തലശ്ശേരിയിൽ ബിജെപിക്ക് സ്ഥാനാർഥിയില്ല; ജില്ലാ പ്രസിഡന്റിന്റെ പത്രിക തള്ളി

Last Updated:

ബിജെപിക്ക് ജില്ലയിൽ ഏറ്റവുമധികം വോട്ടുള്ള മണ്ഡലമാണു തലശ്ശേരി. 2016ൽ 22125 വോട്ടുകളാണ് മണ്ഡലത്തിൽ ബിജെപിക്ക് ലഭിച്ചത്. എൽഡിഎഫിന് വേണ്ടി എ എൻ ഷംസീറും യുഡിഎഫിന് വേണ്ടി കെ പി അരവിന്ദാക്ഷനുമാണ് ഇത്തവണ മത്സരിക്കുന്നത്.

കണ്ണൂർ: തലശ്ശേരി നിയോജക മണ്ഡലത്തിൽ ബിജെപിക്ക് സ്ഥാനാർഥിയില്ല. എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്ന ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസിന്റെ നാമനിർദേശ പത്രിക തള്ളി. ചിഹ്നം അനുവദിക്കാൻ സംസ്ഥാന ഭാരവാഹിയെ ചുമതലപ്പെടുത്തിക്കൊണ്ട് ദേശീയ പ്രസിഡന്റ് നൽകുന്ന ഫോം എയിൽ ഒപ്പില്ലെന്ന കാരണത്താലാണ് പത്രിക തള്ളിയത്.
സീൽ പതിപ്പിച്ചിട്ടുണ്ടെങ്കിലും ഫോം എയിൽ ഒപ്പില്ല. ഡമ്മിയായി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ് പത്രിക നൽകിയിരുന്നെങ്കിലും ഫോം എ രണ്ടു പേർക്കും ഒന്നായതിനാൽ ഈ പത്രികയും സ്വീകരിച്ചില്ല. ഫലത്തിൽ തലശ്ശേരിയിൽ ബിജെപിക്കു സ്ഥാനാർഥിയില്ലാത്ത സ്ഥിതിയായി.
ബിജെപിക്ക് ജില്ലയിൽ ഏറ്റവുമധികം വോട്ടുള്ള മണ്ഡലമാണു തലശ്ശേരി. 2016ൽ ബിജെപിക്കായി മത്സരിച്ച വി കെ സജീവൻ  22,125 വോട്ടുകളാണ് പിടിച്ചത്. എൽഡിഎഫിന് വേണ്ടി എ എൻ ഷംസീറും യുഡിഎഫിന് വേണ്ടി കെ പി അരവിന്ദാക്ഷനുമാണ് ഇത്തവണ മത്സരിക്കുന്നത്.  അതേസമയം, തൻ്റെ പത്രിക തള്ളിയതിനെതിരെ സുപ്രീം കോടതിയിൽ നിയമ പോരാട്ടം നടത്തുമെന്നും ഹരിദാസ് പ്രതികരിച്ചു. സാങ്കേതികത്വം പറഞ്ഞ് പത്രിക തള്ളിയത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നടപടിയെന്നും ഹരിദാസ് പറഞ്ഞു.
advertisement
ഇടുക്കി ദേവികുളം മണ്ഡലത്തിലും നാലുപേരുടെ നാമനിർദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. എൻഡിഎയ്ക്കു വേണ്ടി മത്സരിക്കുന്ന എഐഎഡിഎംകെ സ്ഥാനാർഥി ധനലക്ഷ്മിയുടെയും ഡമ്മിയുടെയും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന പൊൻപാണ്ടി, ബിഎസ്പിയിൽ മത്സരിക്കുന്ന തങ്കച്ചൻ എന്നിവരുടെ പത്രികകളാണ് തള്ളിയത്. തൊടുപുഴയിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ പത്രിക സ്വീകരിക്കുന്നത് നീട്ടിവെച്ചു. ക്രിമിനൽ കേസ് വിവരം കെ ഐ ആന്റണി സത്യവാങ് മൂലത്തിൽ ഉൾപെടുത്തിയില്ലെന്ന പരാതിയെ തുടർന്നാണിത്.
advertisement
പിറവം നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സിന്ധു മോൾ ജേക്കബിൻറെ നാമനിർദ്ദേശപത്രിക തള്ളണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലെ പിശക് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് പരാതി നൽകിയത്. വോട്ടർപട്ടികയിലെ ക്രമനമ്പർ 1091 എന്നതിനുപകരം 1901എന്ന് തെറ്റായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് നാലുമണിക്ക് തീരുമാനം പറയാമെന്ന് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.
advertisement
ഹൈക്കോടതി ആറു വർഷത്തേക്ക് അയോഗ്യനാക്കിയ കെ എം ഷാജിക്ക് മത്സരിക്കാനാവില്ലന്ന് സിപിഎം പരാതി നല്‍കി. എന്നാൽ ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്ന് സുപ്രീംകോടതി അഭിഭാഷകനായ
ഹാരിസ് ബീരൻ , ഹൈകോടതി അഭിഭാഷകനായ മുഹമ്മദ് ഷാ,
കെ പി മുനാസ് എന്നിവർ വ്യക്തമാക്കി. എന്നാൽ പത്രിക സ്വീകരിക്കാൻ കമ്മീഷൻ തീരുമാനിക്കുകയായിരുന്നു.
മലപ്പുറം കൊണ്ടോട്ടിയിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കെ പി സുലൈമാൻ ഹാജി സമർപ്പിച്ച നാമനിർദേശപത്രികയുടെ പരിശോധന തർക്കങ്ങളെത്തുടർന്നു മാറ്റി. ജീവിതപങ്കാളി, സ്വത്ത് എന്നിവ സംബന്ധിച്ച വിവരങ്ങൾ മറച്ചുവച്ചെന്നാണ് ആരോപണം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തലശ്ശേരിയിൽ ബിജെപിക്ക് സ്ഥാനാർഥിയില്ല; ജില്ലാ പ്രസിഡന്റിന്റെ പത്രിക തള്ളി
Next Article
advertisement
കുമാർ സാനുവുമായുള്ള 27 വര്‍ഷത്തെ തന്റെ രഹസ്യബന്ധത്തെക്കുറിച്ച് നടി; ബന്ധത്തില്‍ സത്യസന്ധതയ്ക്ക് എന്ത് പ്രധാന്യം?
കുമാർ സാനുവുമായുള്ള 27 വര്‍ഷത്തെ തന്റെ രഹസ്യബന്ധത്തെക്കുറിച്ച് നടി; ബന്ധത്തില്‍ സത്യസന്ധതയ്ക്ക് എന്ത് പ്രധാന്യം?
  • കുനിക സദാനന്ദ് 27 വർഷത്തെ രഹസ്യബന്ധത്തെക്കുറിച്ച് ബിഗ് ബോസ് 19ൽ തുറന്ന് പറഞ്ഞു.

  • കുനിക സദാനന്ദ് ഗായകൻ കുമാർ സാനുവുമായുള്ള ബന്ധം അവസാനിച്ചതിന്റെ കാരണങ്ങൾ വിശദീകരിച്ചു.

  • രഹസ്യബന്ധം മാനസികവും വൈകാരികവുമായ ക്ഷേമത്തെ ബാധിക്കുമെന്ന് സൈക്കോളജിസ്റ്റ് നേഹ കാഡബാം പറഞ്ഞു.

View All
advertisement