവെന്നാണ് വിവരം

  • Share this:

    പെരിയാർ ടൈഗർ റിസർവിൽ തുറന്നുവിട്ട അരിക്കൊമ്പൻ ഇന്നലെ രാത്രി ജനവാസ മേഖലയിൽ ഇറങ്ങി.തമിഴ്നാട്ടിലെ മേഘമലയില്‍ ഹൈവേസ് ഡാമിന് സമീപമാണ് കൊമ്പൻ ഇറങ്ങിയത്. കൃഷി നശിപ്പിക്കാൻ ശ്രമിച്ച ആനയെ തൊഴിലാളികളും വനപാലകരും ചേർന്ന് കാട്ടിലേക്ക് തുരത്തുകയായിരുന്നു. തമിഴ്നാട് വന മേഖലയിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളതെന്നാണ് വിവരം.

    അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് തിരിച്ചെത്താൻ സാധ്യത; തടയുമെന്ന് ഉറപ്പിച്ച് വനംവകുപ്പ്; നിരീക്ഷിച്ച് തമിഴ്നാട്

    മഴ മേഘങ്ങള്‍ അടക്കമുള്ള പ്രതികൂല കാലാവസ്ഥ കാരണം ആനയുടെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ജിപിഎസ് കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ കൃത്യമായി ലഭിക്കാന്‍ വൈകുന്നുവെന്നാണ് വിവരം. ഇന്നലെ വൈകിട്ട് വരെ പെരിയാര്‍ കടുവ സങ്കേതത്തിന് പരിസരത്തുതന്നെയായിരുന്നു അരിക്കൊമ്പന്‍. അതിനുശേഷമായിരിക്കാം തമിഴ്‌നാട് ജനവാസമേഖലയിലേക്ക് പോയതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കരുതുന്നത്.

    Also Read- അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ; മേഘമലയില്‍ വിഹരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

    ജനവാസ മേഖലയില്‍ എത്തിയ ആനയെ നാട്ടുകാരും വനപാലകരും ചേര്‍ന്നാണ് കാട്ടിലേക്ക് തിരികെ തുരത്തിയത്. മണലൂര്‍ ഭാഗത്തെ തോട്ടം മേഖലയിലെ തൊഴിലാളികളും ഇതോടെ കടുത്ത ആശങ്കയിലാണ്. ജനവാസ മേഖലയിലേക്ക് അരിക്കൊമ്പന്‍ കടക്കാന്‍ തുടങ്ങിയതോടെയാണ് ജനങ്ങളുടെ ആശങ്ക വര്‍ധിച്ചു. അരിക്കൊമ്പന്‍റെ സാന്നിധ്യത്തിന്‍റെ പശ്ചാത്തലത്തില്‍ മേഘമലയിൽ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട് അതിര്‍ത്തിയിലെ ജനവാസമേഖലയായ മേഘമലയില്‍ വിഹരിക്കുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

    Published by:Arun krishna
    First published: