advertisement

നടന്നുപോയ ആളെ ഇടിച്ചിട്ട് നിർത്താതെ പോയ ഡോക്ടർ പരിക്കേറ്റ വ്യക്തിയെ ശസ്ത്രക്രിയ നടത്തി

Last Updated:

സിപിഎം മട്ടന്നൂർ മരുതായി നാലാങ്കരി ലോക്കൽ കമ്മിറ്റിയം​ഗം കെ സുരേന്ദ്രനെയാണ് അമിതവേ​ഗത്തിലെത്തിയ കാറിടിച്ചത്.

News18
News18
കണ്ണൂർ: കാൽനടക്കാരനെ ഇടിച്ചിട്ട് കാർ നിർത്താതെ പോയ ഡോക്ടർ തന്നെ അപകടത്തിൽപ്പെട്ടയാളെ ശസ്ത്രക്രിയ നടത്തി. കഴിഞ്ഞ ദിവസം മട്ടന്നൂരിൽ പൊറോറമുക്കിലാണ് അപകടം നടന്നത്. സിപിഎം മട്ടന്നൂർ മരുതായി നാലാങ്കരി ലോക്കൽ കമ്മിറ്റിയം​ഗം കെ സുരേന്ദ്രനെയാണ് അമിതവേ​ഗത്തിലെത്തിയ കാറിടിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ശേഷം വീട്ടിലേക്ക് പോവുകയായിരുന്നു സുരേന്ദ്രൻ. അപകടത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് കാർ ഓടിച്ചിരുന്ന ഡോക്ടർ ജോലി ചെയ്യുന്ന ആശുപത്രിയിൽ സുരേന്ദ്രനെ എത്തിക്കുന്നത്. തുടർന്ന് നടന്ന ശസ്ത്രക്രിയയുടെ സംഘത്തിൽ ഡോക്ടറും ഉണ്ടായിരുന്നെന്നാണ് വിവരം. ആശുപത്രിയിലെ അസ്ഥിരോഗവിദഗ്ധൻ ഡോ. സുഹൈൽ ബഷീറിന്റെ കാറാണ് സുരേന്ദ്രനെ ഇടിച്ചത്.
അപകടത്തിൽ സുരേന്ദ്രന്റെ ഇടതുകാലിന് പൊട്ടലുണ്ട്. നെറ്റിയിലും വലിയ മുറിവേറ്റിരുന്നു. തുടർന്ന് വി​ദ​ഗ്ധ ചികിത്സയ്ക്ക് കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. പുതുതലമുറയിൽപ്പെട്ട കറുത്തകാറാണ് തന്നെ ഇടിച്ചതെന്ന് സുരേന്ദ്രൻ ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇതിനിടെയാണ് കണ്ണൂരിലെ ആശുപത്രി പരിസരത്ത് ഹെഡ്ലൈറ്റ് പൊട്ടിയ കാർ കണ്ടെത്തുന്നത്.
advertisement
തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുഹൈൽ ബഷീറിന്റെ കാറാണെന്ന് കണ്ടെത്തുകയായിരുന്നു. ഡോക്ടറെ കസ്റ്റഡിയിലെടുത്ത് നോട്ടീസ് നൽകിയിട്ടുണ്ട്. അപകടം വരുത്തിയ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡോക്ടർ‌ കുറ്റം സമ്മതിച്ചു. ഉറങ്ങിപോയതാണെന്നും പേടികൊണ്ടാണ് പുറത്തുപറയാത്തതെന്നും ഡോക്ടർ പ്രതികരിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നടന്നുപോയ ആളെ ഇടിച്ചിട്ട് നിർത്താതെ പോയ ഡോക്ടർ പരിക്കേറ്റ വ്യക്തിയെ ശസ്ത്രക്രിയ നടത്തി
Next Article
advertisement
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
  • ഹൈക്കോടതി നിർദ്ദേശിച്ചാലും ബാലറ്റിൽ സ്ഥാനാർത്ഥിയുടെ പേര് അഞ്ജലി പി.വി. എന്നതായിരിക്കും

  • പേര് മാറ്റം അപേക്ഷിച്ചെങ്കിലും ഹോം വോട്ടിങ്ങും പോസ്റ്റൽ വോട്ടും ആരംഭിച്ചതിനാൽ അംഗീകരിക്കില്ല

  • ബാലറ്റിൽ ഫോട്ടോയും ചിഹ്നവും വ്യക്തമായി ക്രമീകരിച്ചതിനാൽ വോട്ടർമാർക്ക് തിരിച്ചറിയാൻ പ്രയാസമില്ല

View All
advertisement