advertisement

അച്ഛന്‍ വലിച്ചെറിഞ്ഞ കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; അടുത്ത 48 മണിക്കൂർ നിർണായകം

Last Updated:

ശസ്ത്രക്രിയയിലൂടെ തലച്ചോറിനുള്ളിലെ സമ്മർദ്ദം നീക്കിയെങ്കിലും കുഞ്ഞിൻറെ പുരോഗതി അടുത്ത 48 മണിക്കൂർ നിർണായകമാണ് എന്നാണ് ഡോക്ടർമാർ പറയുന്നത്.

കൊച്ചി: അങ്കമാലിയിൽ അച്ഛൻ വലിച്ചെറിഞ്ഞതിനെ തുടർന്ന് തലച്ചോറിൽ ക്ഷതമേറ്റ ഒന്നര മാസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ.
56 ദിവസം മാത്രം പ്രായമായ കുഞ്ഞിന് തലച്ചോറിൽ ശക്തമായ ക്ഷതമേറ്റത് കാരണം രക്തസ്രാവം ഉണ്ടായിരുന്നു. ഇത് തലച്ചോറിനുള്ളിൽ സമ്മർദ്ദത്തിന് ഇടയാക്കി.
advertisement
[NEWS]
ശസ്ത്രക്രിയയിലൂടെ തലച്ചോറിനുള്ളിലെ സമ്മർദ്ദം നീക്കിയെങ്കിലും  കുഞ്ഞിൻറെ പുരോഗതി അടുത്ത 48 മണിക്കൂർ നിർണായകമാണ് എന്നാണ് ഡോക്ടർമാർ പറയുന്നത്.
തലച്ചോറിലെ രക്തസ്രാവവും നീർക്കെട്ടും    ശസ്ത്രക്രിയയിലൂടെ നീക്കി. ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞിനെ ഓക്സിജന്റെ സഹായത്തോടെ ന്യൂറോ ഐസിയുവിലേക്ക് മാറ്റി. അച്ഛൻ വലിച്ചെറിഞ്ഞതിനെ തുടർന്ന് തലച്ചോറിൽ ക്ഷതമേറ്റ നിലയിലാണ് കുഞ്ഞിനെ കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് എത്തിച്ചത്. കുഞ്ഞിന്റെ ചികിത്സാ ചെലവ് വഹിക്കുന്നത് ശിശുക്ഷേമസമിതിയാണ്.
advertisement
കൊതുകിനെ ബാറ്റ് കൊണ്ട് അടിച്ചപ്പോൾ കുഞ്ഞിന് പരിക്കേറ്റുവെന്നായിരുന്നു അച്ഛൻ ആദ്യം പറഞ്ഞത്.  പരുക്കുകളിൽ സംശയം തോന്നിയ ആശുപത്രി  അധികൃതർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ വലിച്ചെറിഞ്ഞതായി  കണ്ടെത്തി. പ്രതി ഷൈജു തോമസ് റിമാൻഡിലാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അച്ഛന്‍ വലിച്ചെറിഞ്ഞ കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; അടുത്ത 48 മണിക്കൂർ നിർണായകം
Next Article
advertisement
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
  • ജോൺ ബ്രിട്ടാസ് എംപി ദീപക് മുഹമ്മദ്‌നെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചതായി വാർത്ത പറയുന്നു

  • വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ദീപക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു

  • ദീപകിന്റെ നിലപാടുകൾ കാരണം ജിമ്മിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതും സാമ്പത്തിക നഷ്ടം സംഭവിച്ചതും പറയുന്നു

View All
advertisement