ഹിന്ദു ഐക്യവേദി നേതാവ് ഭാർഗവ റാം കസ്റ്റഡിയിൽ

Last Updated:
ശബരിമല പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കർശന നടപടികളുമായി പൊലീസ്. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഭാർഗവ റാമിനെ കസ്റ്റഡിയിലെടുത്തു. പമ്പയിലെത്തിയ ഭാർഗവ റാമിനെ പൊലീസിനെ കരുതൽ തടങ്കലിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ മരക്കൂട്ടത്ത് വച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയെയും പൊലീസ് തടഞ്ഞു. രാവിലെ ഇടുക്കി ജില്ലയിലെ മൂന്ന് ബിജെപി- ബിഎംഎസ് നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു. കൂടുതൽ നേതാക്കളെ കരുതൽ തടങ്കലിൽ എടുക്കുമെന്നാണ് സൂചന.
ഇതിനിടെ, സന്നിധാനത്ത് പൊലീസ് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു. സന്നിധാനത്തെ അപ്പം, അരവണ കൗണ്ടറുകള്‍ക്കും കടകൾക്കും ഏർപ്പെടുത്തിയ നിയന്ത്രണമാണ് വിവാദമായത്. രാത്രി നട അടച്ചു കഴിഞ്ഞാൽ എല്ലാ കടകളും അടയ്ക്കണം. വൈകുന്നേരങ്ങളില്‍ മുറികള്‍ വാടകയ്ക്ക് കൊടുക്കരുത്. അപ്പം-അരവണ കൗണ്ടറുകൾ രാത്രി പത്തിനും അന്നദാന കൗണ്ടര്‍ 11നും അടയ്ക്കണം. ഇങ്ങനെ നീണ്ടു പൊലീസിന്റെ നിയന്ത്രണങ്ങൾ. എന്നാൽ ഇതിൽ പലതും നടപ്പാക്കാൻ പറ്റില്ലെന്ന് ദേവസ്വം ബോർഡ് നിലപാടെടുത്തതോടെ പൊലീസ് അയഞ്ഞു.
advertisement
രാത്രി പത്തുമണിക്ക് കടയടക്കണം എന്ന നിലയിൽ പൊലീസ് നിർദേശം നൽകിയിട്ടില്ലെന്ന് ഡി ജി പി ലോക്‌നാഥ്‌ ബെഹ്‌റ അറിയിച്ചു. അതേസമയം മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി പൊലീസിന് ഡ്രസ്‌കോഡ് നിര്‍ബന്ധമാക്കി. സോപാനത്തിലും പതിനെട്ടാംപടിയിലിലും ഒഴികെ മറ്റെല്ലായിടത്തും തൊപ്പിയും ഷൂസും ഷർട്ട് ഇൻസേർട്ടും നിർബന്ധമാക്കി. എല്ലാ സുരക്ഷ ഉദ്യോഗസ്ഥരും ലാത്തി, ഷീല്‍ഡ്, ഹെല്‍മെറ്റ് എന്നിവ കരുതണം. പൊലീസിന്റെ പാസ് ഇല്ലാതെ വരുന്ന വാഹനങ്ങള്‍ നിലയ്ക്കലില്‍ കര്‍ശന പരിശോധനയ്ക്കു വിധേയമാക്കും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹിന്ദു ഐക്യവേദി നേതാവ് ഭാർഗവ റാം കസ്റ്റഡിയിൽ
Next Article
advertisement
ശ്രേയസ് അയ്യരുടെ പരിക്ക് ഗുരുതരം; ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഐസിയുവില്‍
ശ്രേയസ് അയ്യരുടെ പരിക്ക് ഗുരുതരം; ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഐസിയുവില്‍
  • ശ്രേയസ് അയ്യര്‍ ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റു.

  • ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ശ്രേയസ് അയ്യര്‍ സിഡ്‌നിയിലെ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

  • ശ്രേയസ് അയ്യര്‍ മൂന്ന് ആഴ്ചകളോളം കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരുമെന്ന് ബിസിസിഐ അറിയിച്ചു.

View All
advertisement