ബാര്‍ കോഴക്കേസ്: മാണിക്കെതിരെ തുടരന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി വേണ്ടന്ന് വിജിലന്‍സ്

Last Updated:

കോഴക്കേസ് ആയതിനാല്‍ സര്‍ക്കാരിന്റെ അനുമതിവാങ്ങണമെന്ന വ്യവസ്ഥ ബാധകമല്ലെന്നു വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു.

കൊച്ചി: ബാര്‍ കോഴകേസില്‍ കെഎം മാണിക്കെതിരെ തുടരന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി വേണ്ടന്ന് വിജലന്‍സ്. കോഴക്കേസ് ആയതിനാല്‍ സര്‍ക്കാരിന്റെ അനുമതിവാങ്ങണമെന്ന വ്യവസ്ഥ ബാധകമല്ലെന്നു വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. കേസ് ഈ മാസം 29 തിനാണ് കോടതി പരിഗണിക്കുക.
തുടരന്വേഷണത്തിന് അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതിയനുസരിച്ചു സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണോ, ആണെങ്കില്‍ ആരാണ് അനുമതി തേടേണ്ടത് എന്നീ വിഷയങ്ങളില്‍ ഹൈക്കോടതി വിജിലന്‍സ് നിലപാട് ആരാഞ്ഞിരുന്നു.
Also Read: ആലപ്പാട്: എല്ലാക്കാലത്തും ഒരേ നിലപാട് സ്വീകരിക്കാനാകില്ല: മന്ത്രി ജയരാജൻ
കൈക്കൂലി കേസില്‍ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമില്ലെന്നാണ് വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നത്. അന്വേഷണ ഏജന്‍സിക്ക് അഴിമതി നിരോധന നിയമം വകുപ്പ് 17 (എ) പ്രകാരം നേരിട്ട് കേസെടുത്ത് അന്വേഷണം നടത്താമെന്നും വിജിലന്‍സ് പറയുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബാര്‍ കോഴക്കേസ്: മാണിക്കെതിരെ തുടരന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി വേണ്ടന്ന് വിജിലന്‍സ്
Next Article
advertisement
മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു
മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു
  • മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ ഉത്തരവിട്ടു.

  • ഭൂമിയുടെ തൽസ്ഥിതി തുടരാമെന്നും അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി പറഞ്ഞു.

  • ജനുവരി 27 വരെ തൽസ്ഥിതി തുടരാനാണ് നിർദേശം, ഹർജിക്ക് മറുപടി നൽകാൻ 6 ആഴ്ച സമയം അനുവദിച്ചു.

View All
advertisement