പിതാവ് വലിച്ചെറിഞ്ഞതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ കുഞ്ഞിന്റെ ശസ്ത്രക്രിയ പൂർത്തിയായി; ഐ.സി.യുവിലേക്ക് മാറ്റി

Last Updated:

ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തിയത്. ചികിത്സാ ചെലവ് ശിശുക്ഷേമ സമിതിയാണ് വഹിക്കുന്നത്.

കൊച്ചി: അങ്കമാലിയിൽ അച്ഛൻ വലിച്ചെറിഞ്ഞതിനെ തുടർന്ന് തലച്ചോറിൽ ക്ഷതമേറ്റ ഒന്നര മാസം പ്രായമായ കുഞ്ഞിന്റെ ശസ്ത്രക്രിയ പൂർത്തിയായി. കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കുഞ്ഞിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. രാവിലെ 9 മുതൽ  ആരംഭിച്ച ശസ്ത്രക്രിയ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് പൂർത്തിയായത്.
ശസ്ത്രക്രിയയ്ക്കു ശേഷം ഓക്സിജൻ സഹായത്തോടെ ഐ.സി.യുവിലേക്ക് മാറ്റി. കോലഞ്ചേരി മെഡിക്കൽ കോളജ്  സൂപ്രണ്ട് സോജൻ ഐപ്പിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ക്ഷതത്തെ തുടർന്ന് തലച്ചോറിലുണ്ടായ  രക്തസ്രാവവും നീർക്കെട്ടും നീക്കം ചെയ്യാനായിരുന്നു ശസ്ത്രക്രിയ.
advertisement
ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തിയത്. ചികിത്സാ ചെലവ് ശിശുക്ഷേമ സമിതിയാണ് വഹിക്കുന്നത്.
കൊതുകിനെ ബാറ്റ് കൊണ്ട് അടിച്ചപ്പോൾ കുഞ്ഞിന് പരിക്കേറ്റെന്നാണ് അച്ഛൻ ആദ്യം പറഞ്ഞത്.  കുട്ടിയുടെ പരുക്കുകളിൽ സംശയം തോന്നിയ ആശുപത്രി  അധികൃതരുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞതായി  കണ്ടെത്തിയത്. പെൺകുഞ്ഞായിപ്പോയതിന്റെ പേരിലായിരുന്നു ആക്രമണമെന്ന് അമ്മ മൊഴി നൽകിയിട്ടുണ്ട്. അറസ്റ്റിലായ പ്രതി ഷൈജു തോമസ് റിമാൻഡിലാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പിതാവ് വലിച്ചെറിഞ്ഞതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ കുഞ്ഞിന്റെ ശസ്ത്രക്രിയ പൂർത്തിയായി; ഐ.സി.യുവിലേക്ക് മാറ്റി
Next Article
advertisement
'അതിരാവിലെ എഴുന്നേറ്റ് വാര്‍ഡുകളിലേക്ക് പോകുക'; ശിവസേനാ കൗണ്‍സിലര്‍മാരോട്  ഏക്‌നാഥ് ഷിന്‍ഡെ
'അതിരാവിലെ എഴുന്നേറ്റ് വാര്‍ഡുകളിലേക്ക് പോകുക'; ശിവസേനാ കൗണ്‍സിലര്‍മാരോട് ഏക്‌നാഥ് ഷിന്‍ഡെ
  • ഏക്‌നാഥ് ഷിൻഡെ ശിവസേന കൗൺസിലർമാരോട് അതിരാവിലെ എഴുന്നേറ്റ് വാർഡുകളിൽ പോകാൻ നിർദേശിച്ചു

  • ജനപ്രതിനിധികൾ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണമെന്നും, അടിസ്ഥാന പ്രശ്‌നങ്ങളിൽ ശ്രദ്ധ നൽകണമെന്നും പറഞ്ഞു

  • വാർഡുകളിൽ ശുചിത്വം, ജലവിതരണം, വികസനം എന്നിവയിൽ പ്രത്യേക ശ്രദ്ധ നൽകാൻ ഷിൻഡെ അഭ്യർത്ഥിച്ചു

View All
advertisement