30 അടി വിസ്തീർണത്തിൽ രണ്ട് ലക്ഷത്തോളം രൂപയുടെ കശുവണ്ടി പരിപ്പില്‍ കൊല്ലം ബീച്ചിൽ മുഖ്യമന്ത്രിയുടെ രൂപം

Last Updated:

ഏഴ് മണിക്കൂര്‍ സമയമെടുത്താണ് മുഖ്യമന്ത്രിയുടെ ഭീമാകാരമായ ചിത്രം സൃഷ്ടിച്ചെടുത്തതെന്ന് ഡാവിഞ്ചി സുരേഷ് പറഞ്ഞു. 

നവകേരള സദസിന് മുന്നോടിയായി കൊല്ലത്ത് കശുവണ്ടി പരിപ്പുകൊണ്ട് 30 അടി വിസ്തീര്‍ണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രൂപം തീര്‍ത്ത് കലാകാരന്‍ ഡാവിഞ്ചി സുരേഷ്. കശുവണ്ടി വ്യവസായത്തിന് പേരുകേട്ട കൊല്ലത്ത് എത്തുന്ന നവകേരള സദസിനെ സ്വീകരിക്കുന്നതിനായാണ് 2 ലക്ഷം രൂപ വിലമതിക്കുന്ന കശുവണ്ടി ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ രൂപം ഒരുക്കിയത്. കൊല്ലം ബീച്ചില്‍ ഒരുക്കിയ ഈ വ്യത്യസ്തമായ സൃഷ്ടി കാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു.
കശുവണ്ടി തൊണ്ടോടു കൂടിയത്,കരിഞ്ഞ കശുവണ്ടി തൊണ്ട്, കശുവണ്ടി പരിപ്പ്, വറുത്ത കശുവണ്ടി, മസാലയിട്ടത് എന്നിങ്ങനെ പതിനാല് തരം കശുവണ്ടികള്‍ ചിത്രം നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. ഏഴ് മണിക്കൂര്‍ സമയമെടുത്താണ് മുഖ്യമന്ത്രിയുടെ ഭീമാകാരമായ ചിത്രം സൃഷ്ടിച്ചെടുത്തതെന്ന് ഡാവിഞ്ചി സുരേഷ് പറഞ്ഞു.
കശുവണ്ടി വികസന കോര്‍പറേഷന്‍, കാപക്‌സ്, കേരള കാഷ്യുബോര്‍ഡ്, കെ സി ഡബ്ല്യു ആര്‍ ആന്റ് ഡബ്‌ള്യു എഫ് ബി, കെ എസ് സി എ സി സി, ഇൻഫർമേഷൻ & പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റ്, പോളിഗൺ ഐ മീഡിയ  എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
advertisement
എം മുകേഷ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ, കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി ആർ സാബു, സാമൂഹിക- സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
30 അടി വിസ്തീർണത്തിൽ രണ്ട് ലക്ഷത്തോളം രൂപയുടെ കശുവണ്ടി പരിപ്പില്‍ കൊല്ലം ബീച്ചിൽ മുഖ്യമന്ത്രിയുടെ രൂപം
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement